അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്; അയാൾക്കാണ് നഷ്ടപെട്ടത്; ബാലചന്ദ്രകുമാർ ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമ നാ റി; വൈറൽ കുറിപ്പ്

237
dileep and akhil marar

മുൻ ജയിൽഡിജിപി ആർ ശ്രീലഖേയുടെ യൂട്യൂബ് ചാനലിലെ ചില വെളിപ്പെടുത്തിലിലൂടെ വീണ്ടും കൊച്ചിയിൽ വെച്ച് യുവനടി ആക്ര മിക്ക പ്പെട്ട കേസും പ്രതിയായ ന്ടൻ ദിലീപുമെല്ലാം വാർത്തകളിൽ നിറയുകയാണ്. ദിലീപ് കേസിൽ നിരപരാധിയാണെന്നും കേരള പോലീസ് അദ്ദേഹത്തെ മനഃപൂർവ്വം പ്രതി ചേർക്കുകയായിരുന്നു എന്നുമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമില്ലെന്നും ഇരുവരും കൂടെയുള്ള ചിത്രം ഫോട്ടോഷോപ് ചെയ്ത് എടുത്തതാണെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്.

ഇതിന് പിന്നാലെ ദലീപിന് സോഷ്യൽമീഡിയയിൽ അടക്കം പിന്തുണ വർധിക്കുകയാണ്. സത്യസന്ധയായ ഒരു വനിത പോലീസ് ഓഫീസർ പറയുന്ന കാര്യം ആരും വിശ്വസിക്കുന്നില്ലെന്നും അതിജീവിക്കാൻ പാടുപെടുന്നത് ദിലീപാണെന്നും പ്രതികരിച്ച് സംവിധായകനായ അഖിൽ മാരാരും രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

അഖിൽ മാരാരിന്റെ കുറിപ്പിലെ വിശദാംശങ്ങൾ ഇങ്ങനെ:

ഡിജിപി റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല. സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും. അവരെയും വിശ്വാസമില്ല. പകരം ഇവർക്ക് വിശ്വാസമാണ്. ആരെ? ബാലചന്ദ്ര കുമാറിനെ.

ALSO READ- മമ്മൂട്ടിയുടെ ആ സിനിമയുടെ സ്‌ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ, അന്ന് സംഭവിച്ചത് ഇങ്ങനെ

അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി. തന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ. അത്രയേറെ തന്നെ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്തു വെച്ചു 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമനാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ. നിങ്ങൾ ഒന്നാലോചിച്ചു നോക്കു.

നിങ്ങൾ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു കയറ്റുന്നു. സ്വാതന്ത്യം നൽകുന്നു. അവനെ സഹോദരനെ പോലെ കാണുന്നു. കുറെ നാൾ കഴിയുമ്പോൾ അവൻ നിങ്ങൾക്ക് ഒരു വീഡിയോ അയച്ചു തരുന്നു. നിങ്ങളുടെ കിടപ്പറ രംഗങ്ങൾ ഒളിക്യാമറയിൽ അവൻ പകർത്തിയിരിക്കുന്നു. അവന് പണം കൊടുക്കണം. ഇത്തരത്തിൽ മനോവൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങൾക്കും വിശ്വാസമാണ്.

ALSO READ- പറയുന്നവർ എന്തും വേണമെങ്കിലും പറഞ്ഞേട്ടേ, എനി നിങ്ങളുടെ ഈ സ്നേഹം മാത്രം മതി, അമൃത സുരേഷ് പറയുന്നത് കേട്ടോ

രണ്ടാമത്തേത് കേരള പോലീസിനെ, ചിരിപ്പിച്ചു കൊല്ലും. സത്യം പറയാൻ ആണോ മാധ്യമങ്ങൾ അതോ മാധ്യമങ്ങൾ പറയുന്നതാണോ സത്യം. എന്ന് കോടതിമുറിക്കുള്ളിൽ അലറിവിളിച്ച പൃഥ്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്ഥ കൂടി നമ്മെ ഓർപ്പെടുത്തുമ്പോൾ ആ വേഷത്തിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു.

അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്. നഷ്ടപെട്ടത് അയാൾക്കാണ്. അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു. അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം. അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേസ് പരമാവധി നീട്ടിക്കൊണ്ട് പോകുന്നത്. 100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്. സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്ത് എന്നുമായിരുന്നു അഖിൽ മാരാർ കുറിച്ചത്.

Advertisement