തമന്ന നോ ആണ് പറഞ്ഞതെങ്കില്‍ ബാന്ദ്ര എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു, തുറന്നുപറഞ്ഞ് ദിലീപ്

67

തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രമാണ് ബാന്ദ്ര. രാമലീലക്ക് ശേഷം ദിലീപ് അരുണ്‍ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നവംബറില്‍ തിയ്യേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

Advertisements

ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ്. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു കേന്ദ്ര സത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Also Read: എന്നെക്കണ്ടാല്‍ അപ്പോള്‍ അയല്‍വാസികള്‍ വാതിലടക്കും, വല്ലാത്ത അനുഭവമായിരുന്നു, തുറന്നുപറഞ്ഞ് അശോകന്‍

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബാന്ദ്ര ഒരു ആക്ഷന്‍ ചിത്രമല്ല. ഇതില്‍ ആക്ഷന്‍ രംഗങ്ങളുണ്ടെന്നും നായകന്‍ ആലത്തിന്റെയും നായിക താര ജാനകിയുടെയും പ്രണയകഥയിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നും ദിലീപ് പറയുന്നു.

കഥ പറയുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ ക്യാന്‍വാസ് വലുതായി. ഇതിലെ കഥാപാത്രത്തോട് തമന്ന നോ പറഞ്ഞിരുന്നുവെങ്കില്‍ ബാന്ദ്ര സംഭവിക്കില്ലായിരുന്നവെന്നും എന്നാല്‍ കഥ കേട്ടപ്പോള്‍ തമന്ന ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും താന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നും ദിലീപ് പറയുന്നു.

Also Read: ഇപ്പോള്‍ സംഭവം സീരിയസ് ആയി, ചികിത്സയിലാണ്, ഭാഗ്യത്തിന് സര്‍ജറി വേണ്ടിവന്നില്ല, ദുഃഖവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്

മറ്റ് ഭാഷകളിലെ സിനിമയിലെ നടന്മാര്‍ ഈ ചിത്രത്തിലുണ്ട്. ബാന്ദ്ര ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണെന്നും എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് ഒരു അവകാശവാദവും ഉന്നയിക്കുന്നില്ലെന്നും ദിലീപ് പറയുന്നു. അതേസമയം മലയാളത്തിലെ മികച്ച സംവിധായകനായ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തമന്നയും പ്രതികരിച്ചു.

Advertisement