നിങ്ങള്‍ക്ക് മുപ്പത് വയസല്ലേയുള്ളു, ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണി ആയാല്‍ എല്ലാം ശരിയാകും; ഡോക്ടര്‍ പറഞ്ഞത് വെളിപ്പെടുത്തി അര്‍ച്ചന കവി

442

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. ലാല്‍ജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അര്‍ച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.

നീലത്താമരയുടെ തതര്‍പ്പന്‍ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവര്‍ത്തികാകന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനിന്നത്.

Advertisements

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

ALSO READ- വിവാഹത്തേക്കാൾ താത്പര്യം ലിവിങ് ടുഗതറിനോട്, അതാണിഷ്ടം, സുരക്ഷിതവും; അനാർക്കലി മരക്കാർ അന്ന് പറഞ്ഞത്

ഇപ്പോഴിതാ സിനിമയില്‍ നിന്നും സീരിയലിലേക്ക് ചേക്കേറിയിരിക്കുകയാണ് അര്‍ച്ചന കവി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെയാണ് അര്‍ച്ചന മിനിസ്‌ക്രീനിലേക്ക് വരുന്നത്. ഇതിനിടെ താരം വിവാഹമോചനം നേടുകയും ചെയ്തിരുന്നു. 2016 ജനുവരിയില്‍ ആണ് അര്‍ച്ചനയും അബീഷ് മാത്യുവും വിവാഹിതര്‍ ആയതെങ്കിലും അടുത്തിടെ വിവാഹ മോചിതരാവുകയായിരുന്നു.

ഇ്‌പ്പോള്‍ താരം തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മോശം ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ്. തനിക്ക് പെട്ടെന്നുണ്ടായ മാനസികമായ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല എന്നാണ് അര്‍ച്ചന പറഞ്ഞത്.

തന്റെ കുടുംബത്തിലെല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്. എന്നിട്ടും എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ഹോര്‍മോണല്‍ ഇഷ്യൂ ആണെന്ന് മനസിലായതോടെ ചികിിത്സ തേടാന്‍ തീരുമാനിച്ചു. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ ആദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ കാണാനാണ് പോയത്.

ALSO READ- നിർമ്മാതാക്കൾക്ക് തെലുങ്ക് നടിമാരെ കൊണ്ടുള്ള ഒരേയൊരു ഉപയോഗം ഇതാണ്, അത് സിനിമക്കായല്ലെന്ന് മാത്രം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാക്കോച്ചന്റെ നായിക

ആ ഡോക്ടര്‍ പറഞ്ഞത് ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ്. ഒപ്പം അതിനുള്ള ഗുളികകളും തനിക്ക് നല്‍കുകയായിരുന്നു എന്ന് അര്‍ച്ചന പറഞ്ഞു. എന്നാല്‍ അതെങ്ങനെ മാനസിക പ്രശ്‌നത്തിന് ശരിയാകുമെന്ന് ചോദിച്ചപ്പോള്‍ അത് ഹോര്‍മോണില്‍ വേരിയേഷന്‍സ് ഉണ്ടാകുമ്പോള്‍ തന്റെ മൂഡ് മാറിയേക്കുമെന്നും നിങ്ങള്‍ക്ക് മുപ്പത് വയസല്ലേയുള്ളു. വേഗം തന്നെ ഒരു കുഞ്ഞിന്റെ കാര്യം നോക്കൂവെന്നുമാണ് ആ ഡോക്ടര്‍ പറഞ്ഞത്.

എന്നാല്‍ അതുകൊണ്ട് മാത്രം താന്‍ തിരിച്ച് വന്നില്ലെങ്കിലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആദ്യമങ്ങനെ ചെയ്യൂ, ബാക്കി അതിന് ശേഷം എല്ലാം നോക്കാമെന്നായിരുന്നു ഡോക്ടറുടെ മറുപടി. അതേസമയം, ആരും ഇത്രയും മോശമായൊരു ഉപദേശം ആരും ആര്‍ക്കും കൊടുക്കരുതെന്നാണ് അര്‍ച്ചന പറയുന്നത്.

താന്‍ ആ സമയത്ത് ഭര്‍ത്താവ് അബീഷുമായുള്ള ബന്ധത്തില്‍ തന്നെയായിരുന്നു. അത് വളരെ നല്ല രീതിയില്‍ തന്നെയാണ് പോയി കൊണ്ടിരുന്നത്. എങ്കിലും താന്‍ അവിടെ നിന്നും സൈക്രാട്ടിസ്റ്റിന്റെ അടുത്തേക്ക് പോവണമെന്നാണ് അമ്മയോട് പറഞ്ഞത്.

തുടര്‍ന്ന് ഒരു ഡോക്ടറെ കണ്ട് എല്ലാ കാര്യങ്ങളും സംസാരിച്ചു. നീയൊരു കുഞ്ഞിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കരുതെനന്ും ആദ്യം മെഡിറ്റേഷന്‍ ചെയ്യുകയാണ് വേണ്ടതെന്നുമാണ് ആ ഡോക്ടര്‍ പറഞ്ഞത്.

മാനസികാരോഗ്യത്തിന് മരുന്ന് എടുക്കണമെന്ന് പറഞ്ഞാല്‍ ആളുകള്‍ അവള്‍ക്ക് വട്ടാണെന്ന് ചിന്തിക്കും. രണ്ട് വര്‍ഷത്തോളം ഇതെന്റെ ജീവിതത്തെ ബാധിച്ചിരുന്നു. മരുന്ന് കഴിച്ച് തുടങ്ങിയതിന് ശേഷമുള്ള രണ്ട് വര്‍ഷം ഞാനെന്ന വ്യക്തി പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് അര്‍ച്ചന പറയുന്നത്.

Advertisement