ബ്ലെസ്ലി ആ ചെയ്തത് തെണ്ടിത്തരം; ബിഗ്‌ബോസ് ഫൈനൽ കഴിഞ്ഞ ശേഷമുള്ള പാർട്ടിയിൽ ചെയ്തത് ഇങ്ങനെ; എന്നെ പ്രകോപിപ്പിച്ചാൽ കോടതിയെ സമീപിക്കുമെന്ന് നിമിഷ

278

ബിഗ് ബോസ് ഫൈനലും കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും വിവാദങ്ങളും ഗോസിപ്പുകളും ഇനിയും അവസാനിച്ചിട്ടില്ല. തന്നെ വിജയിയായി അംഗീകരിക്കാൻ ബിഗ് ബോസ് മത്സരാർത്ഥികൾ തയ്യാറായില്ലെന്ന ദിൽഷ പ്രസന്നന്റെ ആരോപണവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ റണ്ണറപ്പായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിമിഷ.

ബിഗ് ബോസ് ഷോയിൽ നന്മയെ കുറിച്ച് പറഞ്ഞും ഫിലോസഫി സംസാരിച്ചും ശ്രദ്ധ നേടിയ മത്സരാർത്ഥിയായ മുഹമ്മദ് ഡെലിജന്റ് ബ്ലെസ്ലി ഇതെല്ലാം ഫേക്ക് ആയി സൃഷ്ടിച്ച ഇമേജാണ് എന്നാണ് നിമിഷയുടെ ആരോപണം പറയുന്നത്. ദിൽഷയോടുള്ള പ്രണയത്തിന്റെ പേരിൽ ആരാധകർ വരെ ഉണ്ടായിരുന്നു ബ്ലെസ്ലിക്ക്. ഇതിനിടെ, തെറ്റായ സന്ദേശങ്ങൾ ഒന്നും തന്നിലൂടെ പുറത്ത് പോകില്ല എന്ന് പറഞ്ഞ ബ്ലെസ്ലിയ്ക്ക് നേരെ റോബിൻ സ്ത്രീ വിരുദ്ധ നിലപാട് എടുത്തത് വിവാദമായിരുന്നു. ഇതേ വിഷയമാണ് ഇപ്പോൾ നിമിഷയും ഉന്നയിച്ചിരിക്കുന്നത്.

Advertisements

എനിക്ക് അറിയാം ഇത് പറഞ്ഞ് കഴിഞ്ഞാൽ ബ്ലെസ്ലി ഫാൻസ് എന്നെ സൈബർ അറ്റാക്ക് ചെയ്യും, പക്ഷെ അത് ഞാൻ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞാണ് നിമിഷ രംഗത്തെത്തിയിരിക്കുന്നത്. ബ്ലെസ്ലിയുടെ ഗെയിം തന്ത്രത്തിന് എതിരെയാണ് നിമിഷയുടെ ആരോപണങ്ങൾ. ബ്ലെസ്ലി മദ്യപിയ്ക്കും, പെണ്ണ് പിടിയ്ക്കും പുകവലിയ്ക്കും. അത് വലിയൊരു പ്രശ്നമേ അല്ല. എന്നാൽ ഇതേ കാര്യം മറ്റൊരാൾ ഗെയിമിന്റെ ഭാഗമായി ചെയ്താൽ അയാൾ വലിയ പ്രശ്നമാക്കുകയായിരുന്നല്ലോ പതിവ്.

ALSO READ- അത് ആദ്യമായാണ് മമ്മി കണ്ടത്; ഇക്കാരണത്താൽ എന്റെ സുഹൃത്തുക്കളോട് പോലും വലിയ ദേഷ്യമായിരുന്നു; പുറത്തിറങ്ങിയ ശേഷം ഒരുപാട് കരഞ്ഞു; ബിഗ് ബോസ് കരിയർ തന്നെ മാറ്റി മറിച്ചെന്ന് ഡെയ്സി ഡേവിഡ്

