മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ റണ്ണറപ്പ് ആയിരിക്കുകയാണ് മുഹമ്മദ് ദിലിജിയൻ ബ്ലെസ്ലി. ഈ പേരിലൂടെ തന്നെ വ്യത്യസ്തനായ താരം നല്ലൊരു ഗായകൻ കൂടിയാണ്. യുവ തലമുറയിൽ നിന്നും മാതൃകാപരമായ നിമിഷങ്ങൾ നൽകി കൊണ്ടാണ് താരം ഹൗസിന് അകത്ത് നിന്നത്.
ഇടയ്ക്ക് ചില വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ആരാധകരുടെ കാര്യത്തിൽ ബ്ലെസ്ലിക്ക് കുറവൊട്ടും വന്നിട്ടില്ല. മികച്ച മത്സരാർത്ഥിയായിരുന്ന ബ്ലെസ്ലി നൂറ് ദിവസങ്ങൾ പിന്നിട്ട് രണ്ടാം സ്ഥാനത്തേയ്ക്കാണ് എത്തിയത്. ഇപ്പോഴിതാ ബ്ലെസ്ലി ബിഗ് ബോസിൽ എത്തിയത് മുതൽ ബ്ലെസ്ലി പറയുന്ന പല വാദങ്ങളും തെറ്റാണെന്ന് സ്ഥാപിച്ച് ബ്ലെസ്ലിയുടെ മുൻകാമുകി കൃഷ്ണ രംഗത്തെത്തിയിരിക്കുകയാണ്.വീണ്ടും ബ്ലെസ്ലിക്കെതിരെ ചില വെളിപ്പെടുത്തലുകളാണ് കൃഷ്ണ നടത്തുന്നത്.
ബ്ലെസ്ലിക്ക് മറ്റുള്ളവരെ പറയാൻ ഒരു അവകാശവുമില്ല. കാരണം അയാൾ പറഞ്ഞ പല സംഭവങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പക്ഷേ ഇത് താൻ വെറുതെ പറയുന്നതല്ലെന്നും ഇതിനെല്ലാമുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നുമാണ് കൃഷ്ണ പറയുന്നത്.
ബ്ലെസ്ലിയും കൃഷ്ണയും സംസാരിച്ച വാട്ട്സാപ്പ് ചാറ്റ് പങ്കുവെച്ചാണ് കൃഷ്ണ ഇത് തെളിയിക്കുന്നത. ബ്ലെസ്ലി വാപ്പയുടെ മര ണ ത്തെപ്പോലും മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനായി ഉപയോഗിച്ചെന്നതാണ് ഇതിലെ ഏറ്റവും പ്രധആന ആരോപണം. ഞാനുമായി അതിന് ശേഷം ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതും തെറ്റാണെന്ന് പറഞ്ഞ കൃഷ്ണ അതിനുള്ള തെളിവുകളായാണ് ചാറ്റുകൾ കാണിക്കുന്നത്.
ഞാൻ പറയുന്ന കാര്യങ്ങളൊക്കെ കേൾക്കണം എന്ന് ഞാൻ ആരോടും ആവശ്യപ്പെടുന്നില്ല. കുറച്ച് ചിന്തിക്കുന്ന ആളുകളോടാണ് ഞാനിതെല്ലാം പറയുന്നത്. താൻ പറയുന്ന പല കാര്യങ്ങളിലും അനാവശ്യമായി വിമർശിക്കുകയും തന്നെ ആക്രമിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടിയാണ് ഇതെന്നും കൃഷ്ണ പറയുന്നു.
പകൽ മാന്യന്മാർ ഈ വഴി വരേണ്ടതില്ലെന്നും കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം, വീഡിയോയിൽ കൃഷ്ണയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ബ്ലെസ്ലിയെ ബിഗ്‌ബോസ് ഹൗസിൽ പൂച്ച സന്യാസി എന്ന് വിളിച്ചത് സത്യമാണെന്നാണ് ചിലരുടെ അഭിപ്രായം.
വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.