ദിവ്യ ഉണ്ണി അഭിനയിക്കുന്നതിൽ മമ്മൂട്ടിക്ക് താത്പര്യമില്ലായിരുന്നു; അതിന്റെ പേരിൽ അദ്ദേഹം ക്ഷുഭിതനായി; ലാൽ ജോസിന്റെ തുറന്ന് പറച്ചിൽ ഇങ്ങനെ

619

സംവിധായകൻ കമലിന്റെ സഹസംവിധായകനായി വന്ന് പിന്നീട് സ്വതന്ത്ര സംവിധായകനായി മാറിയ വ്യക്തിയാണ് ലാൽജോസ്. മലയാള സിനിമയിൽ ഒരു കാലത്ത് തുടരെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിൽ മമ്മൂട്ടിക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് സഫാരിടിവിക്ക് നല്കിയ അഭിമുഖത്തിൽ ലാൽ സംസാരിച്ചിരുന്നു.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ: സിനിമയിൽ മമ്മൂട്ടിയും ദിവ്യയും തമ്മിൽ ലൗ സീനുകളോ, മറ്റോ ഉണ്ടായിരുന്നില്ല. ചാണ്ടിയോട് മനസ്സിൽ സൂക്ഷിച്ച ഇഷ്ടം മാത്രമായിരുന്നു ആനിക്ക് ഉണ്ടായിരുന്നത്. ഈ സിനിമയിൽ അഭിനയിക്കാൻ ദിവ്യക്ക് അഡ്വാൻസ് കൊടുത്തിരുന്നു. പക്ഷെ പ്രായവ്യത്യാസം പ്രശ്‌നം ആവുമെന്ന പേടിയായിരുന്നു മമ്മൂക്കക്. അതിന്റെ പേരിൽ അദ്ദേഹം ക്ഷുഭിതനായി. എന്നെ അദ്ദേഹം ശാസിച്ചത്്, നിന്റെ ആദ്യ സിനിമ തന്നെ തന്നിഷ്ടത്തിനാണെന്ന പറഞ്ഞാണ്.

Advertisements

Also Read
ഞാൻ അയാളെ അത്രമാത്രം വിശ്വസിച്ചു; വിവാഹം കഴിക്കാമെന്ന് വാക്ക് നല്കിയിരുന്ന ആളും, വിവാഹം കഴിച്ച ആളും എന്നെ ചതിക്കുകയാണ് ചെയ്തത്; എനിക്കവരോട് പ്രതികാരം ചെയ്യണമെന്നില്ല; ശ്രീവിദ്യയുടെ അഭിമുഖം മരണശേഷവും വൈറലാകുമ്പോൾ

മറ്റൊരു പ്രശ്‌നം മുടി ക്രോപ്പ് ചെയ്യണമെന്നതായിരുന്നു. മുടി വെട്ടിയാൽ മറ്റു സിനിമകളെ ബാധിക്കും, അതുകൊണ്ട് മുടി വെച്ചാൽ എന്താണ് കുഴപ്പമെന്നാണ് അദ്ദേഹം ചോദിച്ചത. പക്ഷെ ഞാൻ തറപ്പിച്ചു പറഞ്ഞു മുടി എന്തായാലും വെട്ടണമെന്ന്. ഇത് രണ്ടും പൂജയ്ക്ക് മുമ്പ് വലിയ പ്രശ്‌നമായി. ഈ അസ്വസ്ഥത അന്തരീക്ഷത്തിലുണ്ട്. പൂജയുടെ രണ്ട് ദിവസം മുമ്പ് കാണാൻ ചെന്നപ്പോഴും മുടി വെട്ടുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞു’

‘അദ്ദേഹം മുടി വെട്ടില്ല എന്ന് തന്നെയാണ് ഞാൻ കരുതിയത്. പക്ഷെ പിറ്റേ ദിവസം രാവിലെ അദ്ദേഹത്തെ കണ്ട് ഞാൻ ഞെട്ടി, വിചാരിച്ചതിലും ചെറുതായി, മൊട്ടയടിച്ച് ഒരാഴ്ച കഴിഞ്ഞ പോലെ എന്റെ മുന്നിൽ വന്നു. മതിയോ നിനകക് തൃപ്തിയോയാ എന്ന് ചോദിച്ചു. അതാണ് ഞാൻ മമ്മൂക്കയെ എല്ലാ കാലത്തും സ്‌നേഹിക്കുന്നത്. ഇതൊക്കെ സെറ്റ് ആയെങ്കിലും നായികയുടെ കാര്യത്തിൽ അദ്ദേഹം ഹാപ്പിയായിരുന്നില്ല. ദിവ്യക്ക് ഞാൻ വലിയ തുക അഡ്വാൻസ് ആയി കൊടുത്തതാണ്. അവരോട് ഇനി മാറ്റി പറയാൻ പറ്റില്ലെന്ന് പ്രൊഡ്യൂസറുടെ മുന്നിൽ വെച്ച് ഞാൻ പറഞ്ഞു. മഞ്ജു മാറിയപ്പോഴാണ് നമുക്ക് അവര് ഡേറ്റ് തന്നത്. മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് മറ്റേതൊക്കെയോ പടങ്ങൾ മാറ്റിയാണ് ദിവ്യ ഉണ്ണി ഡേറ്റ് തന്നത്.

Also Read
കുന്തം പോയാൽ കുടത്തിലും തപ്പണം; ലക്ഷ്മിറായിയുടെ ചോദ്യത്തിന് പ്രൊഡക്ഷൻ കൺട്രോളറുടെ മറുപടി; ചിരിപ്പിച്ച മുകേഷ്

ഞാൻ അത് പറഞ്ഞത് മമ്മൂക്കയ്ക്കും സിയാദ്ക്കയ്ക്കും ഷോക്കായി പോയി. തലമുതിർന്ന ആളുകളോടാണ് ഞാൻ ഇങ്ങനെ നിർബന്ധം പിടിക്കുന്നത്. കുറച്ച് ധിക്കാരമാണെന്ന് പിന്നെ എനിക്ക തോന്നി. പക്ഷെ അങ്ങനെ പറഞ്ഞില്ലെങ്കിൽ ഒന്നും നടക്കില്ല. ഞാൻ പോയി കമ്പോസിങ്ങ് റൂമിൽ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മമ്മൂക്ക അകത്തേക്ക് കയറി വന്നു. പാട്ടിന്റെ ട്യൂൺ എന്താണെന്ന് കേൾക്കട്ടെയെന്ന് പറഞ്ഞു, ഞാൻ തന്നെയാണെങ്കിലേ ഈ പാട്ടുണ്ടാവൂ എന്ന് പറഞ്ഞു. നീയെന്ന് പോടായെന്ന് മമ്മൂക്ക. പിന്നീട് ദിവ്യ തന്നെ പടത്തിൽ അഭിനയിക്കുകയായിരുന്നു എന്നും ലാൽ പറയുന്നുണ്ട്.

Advertisement