തെന്നിന്ത്യൻ സിനിമയിലെ മുടിചൂടാ മന്നനാണ് ധനുഷ്. തെന്നിന്ത്യയും കടന്ന് ബോളിവുഡിലും ഇപ്പോഴിതാ ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കുവാൻ ധനുഷിന് സാധിച്ചു. നടൻ എന്നതിനപ്പുറം നിർമ്മാതാവ്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ധനുഷ്. സിനിമയുടെ വിവധ മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു.
2002 ൽ പുറത്തിറങ്ങിയ തുള്ളുവധോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ധനുഷിന്റെ സഹോദരനായ സെൽവ രാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കാതൽ കൊണ്ടൈൻ എന്ന സിനിമയിലൂടെ തന്റെ വരവ് താരം അറിയിച്ചു.
അതേസമയം നിരവധി സിനിമകളിൽ ധനുഷ് അഭിനയിച്ചെങ്കിലും ഇതുവരെയിം തമിഴിലെ പ്രശസ്ത കോമേഡിയനായ വടിവേലുവിനൊപ്പം താരം ഇതുവരെയും അഭിനയിച്ചിട്ടില്ല.ഇപ്പോൾ മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുമെന്ന റിപ്പോർട്ടുകളുണ്ട്.
ഇതുവരെ ഇരുവരും ഒന്നിക്കാത്തതിന്റെ കാരണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മുൻപ് ധനുഷ് നായകനായ പടിക്കാത്തവൻ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലേക്ക് വടിവേലുവിനെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ പകുതിക്ക് വെച്ച് വടിവേലു ചിത്രത്തിൽ നിന്ന് പിന്മാറി. കുറച്ചു ദിവസം ഷൂട്ടിങ് കഴിഞ്ഞ ശേഷമായിരുന്നു പിന്മാറ്റം. ഇതിന് പലതരത്തിലുള്ള കാരണങ്ങളും പറഞ്ഞു കേട്ടിരുന്നു.
പടിക്കാത്തവൻ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ധനുഷിനെ വടിവേലു ശകാരിച്ചെന്നും അതുകൊണ്ട് നടനെ സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് സംവിധായകൻ സൂരജ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. വടിവേലുവിന് പകരം നടൻ വിവേക് ആയിരുന്നു ആ വേഷം ചെയ്തത്. അന്ന് മുതൽ ധനുഷിനും വടിവേലുവിനും ഇടയിലുള്ള പ്രശ്‌നമാണ് ഇവർ തമ്മിൽ പിന്നീട് ഒന്നിക്കുന്നതിന് തടസമായതെന്നാണ് വിവരം.
Also Read
രണ്ട് മണിക്കൂറിന് വേണ്ടി മീന വാങ്ങിയത് ലക്ഷങ്ങൾ; ആരോപണവുമായി ബയിൽവാൻ രംഗനാഥൻ
വാത്തിയാണ് ധനുഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളി നടി സംയുക്ത നായികയായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തെലുങ്കിലും ചിത്രം ഹിറ്റായിരുന്നു. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത്.