എത്ര കത്തിച്ചാലും കെട്ടുപോകും; ആ നീണ്ട സീനിനു വേണ്ടി വലിച്ച് തീര്‍ത്തത് പത്തോളം ബീഡികള്‍; അമല പോള്‍ സഹായിച്ചത് വെളിപ്പെടുത്തി മഞ്ജു പിള്ള

155

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും അഭിനയം കൊണ്ട് ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തഇറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു.

സോഷ്യല്‍മീഡിയയിലും താരമാണ് മഞ്ജു. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം പ്രേക്ഷകര്‍ക്ക് എപ്പോഴും അറിയാനുള്ള ആകാംക്ഷയുള്ള ഒന്നാണ്. നടി മഞ്ജു പിള്ളയും മകള്‍ ദയ സുജിത്തും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.

Advertisements

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. ഒരുപാട് ചെറുപ്പമായി തോന്നുന്ന മഞ്ജു പിള്ള വസ്ത്രധാരണത്തിലും ഫാഷന്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട്. ആരാധകര്‍ക്കും മഞ്ജുവിന്റെ ഫാഷന്‍ സെന്‍സ് ഏറെ പ്രിയമാണ്.

ALSO READ- ജീവിതത്തിലും കരിയറിലും ഏറ്റവും കൂടുതൽ സ്വാധീനിച്ച പുരുഷൻ ആര്? മഞ്ജു വാര്യർ പറഞ്ഞത് പലരും പ്രതീക്ഷിച്ച അതേ ഉത്തരം

ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ സിഗരറ്റ് വലിക്കേണ്ടി വന്ന രംഗങ്ങളെ കുറിച്ചാണ് മഞ്ജു പിള്ള പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ടീച്ചര്‍ എന്ന സിനിമയുടെ വിശേഷമാണ് താരം പങ്കുവയ്ക്കുന്നത്. അമല പോള്‍, മഞ്ജു പിള്ള, ഹക്കിം ഷാ. ചെമ്പന്‍ വിനോദ് എന്നിങ്ങനെ നീണ്ട താരനിരയുള്ള ചിത്രമാണ് ടീച്ചര്‍.

വിവേക് സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് മഞ്ജു പിള്ള അവതരിപ്പിക്കുന്നത്. ബീഡി വലിക്കുന്ന ദുശീലമുള്ള ഒരു കഥാപാത്രമാണ് കല്യാണി. ആ സമയത്ത് തനിക്കു പത്തു ബീഡിയോളം വലിക്കേണ്ടി വന്നിട്ടുണ്ട്. അത് ആദ്യമൊന്നും തനിക്ക് അത് കഴിയുമായിരുന്നില്ല. പിന്നീട് അതിനു വേണ്ടി അമല പോള്‍ ബീഡി വലിക്കാന്‍ മഞ്ജു പിള്ളയെ സഹായിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ വിവേക് പറയുന്നത്.

ALSO READ- അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആദ്യം മനസിലായില്ല, ഇങ്ങനെയല്ലാതെ ചാൻസ് ലഭിക്കില്ലെന്ന് അവർ പറഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനിധി മേനോൻ

ബോള്‍ഡായ കഥാപാത്രമാണ് കല്യാണി. ആരെയും വക വെക്കാത്ത, ധൈര്യമുള്ള സ്ത്രീയാണ്. കഥാപാത്രത്തിന് വേണ്ടി ഒറിജിനല്‍ ബീഡി വലിച്ചു. അവിടെ ഇരുന്ന് എന്നെ വലിപ്പിച്ച് പഠിപ്പിക്കുകയായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. ഒരു സീനില്‍ ഞാനും അമലാ പോളും ഇരുന്ന് സംസാരിക്കുന്നതാണ്. ആ സീനില്‍ ബീഡി കത്തിക്കാന്‍ എടുക്കുമ്പോള്‍ പറ്റുന്നില്ലാ. ഇതോടെ ഞാന്‍ സഹായിക്കാമെന്ന് അമലാ പോള്‍ പറഞ്ഞു. ആ ഒരു സീനിന് വേണ്ടി മാത്രം ഒരു എട്ട് പത്ത് ബീഡി ഞാന്‍ വലിച്ചു. ഒറ്റ ഷോട്ട് ആയിരുന്നു അതെന്നും മഞ്ജു പിള്ള പറയുന്നു.

അതൊരു വലിയ സീന്‍ ആണ്. എനിക്ക് മാത്രമായിരുന്നു ഡയലോഗ് ഉള്ളത്. ഷോട്ടിനിടയില്‍ കാറ്റു വന്ന് ബീഡി കെട്ടു പോകും. ആദ്യം താന്‍ കഥ കേട്ടെങ്കിലും വസ്ത്രത്തിന്റെ പേരില്‍ വേണ്ടാന്നു വച്ചിരുന്നു. പിന്നീട് കല്യണിയുടെ വസ്ത്രത്തില്‍ മുണ്ടും ബ്ലൗിനുമൊപ്പം ഒരു തോര്‍ത്തു കൂടി ഉള്‍പ്പെടുത്താന്‍ പറഞ്ഞതോടെയാണ് ആ കഥാപാത്രത്തെ തെരഞ്ഞെടുത്തത് എന്നും കല്യാണിയായി താന്‍ മആറിയതെന്നും മഞ്ജു പറയുന്നു.

തനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷട്മാണ്. ബീഡി വലിച്ച് തലയ്ക്ക് പെരുപ്പ് വരെ കയറി. നക്സലൈറ്റായ ഒരു സ്ത്രീ പിന്നീട് വളരെ ധൈര്യശാലിയായി മാറുന്നതും അമലയുടെ കഥാപാത്രത്തെ വളരെ ബോള്‍ഡാക്കി മാറ്റുകയും ചെയ്യുന്ന കഥാപാത്രമാണ് കല്യാണിയുടേത് എന്ന് മഞ്ജു പിള്ള പറയുന്നു.

Advertisement