വീട്ടില്‍ അടങ്ങിയിരിക്കാനായിരുന്നു ഒപ്പമുള്ളവരെല്ലാം പറഞ്ഞത്, എന്നാല്‍ അഭിനയിക്കും എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞു, വെല്ലുവിളികള്‍ നേരിട്ടതിനെ കുറിച്ച് സാമന്ത പറയുന്നു

293

തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികയാണ് സമാന്ത. പ്രതിഫളത്തിലും, ബോക്സ് ഓഫീസ് മൂല്യത്തിലും മുന്നിട്ട് നില്‍ക്കുന്ന താരത്തിന് അവസരങ്ങള്‍ കൂടുന്നു എന്നതല്ലാതെ കുറയുന്നില്ല എന്നതാണ് സന്തോഷകരമായ കാര്യം. തനിക്ക് വന്ന മയോസൈറ്റീസ് എന്ന അസുഖം മൂലം സിനിമയില്‍ നിന്ന് ഇടവേള എടുത്ത താരം തിരിച്ച് വരുന്നത് കൈ നിറയെ ചിത്രങ്ങളുമായാണ്.

മോഡലിംഗില്‍ നിന്നാണ് സമാന്ത സിനിമയിലേക്ക് ചേക്കേറുന്നത്. തുടക്കത്തില്‍ അഭിനയ പ്രാധാന്യം കുറഞ്ഞ വേഷമാണ് താരത്തിന് ലഭിച്ചിരുന്നത്. പിന്നീട് തന്റെ കരിയറില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ വര്‍ദ്ധിച്ചു.

Advertisements

എക്സ്പിരിമെന്റ് സിനിമകളുടെ ഭാഗമാകാനാണ് താരം കൂടുതലും ശ്രമിച്ചത്. ഫാമിലി മാന്‍ എന്ന സീരിസിലൂടെ പാന്‍ ഇന്ത്യന്‍ താരമാകാന്‍ താരത്തിന് സാധിച്ചു. ചിത്രത്തില്‍ രാജി എന്നു പേരുള്ള വില്ലത്തിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ കരിയറില്‍ ബ്രേക്ക് ആയ മറ്റൊരു സംഭവമായിരുന്നു പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാന്‍സ്.

Also Read: ബഹുമാനിക്കില്ലായിരിക്കും പക്ഷേ ബഹുമാനമുണ്ടെന്ന് ഒരിക്കലും അഭിനയിക്കില്ല, പുതുതലമുറ പ്രശ്‌നക്കാരല്ലെന്ന് സിദ്ധിഖ്

2022 ല്‍ സുകുമാറിന്റെ സംവിധാനത്തില്‍ അല്ലുഅര്‍ജുന്‍ നായകനായി എത്തിയ ചിത്രമായിരുന്നു പുഷ്പ. ഇതിലെ ഊ ആണ്ടവാ എന്ന ഗാനത്തിനായിരുന്നു സാമന്ത ചുവടുവെച്ചത്. ഇപ്പോഴിതാ ഗാനത്തില്‍ അബിനയിക്കുന്നതിന് മുമ്പുള്ള കാര്യങ്ങളെപ്പറ്റി തുറന്നുസംസാരിക്കുകയാണ് താരം.

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊന്നും താന്‍ ആ ഗാനത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമില്ലായിരുന്നുവെന്നും അവര്‍ തന്നോട് പറഞ്ഞത് വീട്ടില്‍ അടങ്ങിയിരിക്കാനായിരുന്നുവെന്നും വിവാഹമോചനത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു പുഷ്പയിലെ ഈ ഓഫര്‍ വന്നതെന്നും സാമന്ത പറയുന്നു.

Also Read: കഴിഞ്ഞ എട്ട് മാസമായി ജോലിയൊന്നുമില്ലാതെ വീട്ടില്‍, സുഹൃത്തുക്കള്‍ പോലും വിളിക്കാതെയായി, മേക്കപ്പ് മാന്‍ ഇട്ടിട്ട് പോയി, മാനസികമായി തളര്‍ന്നുവെന്ന് ജയറാം

തന്നോട് വെല്ലുവിളികള്‍ നേരിടണമെന്ന് ഉപദേശിച്ചവരടക്കം തന്നോട് ഇതില്‍ നിന്നും പിന്മാറാന്‍ പറഞ്ഞു. എല്ലാവരും ഇത് ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍ താന്‍ ചെയ്യുമെന്നായിരുന്നു തന്റെ നിലപാടെന്നും സാമന്ത പറഞ്ഞു.

Advertisement