കുന്തം പോയാൽ കുടത്തിലും തപ്പണം; ലക്ഷ്മിറായിയുടെ ചോദ്യത്തിന് പ്രൊഡക്ഷൻ കൺട്രോളറുടെ മറുപടി; ചിരിപ്പിച്ച മുകേഷ്

97

മലയാള സിനിമാ ലോകത്തെ കഥകൾ പറയുന്നതിൽ മിടുക്കനാണ് മുകേഷ്. നായകനായും, സഹനടനായും സിനിമയിൽ തിളങ്ങിയ മുകേഷിന് പക്ഷെ മറ്റുള്ളവരെ പോലെ നായകനായി മാത്രം പിടിച്ച് നില്ക്കാൻ സാധിച്ചില്ല. അതേസമയം സിനിമയിൽ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും താരം അത് കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല താരങ്ങളെക്കുറിച്ചുള്ള കഥകൾ താരംതന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്.

ഇപ്പോഴിതാ പ്രിയദർശൻ സംവിധാനം ചെയ്ത അറബിയും ഒട്ടകവും എന്ന സിനിമയിലെ അനുഭവ കഥ തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. മോഹൻലാൽ, മുകേഷ്, ഭാവന, ലക്ഷ്മിറായ്, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. സിനിമയുടെ ഷൂട്ടിങ്ങ് ദുബായിലാണ് നടക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം രാവിലെ വന്നിട്ട് പ്രിയൻ പറഞ്ഞു മരുഭൂമി ഏറ്റവും ഭംഗിയായി കാണപ്പെടുന്നത് രാവിലെയാണ്. അതുകൊണ്ട് ആദ്യ ഷോട്ട് 8.30ന് എടുക്കാം. ഇവിടെ നിന്ന് ഏഴ് മണിക്ക് മേക്കപ്പ് ചെയ്ത് ഇറങ്ങിയാൽ മതിയെന്ന്.

Advertisements

Also Read
അഭിനയം നിറുത്താനൊരുങ്ങി നയൻതാര; ഇനി ശ്രദ്ധ നിർമ്മാണത്തിലേക്കോ; ആശങ്കയും, ആശംസയും അറിയിച്ച് ആരാധകർ

ഞാൻ ശരി എന്നു പറഞ്ഞു. മാത്രമല്ല സമയം ഉണ്ടല്ലോ. ഞാൻ എന്തു ചെയ്തു അവിടെയുള്ള ജിമ്മിൽ പോയി. അതും രാവിലെ അഞ്ച് മണിക്ക്. അതാണെങ്കിൽ അടിപൊളി ജിമ്മും.’ഈ സമയത്താണ് ബാക്കി കഥ നടക്കുന്നത്. എന്റെ അസിസ്റ്റന്റും മേക്കപ്പ്മാനുമായ പട്ടാമ്പി രാജൻ രാവിലെ വന്ന് വിളിച്ചു. കോളിംഗ് ബെല്ലടിച്ചിട്ടും ഞാൻ ഡോർ തുറന്നില്ല. ഇത്രയും കോളിംഗ് ബെല്ലടിച്ചിട്ടും ഒരിക്കലും തുറക്കാതിരുന്നിട്ടില്ല. എന്തോ സീരിയസാണെന്ന് കരുതി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനോട് പറഞ്ഞു’.

‘അവർ നേരെ മോഹൻലാലിന്റെ മുറിയിൽ ചെന്നു. മുകേഷുണ്ടോ ഇവിടെയെന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു. ലക്ഷ്മി റായുടെ റൂമിൽ ചെന്നു. ലക്ഷ്മി റായോട് ചോദിക്കുന്നതിന് മുമ്പ് മുറിയിൽ എത്തി നോക്കി. മുകേഷേട്ടൻ ഇവിടെ വന്നോ എന്ന് ചോദിച്ചു. മുകേഷ് സാറെന്തിനാണ് ഇവിടെ വരുന്നത്, ലൊക്കേഷനില്ലേയെന്ന് ലക്ഷ്മി റായ്. ഭാവനയുടെ റൂമിൽ ചെന്നു. അവിടെയില്ല. എല്ലാവരുടെയും റൂമിൽ ചെന്നു’

Also Read
തെലുങ്കിൽ നിന്ന് പ്രിയ വാര്യർക്ക് വന്നിരിക്കുന്നത് വമ്പൻ ഓഫർ; ഒരുങ്ങുന്നത് സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ചിത്രം

അവസാനം ഹോട്ടൽ മാനേജരോട് കാര്യങ്ങൾ പറഞ്ഞു. എന്തോയൊരു ആക്‌സിഡന്റ് സംഭവിച്ചിട്ടുണ്ട്, അബോധാവസ്ഥയിലായിരിക്കാം അല്ലെങ്കിൽ മരിച്ചിരിക്കാമെന്ന്. ഹോട്ടൽ മാനേജർ വന്ന് ഡോറിൽ തട്ടി. തുറക്കാതായതോടെ വാതിൽ ചവിട്ടിപ്പൊളിക്കാൻ തീരുമാനിച്ചു. അപ്പോൾ പിറകിൽ കൂടെ ഞാൻ വന്ന് നിൽക്കുന്നു. എനിക്ക് മനസ്സിലാവുന്നില്ല’ ‘മോഹൻലാൽ നോക്കിയപ്പോൾ എന്നെ കണ്ടു.

സംഭവം കഴിഞ്ഞെങ്കിലും എന്തടിസ്ഥാനത്തിലാണ് ലക്ഷ്മി റായിയുടെ മുറിയിൽ എന്നെ തപ്പിയത് എന്നായി ചോദ്യം. ഇവരാണെങ്കിൽ അവരുടെ റൂമിലെ കട്ടിലിന്റെ അടി വരെ പരിശോധിച്ചിരുന്നു. പക്ഷേ ലക്ഷ്മിയുടെ ചോദ്യം കേട്ട പ്രൊഡക്ഷൻ കൺട്രോളർ കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ എന്ന് പറഞ്ഞത് അവിടെ ഉള്ളവരുടെ മുഖത്ത് ചിരിപ്പടർത്തിയെന്നും മുകേഷ് പറഞ്ഞു.

Advertisement