തെന്നിന്ത്യൻ സിനിമാ ലോകത്ത് നീണ്ട 60 വർഷത്തോളമായി സിനിമയിൽ സജീവമായി നിലനിൽക്കുന്ന നടിയാണ് ലക്ഷ്മി. തന്റെ പതിനാറാം വയസ്സിൽ സിനിമാഭിനയം തുടങ്ങിയ നടി ഇടയിൽ ചില ബ്രേക്കുകൾ എല്ലാം എടുത്തിരുന്നു. എങ്കിലും പൂർണമായി അഭിനയത്തെ കൈവിട്ടില്ല.
തെന്നിന്ത്യൻ ഭാഷകളിൽ സീരിയലുകളിലാണ് ലക്ഷ്മി ഇപ്പോൾ നിറഞ്ഞിനിൽക്കുന്നത്. മകൾ ഐശ്വര്യ ഭാസ്‌കറും അഭിനയ ലോകത്ത് സജീവമാണ്. ഇടക്കാലത്ത് ഇരുവരും തമ്മിൽ പിരിയുകയും ഐശ്വര്യ ലക്ഷ്മിയുടെ വീട്ടിൽ നിന്നും താമസം മാറ്റുകയും ചെയ്തിരുന്നു. തന്റെ അച്ഛനാരാണെന്ന് പറയാൻ അമ്മയ്ക്ക മടിയായിരുന്നു എന്നാണ് ഐശ്വര്യ അമ്മയ്ക്ക് എതിരായി പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നത്.
അതേസമയം, തന്റെ യൗവ്വനത്തിൽ നിരവധി ഗ്ലാമർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച നായികയാണ് ലക്ഷ്മി. പക്ഷേ ജീവിതത്തിൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നില്ക്കേണ്ടതായി വന്നു. വിവാഹത്തെ സംബന്ധിച്ചായിരുന്നു ഇവരെ ചുറ്റിപ്പറ്റി വിവാ ദങ്ങൾ നിറഞ്ഞത്.
എൺപതുകളിൽ തമിഴ് സിനിമയിൽ സജീവമായിരുന്ന നടൻ ശിവചന്ദ്രനാണ് ലക്ഷ്മിയുടെ ഭർത്താവ്. അതിനു മുൻപ് ലക്ഷ്മി രണ്ട് വിവാഹങ്ങൾ ചെയ്തിരുന്നു. രണ്ടും പരാജയപ്പെട്ടു. 1969 ൽ ആയിരുന്നു ആദ്യ വിവാഹം. അഞ്ച് വർഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. ഭാസ്‌കരൻ എന്നായിരുന്നു ഭർത്താവിന്റെ പേര്. നടി ഐശ്വര്യ ഭാസ്‌കരൻ ആ ബന്ധത്തിലുണ്ടായ മകളാണ്.
നടൻ മോഹൻ ശർമയാണ് രണ്ടാമത്തെ ഭർത്താവ്. ചട്ടക്കാരിയുടെ സെറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായത്. അതും അഞ്ചു വർഷം കൊണ്ട് അവസാനിച്ചു. എന്നാൽ മൂന്നാമത്തെ വിവാഹം ലക്ഷ്മിക്ക് സമ്മാനിച്ചത് സന്തോഷം മാത്രമായിരുന്നു. ശിവചന്ദ്രനുമായി 37 വർഷമായി കുടുംബജീവിതം നയിക്കുകയാണ് ലക്ഷ്മി.
സിനിമക്ക് പുറമേ മിനി സ്‌ക്രീനിലും ലക്ഷ്മി സജീവമാവുകയാണ്. ഇപ്പോഴിതാ വികടന് നൽകിയ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹം കഴിഞ്ഞ് ഇപ്പോൾ 37 വർഷം ആകുന്നു. ഇതുവരെയും ഞങ്ങൾ വഴക്കുണ്ടാക്കിയിട്ടില്ല എന്നാണ് താരം പറയുന്നത്.
തന്നെ ചിരിപ്പിക്കുന്നതാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. എന്തു പറഞ്ഞാലും കോമഡിയാണ്. ഈ 37 വർഷവും അദ്ദേഹം തന്നെ ചിരിപ്പിച്ചെന്ന് ലക്ഷ്മി പറയുന്നു. ഭർത്താവ് എന്നതിനപ്പുറം നല്ല ഒരു സുഹൃത്താണ് അദ്ദേഹം.
ഇതുപോലൊരു സുഹൃത്തിനെ ആർക്കും കിട്ടില്ല. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. വളരെ പെട്ടെന്ന് ചിരിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ചിരി കാരണം ചില സീനുകൾ 28 ടേക്ക് വരെ പോയിട്ടുണ്ട് എന്ന് ലക്ഷമി പറയുന്നു. 2000ൽ ഇരുവരും സംയുക്ത എന്നൊരു മകളെ ദത്തെടുത്തിരുന്നു.