അന്നാണ് ഇച്ചാക്ക പൊട്ടിക്കരഞ്ഞ് കണ്ടത്; ജീവിതത്തിൽ ഒന്നും നേടാനാകാത്ത തനിക്ക് എല്ലാം സമ്മാനിച്ചത് എന്റെ ജ്യേഷ്ഠൻ; മമ്മൂട്ടിയെ കുറിച്ച് സഹോദരൻ ഇബ്രാഹിംകുട്ടി

2846

മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം ആരാധകരാണ് മമ്മൂട്ടി. ആരാധകർക്ക് താരം മമ്മൂക്കയാണെങ്കിൽ ഏറെ അടുപ്പമുള്ളവർക്ക് അദ്ദേഹം ഇച്ചാക്കയാണ്. മോഹൻലാൽ അടക്കമുള്ളവരും സ്വന്ം സഹോദരന്മാരും മമ്മൂക്കയെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളത്.

ഇപ്പോഴിതാ തങ്ങളുടെ ഇച്ചാക്കയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ അനിയും നടനുമായ ഇബ്രാഹിംകുട്ടി. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്.

Advertisements

തങ്ങളുടേത് ഒരു ഓർത്തഡോക്‌സ് കുടുംബമാണെന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്. മതപരമായ കാര്യങ്ങളെല്ലാം പഠിപ്പിച്ചിരുന്നെങ്കിലുംസിനിമ കാണുന്നതിനോ ഉത്സവം കാണുന്നതിനോ ഒന്നും എതിർപ്പുണ്ടായിരുന്നില്ല. ഒരിക്കലും തന്റെ സഹോദരനോ കുടുംബമോ സിനിമയിലെ ആർഭാടത്തിൽ മയങ്ങിയിട്ടില്ലെന്നും ഇബ്രാഹിം കുട്ടി പറയുന്നുണ്ട്.

ALSO READ- ‘ഏത് ചാനൽ തുറന്നാലും ഇവൾ ഡാൻസ് ചെയ്യുന്നു; ആ പൊക്കിൾ ആദ്യമായി കണ്ട് ഞാൻ അത്ഭുതപ്പെട്ടു’; ഇല്യാനയെ കുറിച്ച് രൺബീർ പറഞ്ഞതിങ്ങനെ;വീണ്ടും വൈറൽ

ഒരു മൂത്തസഹോദരനെന്ന ഉത്തരവാദിത്തം എപ്പോഴും എല്ലാ ജേഷ്ഠൻമാർക്കുമായിരിക്കും. നമ്മൾ എന്തെങ്കിലും കുഴപ്പം കാണിച്ചാലും അതിനൊക്കെ ഉത്തരം പറയേണ്ടത് വീട്ടിലെ മൂത്ത ആളായിരിക്കുമെന്നും ഇബ്രാഹിം കുട്ടി പറയുകയാണ്.

അതുപോലെ, തങ്ങൾ സഹോദരങ്ങളുടെ എല്ലാം ഇച്ചാക്കയാണ് അദ്ദേഹം, കുടുംബത്തിലെ മൂത്ത ആളാണ് ഇച്ചാക്ക. ഒരു പുരാതന മുസ്ലിം തറവാടിന്റെ രൂപഭാവങ്ങളാണ് തങ്ങളുടെ വീടിനുള്ളത്. വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തിൽ വേമ്പനാട് കായലിനോട് ചേർന്ന സ്ഥലത്തായിരുന്നു പാണപ്പറമ്പ് എന്ന ഞങ്ങളുടെ തറവാട്.’- ഇബ്രാഹിം കുട്ടി പറയുന്നു.

