മമ്മൂട്ടി എന്റെ രക്തത്തിൽ അലിഞ്ഞ കാലം; ഉപ്പ മരിച്ചു നൽപ്പത് തികയും മുൻപ് മമ്മൂട്ടിയെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒമ്പതാം ക്ലാസുകാരൻ; നടൻ ഇർഷാദിന്റെ കുറിപ്പ് വൈറൽ

254

പ്രായം കൂടുംതോറും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. വയസ്സ് 70 കഴിഞ്ഞുവെന്ന് താരത്തെ കണ്ടാൽ ഒരാളും പറയുകയും ഇല്ല. ഏത് ലുക്കിൽ വന്നാലും മാസ്സും ക്ലാസ്സുമാണ് മമ്മൂക്ക. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസ്സിന്റെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയ്യാറാകാത്തതാണ് താരത്ിന്റെ ഈ ചുറുചുറുക്കിനും ആരോഗ്യത്തിനും കാരണം.

ഇന്ന് 72ാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. ഇന്നും പ്രായം തളർത്താത്ത ആവേശമാണ് സിനിമയോടും അഭിനയത്തോടും. പിറന്നാൾ ദിനത്തിലും വരാനിരിക്കുന്ന സിനിമകളുടെ പോസ്റ്റർ പങ്കുവെയ്ക്കുന്നതിന്റേയൊക്കെ തിരക്കിലാണ് താരം.

Advertisements

ഇപ്പോഴിതാ മമ്മൂട്ടിക്ക് പിരന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖരെല്ലാം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടയുള്ള രാഷ്ട്രീയ നേതാക്കളും മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു കഴിഞ്ഞു.

ALSO READ- മണ്ണാറശാലയിൽ ഉരുളി കമഴ്ത്തിയാണ് അൽസാബിത്ത് പിറന്നത്; കടമെല്ലാം കുഞ്ഞായിരിക്കെ തന്നെ വീട്ടി; എല്ലാം അയ്യപ്പന്റെ അനുഗ്രഹമെന്നും ഉമ്മ ബീന

ഇതിനിടെയാണ് നടൻ ഇർഷാദ് അലിയുടെ മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നത്. നിറക്കൂട്ട് എന്ന മമ്മൂട്ടി ചിത്രം റിലീസ് ആയ വേളയിൽ നടന്ന സംഭവം വിവരിച്ച് കൊണ്ടാണ് ഇർഷാദ് കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ആ സമയത്ത് തന്റെ ഉപ്പ മരിച്ച സമയം ആയിരുന്നു എന്നും എന്നിട്ടും നാൽപ്പത് തികയും മുൻപ് മമ്മൂട്ടിയെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയി എന്നും അന്നത്തെ ഒൻപതാം ക്ലാസുകാരനായ ആ കുട്ടിയെ ഓർത്ത് ഇർഷാദ് കുറിക്കുന്നു.

ALSO READ- ‘ഹിന്ദു മതം അങ്ങ് തുടച്ചു നീക്കുമെന്ന്’, സ്റ്റാലിന്റെ മോനെ നീ അല്ല ആര് വിചാരിച്ചാലും അത് നടക്കാൻ പോകുന്നില്ല; അമ്മ ഗുരുവായൂരപ്പന് സ്വർണ കിരീടം കൊടുത്തില്ലേ: മേജർ രവി

ഇർഷാദ് അലിയുടെ വാക്കുകളിങ്ങനെ:

ഉപ്പ മരിച്ച ഓർമ്മ പോലും ഒരു സിനിമാക്കഥയായാണ് എപ്പോഴും തികട്ടി വരിക. പൂവച്ചൽ ഖാദറിന്റെ ‘പൂമാനമേ ഒരു രാഗമേഘം താ’ എന്ന പാട്ട് കേൾക്കുമ്പോൾ എനിക്കതോർമ്മ വരും. അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റ് പടമായിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷിയെടുത്ത മമ്മൂക്കയുടെ ‘നിറക്കൂട്ട് ‘.അന്നത്തെ എന്റെ ഭ്രാന്തുകളിൽ ഒന്നാമതാണ് മമ്മൂക്ക. ഫാനെന്നൊന്നും പറഞ്ഞാൽ പോര, മമ്മൂട്ടി എന്റെ രക്തത്തിൽ അലിഞ്ഞ കാലമാണത്. ഉപ്പ മരിച്ചതൊന്നും ജൂബിലി പ്രോഡക്ഷൻസിനു അറിഞ്ഞു കൂടല്ലോ.

നിറക്കൂട്ട് റിലീസായി, നാൽപ്പത് കഴിയാതെ എങ്ങോട്ടും തിരിയാൻ പറ്റില്ല. മകനാണ്, നാൽപ്പത് വലിയ ചടങ്ങാണ്. എത്ര സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും മമ്മൂക്ക ഉള്ളിൽ നിന്ന് വിളിച്ചുകൊണ്ടേയിരുന്നു,’ നിനക്കെന്നെ കാണണ്ടേ? ഒന്ന് വന്നേച്ചും പോടാ. ഉപ്പയ്ക് അതൊക്കെ മനസിലാവും ‘. നാൽപ്പത് വിളിക്കാൻ കുടുംബ വീടുകളിൽ പോകണം. മുതിർന്നവർ ഉണ്ടെങ്കിലും, ചില സ്ഥലങ്ങളിൽ പറയാനുള്ള ജോലി വാശിപിടിച്ചു വാങ്ങി പുറത്ത് ചാടി. അങ്ങനെ പോയാണ് നിറക്കൂട്ട് കാണുന്നത്.

ഒരുപാടു കൊല്ലങ്ങൾക്കിപ്പുറം ഉമ്മ മരിച്ച ദിവസം ഞാനതൊക്കെ വീണ്ടുമോർത്തു. ഉമ്മയ്ക് കാൻസറായിരുന്നു. അത് തിരിച്ചറിഞ്ഞ ദിവസം ഞാനെടുത്ത ഒരു പടമുണ്ട്. ഇപ്പോഴും എപ്പോഴും എന്നേക്കും എന്നെ കരയിക്കുന്ന പടം. ഉമ്മ പോയി, നാലു മണിക്കാണ് മയ്യത്തെടുത്തത്. കബറടക്കം കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് മമ്മൂക്ക വന്നത്.

ആന്റോ ജോസഫും മമ്മൂക്കയും. സിനിമാക്കാർ പലരും അന്നവിടെ ഉണ്ട്. പക്ഷെ മമ്മൂക്കയുടെ വരവ് അങ്ങനെയല്ല. അതൊരു ചരിത്ര ദൗത്യമാണ്. എനിക്ക് പറയണമെന്നുണ്ടായിരുന്നു,”മമ്മൂക്കാ, ഉപ്പ മരിച്ചു നൽപ്പത് തികയും മുൻപ് നിങ്ങളെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒരൊമ്പതാം ക്ലാസുകാരനുണ്ട്. അവന്റെയുമ്മയുടെ മയ്യത്തടക്കിയ നേരത്ത് നിങ്ങൾ വരാതെങ്ങനെയാണ് !’ എന്ന്. പ്രിയപ്പെട്ട മമ്മുക്കാക്ക് ഒരായിരം ജന്മദിനാശംസകൾ.

Advertisement