നാദിറ ആയി ജീവിക്കാൻ 17ആം വയസിൽ വീടുവിട്ടു; ഏഴോളം പേർ ഉപദ്രവിച്ചപ്പോൾ നന്നായി പോയെന്നാണ് അധ്യാപകർ പറഞ്ഞത്; നിസ്‌കാരം മുടക്കാറില്ല; ബിഗ് ബോസ് മത്സരാർഥിയുടെ കഥയിങ്ങനെ

435

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് അഞ്ചാം സീസണിന് തുടക്കമായിരിക്കുകയാണ്. മികവുറ്റ മത്സരാർഥികൾ തന്നെയാണ് ഇത്തവണയും മത്സരത്തിനെത്തിയിരിക്കുന്നത്. ബിഗ് ബോസിലേക്ക് എത്തിയവരിൽ ട്രാൻസ് വുമണായ നാദിറയുമുണ്ട്. ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നിങ്ങനെ പ്രശസ്തയാണ് നാദിറ മെഹ്‌റിൻ.

എല്ലാ ട്രാൻസ് പേഴ്‌സണലുകളെ പോലെയും നിരവധി ്രപതിസന്ധികളെ തരണം ചെയ്താണ് നാദിറയും ഇവിടെ എത്തിയിരിക്കുന്നത്. ഒരുപാട് സ്വപ്ങ്ങളോടെ, തന്റെ സൊസൈറ്റിയെ പ്രതിനിധീകരിച്ച് കൊണ്ട് നാദിറ ഷോയിൽ എത്തിയത് ആഘോഷമാക്കുകയാണ് എല്ലാവരും.

Advertisements

മുൻപ് ഒരു അഭിമുഖത്തിൽ നാദിറ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞിരുന്നു. തന്റെ ഉള്ളിലെ പെണ്ണിനെ തിരിച്ചറിഞ്ഞതിന് ശേഷം 17ാം വയസിലാണ് വീടുവിട്ട് ഇറങ്ങിയതെന്ന് നാദിറ പറയുന്നു.

ഓർത്തോഡോക്‌സ് മുസ്ലിം ഫാമിലിയിലെ അംഗമായതിനാൽ തന്നെ റിലീജ്യൻ ഇത്തരം ആളുകളെ അക്‌സെപ്റ്റ് ചെയ്യാത്തതിനാലും വീട്ടുകാർക്ക് ആക്‌സെപ്റ്റ് ചെയ്യാൻ ആകില്ല എന്ന് അവർ നേരത്തെ തന്നെ പറഞ്ഞതുകൊണ്ടും പിന്നീട് തിരിച്ചുപോയില്ലെന്ന് നാദിറ പറയുന്നു. 17 ആം വയസ്സിൽ വീടുവിട്ടിറങ്ങിയത് നാദിറ ആയി ജീവിക്കണം എന്ന ആഗ്രഹം കൊണ്ടാണെന്ന്് നാദിറ മെഹ്‌റിൻ പറയുന്നു.

ALSO READ- ‘ഭർത്താവിനെ ഒരു നല്ല സുഹൃത്തായി കാണുക; ഭർത്താവ് ഒരിക്കലും നമ്മുടെ പ്രോപ്പർട്ടി അല്ല, അത് ഒരു മനുഷ്യൻ ആണ്’; സ്‌നേഹത്തെ കുറിച്ച് പറഞ്ഞ് പേളി മാണി

എങ്കിലും താൻ വീട്ടുകാരെ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചിരുന്നു. ചെറുപ്പം മുതലേ എന്റെ മാറ്റങ്ങൾ അറിയാമായിരുന്നു വീട്ടുകാർക്കും അറിയാമായിരുന്നു എന്നതാണ് സത്യം. എന്നാൽ അതിനെ ഉൾകൊള്ളാൻ അവർക്ക് ആകില്ലായിരുന്നുവെന്നാണ് താരത്തിന്റെ വാക്കുകൾ. എങ്കിലും താൻ ഒരു വിശ്വാസിയാണ്, നിസ്‌കാരം മുടക്കാറില്ല എന്നും നാദിറ പറഞ്ഞു.

പിന്നീട് ഏഴാം ക്ളാസിൽ പഠിക്കുന്ന സമയത്ത് എന്നെ ഒരു പറ്റം ആൺകുട്ടികൾ അ റ്റാ ക്ക് ചെയ്തു സെ ക് ഷ്വൽ അ ബ്യൂ സ് ആണ് ചെയ്തത് എന്ന് പറയാം. ഏഴോളം പേരുണ്ടായിരുന്നു. തിരിച്ചു പ്രതികരിക്കില്ല എന്നുള്ളതുകൊണ്ടാണ് അവർ അത് ചെയ്തതെന്നും നാദിറ വെളിപ്പെടുത്തുന്നു.

പക്ഷെ, പാരാതി പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. അധ്യാപകരോട് പരാതി പറയാൻ ചെന്നപ്പോൾ ആൺ കുട്ടികളെപ്പോലെ നടക്കാഞ്ഞിട്ടല്ലേ, കിട്ടിയത് നന്നായി പോയി എന്നാണ് അവർ തന്നോട് പറഞ്ഞതെന്നാണ് നാദിറയുടെ വാക്കുകൾ.

