ഞങ്ങൾ ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ച ആരാധകരുണ്ടായിരുന്നു; എനിക്ക് അദ്ദേഹം ഇന്നും ചിറയൻ കീഴിലെ വീട്ടിൽ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം, മനസ്സ് തുറന്ന് നിത്യ ഹരിത നായകന്റെ നായിക

97

മലയാളത്തിന്റെ നിത്യഹരിത നായകനാണ് പ്രേംനസീർ. തന്റെ കൂടെ വർക്ക് ചെയ്തവരുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ച നടൻ കൂടിയാണ് അദ്ദേഹം. പ്രേം നസീറും ഷീലയുമായിരുന്നു അന്നത്തെ താരജോഡികളിൽ മികച്ചത്. കൂടുതൽ സിനിമകളിൽ നായിക നായകനായെത്തിയതിന്റെ റെക്കോർഡും ഇവരുടെ പേരിൽ തന്നെയാണ്.

ഇപ്പോഴിതാ പ്രേംനസീറിനൊപ്പമുള്ള ഓർമ്മകൾ പങ്ക് വെക്കുകയാണ് ഷീല. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകൾ കേൾക്കാം. നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. അന്നെനിക്ക് സിനിമയെ കുറിച്ചുള്ള മറ്റ് കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. ഞാൻ കാണുന്ന കാലം തൊട്ട് അദ്ദേഹം കുടുംബ കാര്യങ്ങൾ നോക്കുന്ന മഹാനാണ്.

Advertisements

Also Read
പച്ചക്ക് പറഞ്ഞാൽ വെടി എന്നായിരുന്നു എന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയത്, പിന്നെ സംഭവിച്ചത് ഇങ്ങനെ: നയന എൽസയുടെ വെളിപ്പെടുത്തൽ

എന്റെ ഭാഗ്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ കാമുകിയായും, ഭാര്യയായും, സഹോദരിയായും, അമ്മയായും അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഞങ്ങൾ രണ്ടാളും വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹിച്ച ആരാധകരാണ് ഉള്ളത്. അദ്ദേഹത്തിന്റെ മകൾക്ക് എന്റെ പ്രായമാണ്.

സിനിമ സെറ്റിൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചത് നസീർ സാറാണ്. അർഹിക്കുന്ന മര്യാദ ആർക്കായാലും നല്കണമെന്ന ബോധം അദ്ദേഹം പകർന്ന് നല്കി. തമിഴ് സിനിമയിൽ അവസരം ലഭിച്ചപ്പോൾ രണ്ട് വള്ളത്തിലും കാലിടുന്നത് നല്ലതല്ലെന്ന് പറഞ്ഞത് അദ്ദേഹമാണ്. അതുകൊണ്ട് ഞാൻ മലയാളത്തിൽ തന്നെ തുടർന്നു.

Also Read
എത്ര തേച്ചാലും മായ്ച്ചാലും മറന്നു എന്ന് പറഞ്ഞാലും അതൊക്കെ വേരോടെ മനസ്സിൽ നിന്നും പിഴുതെറിയാൻ ആകില്ല: മേഘന പറയുന്നത് കേട്ടോ

നസീർ മരിച്ചത് അറിഞ്ഞെങ്കിലും എനിക്ക് വരാൻ സാധിച്ചില്ല.അദ്ദേഹം ഇപ്പോഴും ചിറയൻ കീഴിലെ വീട്ടിൽ ഉണ്ടെന്ന് വിശ്വസിക്കാനാണ് ആഗ്രഹം. അദ്ദേഹത്തിന്റെ മരണശേഷം സർ അഭിനയിച്ച സിനിമകളൊന്നും തന്നെ ഞാൻ കണ്ടിട്ടില്ല. അതിനുളള ധൈര്യവുമില്ലെന്ന് ഷീല കൂട്ടിച്ചേർത്തു

Advertisement