ഉപ്പയ്ക്ക് തുണിത്തരങ്ങൾ, അരി, എന്നിവയുടെ ഹോൾസെയിൽ കച്ചവടമായിരുന്നു. കുടുംബപരമായി ധാരാളം നെൽകൃഷിയും ഉണ്ടായിരുന്നു. ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ ഉള്ളിൽ വല്ലാത്ത സ്‌നേഹം ഉണ്ട്. ഞങ്ങൾ മൂന്ന് പേരും കൂടി ഒരു സൈക്കിളിൽ ഉത്സവം കാണാൻ പോയിട്ടുണ്ട്. ഒരുമിച്ചായിരുന്നു എല്ലാ കാര്യങ്ങളുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ALSO READ-മൂന്നാം വിവാഹവാർഷികത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി കുടുംബത്തിലേക്ക്; പേളി മാണിക്ക് ആശംസകളുമായി ഭർത്താവ് ശ്രീനിഷ്

കൂടാതെ തനിക്ക് ഇച്ചാക്ക നൽകിയ മറക്കാൻ കഴിയാത്ത ഉപദേശത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇച്ചക്കയെ ഏറ്റവും കൂടുതൽ വിഷമിച്ച് കണ്ടത് ബാപ്പ മ രി ച്ച സമയത്താണ്. ബാപ്പ വളരെ ഫ്രണ്ട്‌ലിയായിരുന്നു. രാത്രി സെക്കന്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതിൽ തുറന്ന് തരുന്നത് ബാപ്പയാണെന്നും ഇബ്രാഹിം കുട്ടി പറയുന്നു. പെട്ടെന്ന് ബാപ്പ മ രി ച്ചപ്പോൾ വല്ലാത്ത ഷോ ക്കായി. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു, ബാപ്പ മ രി ച്ചു, ഇനി മുതൽ നമ്മളാണ് ബാപ്പമാർ, മക്കളെന്ന സ്ഥാനം പോയെന്ന്. അതെപ്പോഴും മനസ്സിലുണ്ട്. അന്ന് മാത്രമാണ് മൂപ്പരെ കരഞ്ഞ് കണ്ടത്. ബാപ്പ മ രി ച്ച സമയത്ത് ഇച്ചാക്ക പൊട്ടിക്കരഞ്ഞുപോയി.’-എന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്.

തനിക്ക് ജീവിതത്തിൽ അങ്ങനെ പറയത്തക്ക നേട്ടങ്ങൾ ഒന്നും ഇല്ലെന്നും പഠനമൊക്കെ കഴിഞ്ഞ് കുറച്ച് നാൾ ഗൾഫിലായിരുന്നു പിന്നെ നാട്ടിലെത്തി തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. മുപ്പത് വർഷമായി അവിടെയാണ് താമസം. വാടക വീടുകളിലായാണ് ആദ്യമൊക്കെ താമസിച്ചത്. സ്വന്തമായി വീട് പണിയാനുള്ള സാമ്പത്തികം ഇല്ലായിരുന്നു. ഒന്നും സമ്പാദിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നാണ് സത്യമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഈ സമയത്ത് എല്ലാം രീതിയിലും ഞാൻ ആകെ തകർന്ന് നിന്ന അവസ്ഥയിലാണ് ഇച്ചാക്കയുടെ കരുതലും സ്‌നേഹവും തേടിവരുന്നത്. ഇച്ചാക്ക എനിക്ക് തൃപ്പൂണിത്തുറയിൽ തന്നെ സ്വന്തമായൊരു വീട് വാങ്ങി നൽകി. അവിടെയാണ് ഈ കഴിഞ്ഞ 12 കൊല്ലമായി ഞാൻ താമസിക്കുന്നത്. ഒരു ജന്മം പറഞ്ഞാലും തീരാത്ത അത്ര നന്ദിയും സ്‌നേഹവും എനിക്ക് എന്റെ ഇച്ചാക്കയോടുണ്ട്- ഇബ്രാഹിം കുട്ടി പറയുന്നു. എന്നോട് മാത്രമല്ല എല്ലാ സഹോദരങ്ങളോടും അദ്ദേഹത്തിന് ഒരു പ്രത്യേക കരുതലും സ്‌നേഹവുമാണ് എന്നും അദ്ദേഹം പറയുകയാണ്.

Advertisement