ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.
അതേ സമയം ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ആലീസ് വിവാഹിത ആയതാ. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാല്‍ വിവാഹം നീട്ടിവെക്കുക ആയിരുന്നു.
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…
തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും ആരാധകരുമായി പങ്കിടാറുണ്ട്. സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്.
ഇപ്പോഴിതാ കേരളത്തില എല്ലവാരും പോകാന്‍ ആഗ്രഹിക്കുന്ന നീലകുറിഞ്ഞി പൂത്ത കള്ളിപാറയില്‍ എത്തിയിരിക്കുകയാണ് ആലിസും ഭര്‍ത്താവും. നീലക്കുറിഞ്ഞി കാണാന്‍ പോയ വിശേഷങ്ങള്‍ താരം പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നുമുണ്ട്. ഒപ്പം സത്യസന്ധമായ റിവ്യൂവും താരങ്ങള്‍ നല്‍കുന്നു.
ഇന്‍സ്റ്റ റീല്‍സ് കണ്ടാണ് നീലക്കുറിഞ്ഞി കാണാന്‍ പോയതെന്നും എന്നാല്‍ റീല്‍സില്‍ കാണുന്നത് പോലെയേ അല്ല സത്യാവസ്ഥ എന്നുമാണ്ആലിസും സജിനും പറയുന്നത്. കാഴ്ച്ചക്കാര്‍ ഏറെയാണെന്നും അതിനിടയില്‍ സ്വസ്ഥമായൊരു ചിത്രം എടുക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും കാരം പറയുന്നുണ്ട്.
തനിക്ക് തണുപ്പും വെയിലും അസഹനീയമാണെന്നും ഇവിടുത്തെ കാലാവസ്ഥ അത്ര സുഖകരമല്ലെന്നും ആലിസ് പറയുന്നു. അതേസമയം, ഇപ്പോള്‍ നീലക്കുറിഞ്ഞിയുടെ ഭംഗി കുറഞ്ഞതായും പൂവുകള്‍ കരിയാന്‍ തുടങ്ങുന്നതിനാല്‍ വന്ന് കാണാന്‍ താല്‍പര്യമുള്ളവര്‍ ഒരാഴ്ച്ചക്കുള്ളില്‍ വരണമെന്നും ആണ് താരദമ്പതികള്‍ പ്രതികരിക്കുന്നത്.
ഇതേസമയം, നീലക്കുറിഞ്ഞി കാണാന്‍ പോയ ആളുകളുടെ സത്യസന്ധമായ റിവ്യൂ എന്നാണ് ഈ വീഡിയോയെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്.