എല്ലാവർക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്; ഇനിയൊരിക്കൽ കിട്ടിയെന്ന് വരില്ല; എന്തിനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് വ്യക്തമായി അറിയാം; മോഡിക്കൊപ്പം വേദി പങ്കിട്ടതിൽ അപർണ

680

ഹിറ്റ്മേക്കർ ദിലീഷ് പോത്തൻ മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപർണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റുകയായിരുന്നു അപർണ.

മഹേഷിന്റെ പ്രതികാരത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. സൂരറൈ പോട്ര് സിനിമയിലൂടെ ദേശീയ പുരസ്‌കാരത്തിനും താരം അർഹയായി. അപർണ ഇപ്പോൾ തെന്നിന്ത്യയിൽ തന്നെ പ്രശസ്തയായിരിക്കുകയാണ്.

Advertisements

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തിയപ്പോൾ സംഘടിപ്പിച്ച പരിപാടിയിലും അപർണ ബാലമുരളി ഭാഗമായിരുന്നു. യുവം-23 എന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ നടിമാരായ നവ്യ നായർക്കും അപർണ ബാലമുരളിക്കും എതിരെ വിമർശനവും ഉയർന്നിരുന്നു. ഇപ്പോഴിതാ 2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് വിമർശനങ്ങൾക്കെല്ലാം അപർണ മറുപടി നൽകിയിരിക്കുകയാണ്. ആ ഒരു ചടങ്ങിൽ പങ്കെടുത്തതിൽ തെല്ലും കുറ്റബോധം ഇല്ല എന്ന് അപർണ പ്രതികരിച്ചു. താൻ ആ പരിപാടിയിൽ പങ്കെടുത്തതിൽ പലരും വിമർശനങ്ങളുമായി വരുന്നുണ്ട് എന്നും പരിഹസിക്കുന്നുണ്ട് എന്നും മറ്റുള്ളവർ പറയുമ്പോഴാണ് താൻ അറിയുന്നത് തന്നെയെന്നും അപർണ പറഞ്ഞു.

ALSO READ- എന്റെ മാ റി ട ങ്ങ ളോ വയറോ കക്ഷമോ മറ്റുഭാഗങ്ങളോ ഞാൻ കാണിച്ചിട്ടുണ്ടോ, എന്റെ ശരീരപ്രകൃതി ഇതാണ്, എന്നിട്ടും നിങ്ങളെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്: തുറന്നടിച്ച് അഞ്ജിത

‘എന്നെ സംബന്ധിച്ച് എല്ലാവർക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്. ഇന്ത്യൻ പ്രധാന മന്ത്രിയ്ക്കൊപ്പം ഒരു സ്റ്റേജ് പങ്കിടുക എന്നാൽ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഇനിയൊരിക്കൽ അത് പോലെ ഒരു അവസരം ലഭിയ്ക്കും എന്നും വിശ്വസിയ്ക്കുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആണ് ആ ഒരു ക്ഷണം സ്വീകരിച്ചത്. അതിൽ എനിക്ക് രാഷ്ട്രീയം നോക്കേണ്ടതില്ല. ഞാൻ എന്തിനാണ് ആ പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം.’- അപർണ വ്യക്തമാക്കി.

താൻ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം ഒരു സ്റ്റേജ് പങ്കിടുന്നു എന്നത് തനിക്കും തന്നെ സ്നേഹിക്കുന്നവർക്കും വീട്ടുകാർക്കും അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉള്ള കാര്യമാണ്. ആരാണ്, ഏത് രാഷ്ട്രീയമാണ് എന്നതല്ല, പദവിയ്ക്ക് ആണ് പ്രാധാന്യം. എന്ത് തന്നെ പറഞ്ഞാലും വിമർശിച്ചാലും അദ്ദേഹം ആണ് ഇന്ത്യയുടെ പ്രൈം മിനിസ്റ്റർ. ആ പദവിയ്ക്ക് ഒരു ബഹുമാനം ഉണ്ട്. പത്ത് വർഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയാലും ആ പരിപാടി അഭിമാനം ആണെന്നും അപർണ വിശദീകരിച്ചു.

ALSO READ- അത് കഴിഞ്ഞ് ദിലീപേട്ടന് കവിളിൽ ഒരുമ്മ കൊടുക്കണം, 12 ടേക്കുകൾ വരെ വേണ്ടിവന്നു, നവ്യാ നായർ പറയുന്നു

മറ്റൊരു കാര്യം കൂടെ പറയേണ്ടതുണ്ട്. മാസങ്ങൾക്ക് മുൻപ് ഒരു പരിപാടിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനൊപ്പവും വേദി പങ്കിട്ടിട്ടുണ്ട്. അതും തന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ്. എന്തൊക്കെ വിവാദങ്ങൾ പിന്നാമ്പുറത്ത് ഉണ്ടെങ്കിലും നമ്മുടെ നാടിനെ നയിക്കുന്നവരാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ. അതിന്റെ പേരിൽ തന്നെ വിമർശിച്ചാൽ ഒരു തരി പോലും തനിക്ക് കുറ്റ ബോധം ഉണ്ടാവില്ല. തന്റെ ഈ 27 വയസ്സിന് ഇടയിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായി രണ്ട് അവസരങ്ങളെയും താൻ കാണുന്നെന്നും താരം വിശദീകരിച്ചു.

aparna-balamurali

‘ഇതിനിടെ താൻ സ്ഥാനാർത്ഥിയായി മത്സരിക്കും എന്നൊക്കെ പറഞ്ഞു കുറേ വാർത്തകൾ വന്നു. രാഷ്ട്രീയത്തിലേക്ക് പോകുന്ന കാര്യം ചിന്തിച്ചിട്ട് പോലും ഇല്ല. വളരെ ലീഡിങ് ആയിട്ടുള്ള ഒരു ചാനലിൽ ഇത് സംബന്ധിച്ച് വന്ന വ്യാജ വാർത്ത കണ്ട് ആ ചാനലിനോടുള്ള ബഹുമാനം തന്നെ പോയിപ്പോയി. കമന്റ് കണ്ട് വിഷമിയ്ക്കുന്ന ശീലം ഒന്നും ഇല്ല. താനത് ശ്രദ്ധിക്കാറില്ല.’

ഈ കമന്റ് ചെയ്യുന്നവരടക്കം പലരും ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചാൽ പോലും ഓടിപ്പോയി ചെന്ന് എടുക്കുന്നവരായിരിയ്ക്കുമെന്നും അപർണ പരിഹസിച്ചു.

.വിമർശിക്കാനും, കുറ്റം പറയാനും എളുപ്പമാണ്. അത് പോലെ ഒരു ഭാഗ്യം ലഭിയ്ക്കുമ്പോഴാണ് അത് തിരിച്ചറിയുന്നത്. തന്നെ സംബന്ധിച്ച് അഭിമാനം നിമിഷം തന്നെയാണ് അതെന്നും അപർണ പറഞ്ഞു.

Advertisement