കോവിഡ് കാലത്ത് ഗര്‍ഭം അലസിപ്പോയി, കുഞ്ഞിനെ നഷ്ടപ്പെട്ടത് അഞ്ചാംമാസത്തില്‍, മാനസികമായി തകര്‍ന്നു, വെളിപ്പെടുത്തലുമായി റാണി മുഖര്‍ജി

69

ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ നായികയായി തിളങ്ങി നിന്നിരുന്ന നടിയാണ് റാണി മുഖര്‍ജി. ഒത്തിരി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോള്‍ സിനിമയില്‍ അത്രത്തോളം സജീവമല്ല താരം.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തം വെളിപ്പെടുത്തുകയാണ് താരം. കോവിഡ് കാലത്ത് തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതിനെ കുറിച്ചായിരുന്നു റാണി മുഖര്‍ജി തുറന്നുസംസാരിച്ചത്.

Also Read: കുട്ടിക്കാലം മുതലേയുള്ള പ്രണയം, അവളെ മറ്റൊരാള്‍ക്ക് കല്യാണം കഴിച്ച് കൊടുത്തപ്പോള്‍ തകര്‍ന്നു, ഒടുവില്‍ അപ്രതീക്ഷിതമായി അവള്‍ വീണ്ടും തേടിയെത്തി, പ്രണയകഥ പറഞ്ഞ് ജനാര്‍ദ്ദനന്‍

താന്‍ ആദ്യമായിട്ടാണ് ജീവിതത്തിലുണ്ടായ ദുരന്തം പുറംലോകവുമായി പങ്കുവെക്കുന്നതെന്ന് റാണി മുഖര്‍ജി പറയുന്നു. ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതത്തിലെ എല്ലാസംഭവങ്ങളും പുറംലോകവുമായി പങ്കുവെക്കാന്‍ കഴിയില്ലെന്നും സിനിമ പ്രൊമോട്ട് ചെയ്യാനുള്ള അജണ്ടയായിട്ടേ പലരും അതിനെ കാണുകയുള്ളൂവെന്നും റാണി മുഖര്‍ജി പറയുന്നു.

താന്‍ 2020ല്‍ ആയിരുന്നു രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്. കോവിഡ് കാലമായതിനാല്‍ താന്‍ വീട്ടില്‍ തന്നെയായിരുന്നുവെന്നും എന്നാല്‍ അഞ്ചാംമാസത്തില്‍ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നും ആ സംഭവം തന്നെ മാനസികമായി ഒത്തിരി തളര്‍ത്തിയെന്നും റാണി മുഖര്‍ജി പറയുന്നു.

Also Read: കണ്ടക്ടറായിരിക്കുമ്പോഴുള്ള പ്രണയം, രജനികാന്ത് നടനായതിന് പിന്നില്‍ ആദ്യകാമുകി, ഇന്നും അദ്ദേഹം അവളെ തേടിക്കൊണ്ടിരിക്കുന്നു, വെളിപ്പെടുത്തലുമായി ദേവന്‍

ഇതിന് ശേഷമായിരുന്നു നിര്‍മ്മാതാവ് നിഖില്‍ അധ്വാനി മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ യുടെ കഥയുമായി തന്നെ സമീപിക്കുന്നത്. കഥ കേട്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്നും തന്റെ അവസ്ഥയുമായി അതിന് ബന്ധമുണ്ടായിരുന്നുവെന്നും കുട്ടിയെ നഷ്ടപ്പെട്ട അമ്മയുടെ അനുഭവമായിരുന്നുവെന്നും റാണി മുഖര്‍ജി പറയുന്നു.

Advertisement