അയാൾ എനിക്ക് പിന്നാലെ ഒരു പെണ്ണ് പിന്തുടരുന്നുണ്ട് എന്നാണ് പറഞ്ഞത്; മാത്രമല്ല എനിക്ക് സിനിമാ മേഖലയിലേക്ക് വരാനുള്ള ഭാഗ്യമില്ലെന്നും; ജനപ്രിയനായകന്റെ അഭിമുഖം വൈറലാകുന്നു

199

മലയാള സിനിമയിലെ ജനപ്രിയ നടനാണ് ദിലീപ്. പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയായിരുന്നു താരം. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയുടെ സ്ഥാനത്താണ് ഇപ്പോൾ ദിലീപ്. കേസന്റെ വാദപ്രതിവാദങ്ങൾ കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നാദിർഷയെ കുറിച്ചുള്ള ദിലീപിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സില്ലി മോങ്ക്‌സ് മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ആലുവാ മണപ്പുറത്ത് ഞാനും നാദിർഷയും കൂടി ഒരിക്കൽ പോയി. ഭയങ്കര തിരക്കാണ് അവിടെ.

Advertisements

Also Read
അവളുടെ മരണവാർത്ത കേട്ട് ഞാൻ വേദനകൊണ്ട് തളർന്നു; എന്റെ വീട്ടിൽ വരുമ്പോഴാണ് ഞാൻ അവളിലെ വിശുദ്ധയായ പെൺകുട്ടിയെ കണ്ടിട്ടുള്ളത്; എന്നെ കണ്ടാൽ അവൾ ഓടി വരുമായിരുന്നു; സിൽക്കിന്റെ ഓർമ്മകളിൽ ഗംഗേ അമരൻ

കണ്ണടയൊക്കെ വെച്ച് മുഖം മൂടിയാണ് പോയത്. കൈ നോട്ടക്കാരെ കണ്ടപ്പോൾ എനിക്കൊരാഗ്രഹം. അപ്പോ തന്നെ നാദിർഷയോട് കൈ നോക്കാമെന്ന് ഞാൻ പറഞ്ഞു. അയാൾക്ക് ഞാൻ കൈ കാണിച്ച് കൊടുത്തു. കലയുമായി വല്ല ബന്ധമുണ്ടോ, കലാകാരനാവാൻ വല്ല സാധ്യതയുണ്ടോയെന്ന് ചോദിച്ചു’

ഏയ് എവിടെന്ന് എന്നാണ് കൈ നോട്ടക്കാരൻ അന്ന് മറുപടി പറഞ്ഞത്. പുളളി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്, ഒരു പെണ്ണ് നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടെന്നാണ് അന്ന് അയാൾ പറഞ്ഞത്. ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ല. ഇയാൾ പറയുന്നത് മുഴുവൻ തള്ളാണെന്ന് മനസിലായി’ പോവാൻ നേരമാണ് തങ്ങൾ മറച്ച് പിടിച്ച മുഖം കാണിച്ചതെന്നും അപ്പോൾ കൈ നോട്ടക്കാരൻ ആശ്ചര്യപ്പെട്ടെന്നും ദിലീപ് അന്ന് പറഞ്ഞു.

Also Read
അമ്മ വേഷങ്ങൾ എനിക്ക് ക്രഡിറ്റ് ആയാണ് തോന്നിയിട്ടുള്ളത്; വെറൈറ്റി വേഷങ്ങൾക്ക് വേണ്ടി ഞാൻ ചോദിച്ചിരുന്നു; പക്ഷെ അന്ന് എനിക്ക് കിട്ടിയ മറുപടി ഇങ്ങനെ; തുറന്ന് പറഞ്ഞ് മലയാളികളുടെ അമ്മയായ കവിയൂർ പൊന്നമ്മ

സിനിമാ ലോകത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ദിലീപും നടി മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ മോചനം. 2015 ഓടെ ഇരുവരും വിവാഹ മോചനം നേടി. നടി കാവ്യ മാധവനാണ് ദിലീപിന്റെ രണ്ടാം ഭാര്യയായി കടന്ന് വന്നത്. ഇരുവർക്കും മഹാലക്ഷ്മി എന്ന മകളും ജനിച്ചു. വിവാഹത്തിന് മുമ്പേ തന്നെ ദിലീപിനെയും കാവ്യയെയും സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ സിനിമാ ലോകത്ത് പ്രചരിച്ചിരുന്നു.

Advertisement