മുറച്ചെറുക്കനുമായി ആര്‍ഭാട വിവാഹം, രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ വിവാഹമോചനം, പിന്നീട് തനിച്ചുള്ള പോരാട്ടം, ജീവിതം തുറന്നുപറഞ്ഞ് നിഷ സാരംഗ്

561

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിഷ. ജനപ്രിയ ടെലിവിഷന്‍ ഷോയായ ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുകളും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്.

Advertisements

നേരത്തെ ബിഗ്സക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു. ഇന്ന് മലയാള സിനിമയിലും സജീവമാണ് നിഷ.

Also Read; ഗര്‍ഭിണിയായതുകൊണ്ടല്ല, സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനില്‍ വിഷം നിറക്കുകയാണ്, സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തില്‍ പ്രതികരിച്ച് മായ

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിഷ. അച്ഛന്റെ ആഗ്രഹപ്രകാരം വളരെ ചെറുപ്പത്തില്‍ തന്നെയായിരുന്നു തന്റെ വിവാഹമെന്നും താന്‍ ജനിച്ച സമയത്ത് അച്ഛന് പ്രായമായിരുന്നുവെന്നും അതുകൊണ്ട് മക്കളൊക്കെ നേരത്തെ തന്നെ വിവാഹം കഴിച്ച് കാണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും നിഷ പറയുന്നു.

താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ കല്യാണ ആലോചനകള്‍ വന്നിരുന്നു. അച്ഛന്റെ ഒരു കൂട്ടുകാരന്റെ മകന്‍ തന്നെ പെണ്ണുകാണാന്‍ വന്നിരുന്നുവെന്നും അവര്‍ക്ക് തന്നെ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അച്ഛന്റെ സഹോദരിയുടെ മകനെയാണ് വിവാഹം ചെയ്തതെന്നും നിഷ പറയുന്നു.

Also Read: ഒരിക്കലും ഞാന്‍ ഇങ്ങനെയല്ല സുഹൃത്തുക്കളെ കാണുന്നത്, തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് പോട്ടെ, ബിഗ് ബോസ് ഹൗസില്‍ സെറീന റെനീഷ പോര്, ഇടപെട്ട് ലാലേട്ടന്‍

വിവാഹശേഷം ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആദ്യമൊക്കെ വീട്ടില്‍ വന്നി് നിന്നിരുന്നുവെന്നും രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി എന്നും അതിന് ശേഷം താന്‍ തന്റെ വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നുവെന്നും സഹോദരന്റെ വിവാഹശേഷമാണ് വീട്ടില്‍ നിന്നും മാറിയതെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പഠിക്കണമെന്നും അതുകൊണ്ട് വീട്ടില്‍ നിന്നും മാറണമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. താനും ആര്‍ക്കും ഭാരമാകരുതെന്ന് കരുതിയിരുന്നുവെന്നും ഒരു സ്ത്രീ തനിച്ച് ജീവിക്കാന്‍ വിധിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും അത് വിധിയാണെന്നും എന്നാല്‍ അങ്ങനെയുള്ള സ്ത്രീകളെ പലരും മറ്റൊരു വിധത്തിലായിരിക്കും കാണുന്നതെന്നും നിഷ പറയുന്നു.

Advertisement