എന്നാൽ ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തെത്തിയ ബ്ലെസ്ലി ആദ്യം ചെയ്തത് തന്നെ പുകവലിക്കൽ ആയിരുന്നെന്ന് പറയുകയാണ് നിമിഷ. ‘ഷോ കഴിഞ്ഞ ഉടനെ അവൻ എന്താണ് ചെയ്തത് എന്ന് അറിയാമോ. ബിഗ് ബോസ് ഷോ ഫിനാലെ കഴിഞ്ഞ ശേഷം ബോഹോയിൽ ഞങ്ങൾക്ക് ഒരു പാർട്ടിയുണ്ടായിരുന്നു. അവിടെ അവൻ ആദ്യം ചെയ്തത് സിഗരറ്റ് വലിയ്ക്കുകയാണ്. ആരെങ്കിലും സിഗരറ്റ് വലിയ്ക്കുകയോ മദ്യപിയ്ക്കുകയോ ചെയ്താൽ ഞാൻ ശ്രദ്ധിക്കാറില്ല. അത് അവരുടെ വ്യക്തിപരമായ താത്പര്യമാണ്. അതിനെ ഞാൻ ബഹുമാനിയ്ക്കുകയും ചെയ്യുന്നു. പക്ഷെ ഇവിടെ അത് അങ്ങനെയല്ലട- നിമിഷ വിശദീകരിക്കുന്നു.

ഷോയിൽ മുഴുനീളം നന്മമരമായി അഭിനയിച്ച്, മറ്റൊരു മത്സരാർത്ഥിയുടെ ജീവിതം പുകവലിയ്ക്കുന്നു എന്ന ഒറ്റക്കാരണം പറഞ്ഞ് നശിപ്പിച്ച്, മനപൂർവ്വം അവളെ ടാർജറ്റ് ചെയ്ത ആളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. ഞാനും ലക്ഷ്മിപ്രിയയും അപർണയും അടക്കം പലരും ഇതിന് സാക്ഷിയാണെന്നും നിമിഷ തുറന്നടിച്ചു.

ബ്ലെസ്ലി മനപൂർവ്വം തന്റെ സഹമത്സരാർത്ഥിയെ പുകവലിയ്ക്കുന്നു എന്ന കാര്യം പറഞ്ഞ്, നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. അക്കാരണത്താൽ ഇപ്പോഴും അവൾ തന്റെ പ്രൊഫഷണൽ ലൈഫിൽ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിലർ പറയുന്നു അത് ബ്ലെസ്ലിയുടെ ഗെയിം സ്ട്രാറ്റജിയാണ് എന്ന്, പക്ഷെ ഞാൻ ഇതിന് പറയുന്നത് തെണ്ടിത്തരം എന്നാണ്.

പാർട്ടിയ്ക്ക് ഇടയിൽ ക്ലബ്ബിൽ വച്ച് ഞാനും ബ്ലെസ്ലിയും തമ്മിൽ സംസാരിച്ചിരുന്നു, എന്നോട് ദേഷ്യമുണ്ടോ എന്ന് അവൻ ചോദിച്ചു, ഉണ്ട് എന്ന് ഞാൻ പറഞ്ഞു. ഒരു ഗെയിം ഷോയുടെ പേരിൽ ഒരു വ്യക്തിയുടെ ജീവിതം പൂർണമായും നശിപ്പിച്ചതിന് ശേഷം, അത് സാരമില്ല എന്ന് ചിന്തിയ്ക്കുന്ന ഒരാൾക്ക് വേണ്ടി ഒരു സെക്കന്റ് പോലും പാഴാക്കുന്നതിന് എനിക്ക് ഒട്ടും താത്പര്യമില്ല എന്ന് ഞാൻ പറഞ്ഞു.

ഹോ അത് വിചാരിച്ച് വിഷമിക്കേണ്ട, അത് ഞാൻ ശരിയാക്കും എന്നായിരുന്നു അവന്റെ പ്രതികരണം. പക്ഷെ നിനക്കതിന് സാധിയ്ക്കില്ല. അതുകൊണ്ട് ആണ് ഞാൻ ബ്ലെസ്ലിയോട് സംസാരിക്കാത്തത്. അതിന് ജനങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ല. ഇങ്ങനെ ഒരു വ്യക്തിയോട് ജീവിതത്തിൽ ഞാൻ സംസാരിക്കാറില്ലാത്തതാണ്. പക്ഷെ ഞങ്ങൾ രണ്ട് പേരും ഒരു ഗെയിം ഷോയുടെ ഭാഗമാവുമ്പോൾ സംസാരിക്കാതിരിക്കാൻ കഴിയില്ല.

