‘ലക്ഷ്മിയുമായി പ്രശ്‌നങ്ങളുണ്ട്; ബാലഭാസ്‌ക്കറിന്റെ മ ര ണത്തിന് തൊട്ടുമുന്‍പല്ല; 17 വര്‍ഷമായി നിലനില്‍ക്കുന്നതാണ് അത്:തുറന്ന് പറഞ്ഞ് ഇഷാന്‍ദേവ്

834

സംഗീത ആസ്വാദകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് ബാലഭാസ്‌കര്‍ ലോകത്തോടു വിടപറഞ്ഞത്. ആ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇപ്പോഴും കരകയറാനാകാത്തവരാണ് ബാല ഭാസ്‌കറിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം. ഇന്നും അദ്ദേഹത്തിന്റെ മ രണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല.

ബാല ഭാസ്‌കര്‍ മ ര ണപ്പെട്ടത് വെറുമൊരു അ പ കടമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇപ്പോള്‍ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ബാലഭാസ്‌കറുമായി ഏറെ അടുപ്പമുള്ള സംഗീതജ്ഞനും ഗായകനുമായ ഇഷാന്‍ ദേവ് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

Advertisements

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബാലഭാസ്‌കറിനെ കുറിച്ച് അമ്മ വികാരഭരിതമായി പ്രതികരിച്ചതും വലിയ ചര്‍ച്ചയായിരുന്നു. തന്റെ മകനെ മ ര ണ ത്തിലേയ്ക്ക് നയിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനായി പോ രാ ടുമെന്നും തനിക്കെല്ലാം നഷ്ടമായെന്നും മകനെ തന്നെ ന ഷ്ട മായെന്നും ഈ അമ്മ വികാരഭരിതയായി പറഞ്ഞിരുന്നു.

ALSO READ- ‘അദ്ദേഹത്തിന്റ രാഷ്ട്രീയമാകാം മാപ്പ് പറയിക്കാന്‍ തോന്നിപ്പിച്ചത്, സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ’: പ്രതികരണവുമായി നടന്‍ ബാബുരാജ്

വീട് വച്ചതില്‍ പിന്നെ ലക്ഷ്മിക്ക് ബാലഭാസ്‌കറിന്റെ അച്ഛന്‍ ചെല്ലുന്നത് ഇഷ്ടമില്ലായിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. എന്നാല്‍ ബാല ഭാസ്‌ക്കറിന്റെ മരണത്തിന് തൊട്ടു മുന്‍പൊന്നുമല്ല, ആ കുടുംബവും ലക്ഷ്മിയും തമ്മില്‍ വിവാഹം കഴിഞ്ഞനാളുമുതല്‍ പ്രശ്‌നമുണ്ടെന്നാണ് ഇഷാന്‍ ദേവ് പറയുന്നത്.

ബാലഭാസ്‌ക്കറിനെ താന്‍ കാണുന്നത് സഹോദര സ്ഥാനത്തും ഗുരു സ്ഥാനത്തുമൊക്കെയായിരുന്നു കണ്ടിരുന്നതെന്ന് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷാന്‍ ദേവ് പറയുകയാണ്. ഇപ്പോഴും താനും തന്റെ ഭാര്യയും ദിവസവും ലക്ഷ്മി ചേച്ചിയെ ഫോണ്‍ വിളിക്കാറുണ്ടെന്നും വൈകിട്ട് ഒരുമിച്ച് ചായ കുടിക്കാനൊക്കെ പോകാറുണ്ടെന്നും ഇഷാന്‍ ദേവ് പറയുന്നു.

തങ്ങള്‍ പേഴ്‌സണലി കണക്ടായിട്ടുള്ളവരാണ്. തന്റെ ഏറ്റവും വേണ്ടപ്പെട്ട ആളുടെ ഭാര്യയാണ് ലക്ഷ്മി ചേച്ചിയെന്നും അവരുടെ ട്രോമയില്‍ കൂടെ നില്‍ക്കണമെന്നു മനസിലാക്കിയവരാണ് താനും ഭാര്യയുമെന്നും ഇഷാന്‍ ദേവ് പറയുന്നു.

ALSO READ- ‘ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണം’; സുരേഷ് ഗോപിക്ക് ഉറച്ച പിന്തുണയുമായി കൃഷ്ണകുമാര്‍

ചേച്ചി സിബിഐയിലും ക്രൈം ബ്രാഞ്ചിലുമൊക്കെ പോയി സംസാരിക്കുന്നുണ്ട്. എല്ലാ കുടുംബത്തിലും കാണുന്നത് പോലുള്ള പ്രശ്നം ഇവരുടെ കുടുംബത്തിലുണ്ടായിരുന്നെന്നും താരം വിശദീകരിച്ചു. അത് 17വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്. ലക്ഷ്മി ചേച്ചിയെ കല്യാണം കഴിക്കണ്ട എന്നതായിരുന്നു ബാലു ചേട്ടന്റെ കുടുംബത്തിന്റെ നിലപാടെന്നും ഇഷാന്‍ ദേവ് വിശദീകരിച്ചു.

അന്ന് റിബലായിട്ട് കല്യാണം കഴിച്ചവരാണ് അവര്‍. ബാലു ചേട്ടന് കുടുംബവുമായി നല്ല കണക്ഷനായിരുന്നെങ്കിലും ലക്ഷ്മി ചേച്ചിയുമായി അത്ര രസത്തിലായിരുന്നില്ലെന്നാണ് ഇഷാന്‍ ദേവ് പറയുന്നത്. അത് ഒരു കുടുംബ പ്രശ്‌നമായിരുന്നു. അച്ഛന്റേയും അമ്മയുടേയും വിഷമങ്ങളൊക്കെ നമ്മള്‍ മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്മി ചേച്ചി 17-18 വര്‍ഷം കൂടെ നിന്നതാണ്. പുള്ളിയെ പോലൊരാളെ ഹാന്‍ഡില്‍ ചെയ്യുക ഭയങ്കര പാടാണ്. നിന്ന നില്‍പ്പില്‍ മൂഡ് മാറുന്നയാളാണ്. എന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോള്‍ ഞാനവരെ മാലാഖേ എന്ന് വിളിച്ചു. അത്രയ്ക്കാണ് ബാലു അണ്ണന്‍ മാറിപ്പോയതെന്നാണ് ഇഷാന്‍ ദേവ് പറഞ്ഞത്.

Advertisement