‘ഒരു മനുഷ്യൻ ആയി എന്നെ പരിഗണിച്ചു കൂടെ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്. വീട്ടുകാരോട് പറയാനാകില്ലായിരുന്നു. സ്‌കൂൾ കാലത്ത് ഇതൊക്കെ പതിവായി. ഇതൊരു ഹോർമോൺ ചേഞ്ച് ആയി പോലും അവർ കണ്ടില്ല. അടി കിട്ടേണ്ട രോഗം എന്നാണ് ടീച്ചർമാർ പോലും അന്നുപറഞ്ഞതെന്നും ആരും തന്നോടു കൂട്ടു കൂടിയിരുന്നില്ലെന്നും നാദിറ പറയുന്നു.

ALSO READ-രാത്രിയിൽ ആ സംവിധായകർ എന്നെ റൂമിലേക്ക് വിളിപ്പിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നടി നീനാ കുറുപ്പിന്റെ വെളിപ്പെടുത്തൽ

ഒരിക്കൽ, താൻ മ രി ക്കാൻ പോലും തയ്യാറെടുത്ത ആളാണ്, ഒരിക്കലും അവരോട് ക്ഷമിക്കാൻ ആകില്ല. ഇപ്പോഴത്തെ അധ്യാപകർ പിന്നെയും ട്രാൻസിനെ തിരിച്ചറിയുന്നുണ്ട്. ഒരാൾ എങ്കിലും അന്ന് കേൾക്കാൻ എങ്കിലും നിന്നിരുന്നു എങ്കിൽ ഞാൻ ആലോചിച്ച ദിനങ്ങൾ ഉണ്ടായിരുന്നു’-എന്നും നാദിറ വെളിപ്പെടുത്തി.

ഒരു സ്ത്രീ പുരുഷൻ ആകുമ്പോഴും, ഒരു പുരുഷൻ സ്ത്രീ ആകുമ്പോഴും ചില പ്രോട്ടോകോളുകൾ പാലിക്കേണ്ടതായി ഉണ്ട്. എന്നാൽ കേരളത്തിലെ പല ആശുപത്രികളും അത് പാലിക്കുന്നില്ല എന്നതാണ് സത്യം. ഉദാഹരണം ആണ് അനന്യയുടെ വിഷയം. അനന്യയുടെ മരണം ഇപ്പോളും തീരാ നഷ്ടം ആയിരുന്നു. കേരളത്തിൽ മാത്രമാണ് ഈ മെഡിക്കൽ എത്തിക്‌സ് ഫോളോ ചെയ്യാത്തത്. മനസ്സും ശരീരവും തുല്യമായി വരേണ്ടതാണ് ട്രാൻസിനു ആവശ്യം. ഹോർമോൺ ട്രീട്‌മെന്റും, മാനസിക ആരോഗ്യ ട്രീട്‌മെന്റും കൃത്യമായി എടുക്കണം എന്നാൽ കേരളത്തിൽ ആശുപത്രികൾ ഈ എത്തിക്‌സ് ഫോളോ ചെയ്യുന്നില്ല-

ഞാൻ ഒരു പെൺകുട്ടി ആണ് എന്ന തോന്നലിൽ ആണ് എട്ടാം ക്ളാസ്സിലെ പ്രണയം ഞാൻ മനസ്സിൽ സൂക്ഷിക്കുന്നത്. പ്ലസ് ടുവിന് പഠിക്കുമ്പോളും, ലൈഫിലെ മനോഹര പ്രണയം എന്ന് പറയാനും പറ്റുന്ന നാല് പ്രണയങ്ങൾ ആണ് ഉണ്ടായത്. ട്രാൻസ് ആയ ശേഷം ഉണ്ടായ പ്രണയം കുറേക്കാലം നീണ്ടു നിന്നു. എന്നാൽ ഒത്തുപോകാൻ ആകില്ല എന്നതോടെ പിരിയേണ്ടി വന്നു. ഒരു കുഞ്ഞെന്ന സ്വപ്നം താൻ ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും തന്റെ ജീവിത കഥ പറയുന്ന കൂട്ടത്തിൽ നാദിറ പറയുന്നു.

ആറു പ്രസവവേദനയ്ക്ക് തുല്യമായ വേദനയാണ് ഒരു SRS സർജറി നൽകുന്നത് എന്നാണ് എന്റെ അറിവ്. പിന്നെ മരിക്കും വരെ ഹോർമോൺ ട്രീറ്റ്മെന്റ് എടുത്തിരിക്കണം. നമ്മളുടെ തീരുമാനം ആണ് ഏത് ജെൻഡർ വേണം എന്നുള്ളത്. നമ്മുടെ വ്യക്തിപരമായ തീരുമാനം എന്നാണ്. ഞാൻ സ്ത്രീയുടെ വില അറിയുന്നതുകൊണ്ടാണ് സ്ത്രീ ആകാൻ ഇഷ്ടപെട്ടത് എന്നാണ് നാദിറയുടെ അഭിപ്രായം. ജീവിതത്തിൽ നാല് പ്രണയം ഉണ്ടായിട്ടുണ്ട്.

Advertisement