ബ്ലെസ്ലിയുടെ സഹോദരനോട്, നിങ്ങളുടെ സഹോദരൻ മദ്യപിയ്ക്കും, പെണ്ണ് പിടിയ്ക്കും പുകവലിയ്ക്കും. അത് വലിയൊരു പ്രശ്നമേ അല്ല. എന്നാൽ ഇതേ കാര്യം മറ്റൊരാൾ ഗെയിമിന്റെ ഭാഗമായി ചെയ്താൽ അയാൾ വലിയ പ്രശ്നമാക്കും. എനിക്ക് അറിയാം ഇത് പറഞ്ഞ് കഴിഞ്ഞാൽ ബ്ലെസ്ലി ഫാൻസ് എന്നെ സൈബർ അറ്റാക്ക് ചെയ്യും, പക്ഷെ അത് ഞാൻ കാര്യമാക്കുന്നില്ല.

ബ്ലെസ്ലി നിങ്ങൾ നിങ്ങളുടെ സഹോദരനെ കെട്ടിയിടുക. അവന് കടിക്കാനുള്ള പ്രവണതയുണ്ട്. അവൻ ആദ്യം ജാസ്മിനെ കടിക്കാൻ ശ്രമിച്ചു, പിന്നീട് എന്നെയും. അവസാന നിമിഷം വരെ ഞാൻ ഇത് രഹസ്യമായി വച്ചു. അവൻ ഇതിന് വീണ്ടും ശ്രമിച്ചാൽ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നിങ്ങൾ കാണും. എന്റെ മുഖ സൗന്ദര്യം കണ്ടിട്ട് അല്ല എനിക്ക് നിയമവിദ്യാലയത്തിൽ പ്രവേശനം ലഭിച്ചത്. കൂടാതെ, ബ്ലെസ്ലി ഒരു ടാസ്‌കിന്റെ ഭാഗമായുള്ള സ്‌കിറ്റിൽ സ്ത്രീ രൂപത്തെ വളരെ മോശമായി ചിത്രീകരിച്ചു. അത് സ്‌കിറ്റിന്റെ ഭാഗമായിരുന്നില്ല, റിഹേഴ്സൽ സമയത്ത് അവൻ അത് പറയുകയും ചെയ്തിട്ടില്ല. അവസാന ഘട്ടത്തിലാണ് അവനത് പറഞ്ഞത്. അതുകൊണ്ട് ഞാനും നവീനും റോൺസണും എഴുതിയ സ്‌ക്രിപ്റ്റ് ആണെന്ന് പറഞ്ഞ് എന്റെ അടുത്ത് വരേണ്ട. നിങ്ങൾ എഡിറ്റ് ചെയ്ത വീഡിയോ ഒരു വലിയ തെളിവും അല്ല.

നിങ്ങളുടെ സഹോദരൻ ഇക്കാര്യത്തിൽ എന്നെ വീണ്ടും വീണ്ടും കുറ്റക്കാരിയാക്കി വെല്ലുവിളിക്കുകയാണെങ്കിൽ കോടതി ഓർഡറോടെ ആ വീഡിയോയുടെ എഡിറ്റ് ചെയ്യാത്ത വേർഷൻ ചാനലിൽ നിന്നും എടുക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടില്ല. അത് അല്ലാതെ എന്റെ മേൽ കുറ്റം ആരോപിക്കുകയാണ് എങ്കിൽ അക്കാര്യം തെളിയിക്കുക. ഞാൻ ഇവിടെ തന്നെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് എന്റെ അഭിഭാഷകനെ ബന്ധപ്പെടാവുന്നതാണ്.- നിമിഷ തുറന്നടിക്കുന്നു.

Advertisement