അവർക്ക് അങ്കിളാണല്ലോ, നമുക്കാണല്ലോ ലാലേട്ടൻ, അവര് എന്നും കാണുന്നതല്ലേ! മരക്കാറിന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കു വച്ച് രഞ്ജിത് ശേഖർ

122

മലയാള സിനിമയിൽ ഇപ്പോൾ ആളുകള് ശ്രദ്ധിയ്ക്കാൻ തുടങ്ങിയ മുഖമാണ് രഞ്ജിത്ത് ശങ്കർ. ഖൊഖൊ, ഒറ്റമുറി വെളിച്ചം, ഡാകിനി, മരക്കാർ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെയാണ് നടനെ മലയാളികൾ ശ്രദ്ധിയ്ക്കാൻ തുടങ്ങിയത്.

ഇതിൽ, ഫ്രീഡം ഫൈറ്റിലെ ഗീതു അൺചെയിൻഡ് എന്ന ഭാഗത്തിലെ രഞ്ജിത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. രജിഷ വിജയൻ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്നയാളായാണ് രഞ്ജിത് അഭിനയിച്ചത്.

Advertisements

ALSO READ

അമ്മയായ സന്തോഷം അറിയിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ ; കുഞ്ഞിന്റെ പേര് ആരാധകരോട് പങ്കു വച്ചതിനോടൊപ്പം താരത്തിന്റെ അഭ്യർത്ഥനയും

ഇതിന്റെ ക്ലൈമാക്സിൽ രജിഷ രഞ്ജിത്തിന്റെ കഥാപാത്രത്തെ തെറി വിളിക്കുന്ന ഭാഗം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

തന്റെ അഭിനയജീവിതത്തെക്കുറിച്ചും ഏറെ ആരാധിക്കുന്ന നടൻ മോഹൻലാലിനെ നേരിട്ട് കണ്ട അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇപ്പോൾ രഞ്ജിത്. ഒരു സ്വകാര്യ മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് മരക്കാറിന്റെ ഷൂട്ടിങ് സമയത്ത് മോഹൻലാലിനെ നേരിട്ട് കണ്ടതിനെക്കുറിച്ച് സംസാരിക്കുന്നത്.

നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളും നടി കീർത്തി സുരേഷിന്റെ സഹോദരിയുമായ രേവതി സുരേഷാണ് തന്നെ മരക്കാറിലേക്ക് റഫർ ചെയ്തതെന്നും രഞ്ജിത് പറയുന്നുണ്ട്.

‘ചെറിയ ഒരു ഭാഗമാണ് മരക്കാറിൽ ഞാൻ ചെയ്തിരിക്കുന്നത്. രേവതി സുരേഷ് ആണ് എന്നെ മരക്കാറിലേക്ക് റഫർ ചെയ്തത്. ഡാകിനി സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി രേവതി ഉണ്ടായിരുന്നു. താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഉണ്ട് എന്ന് പറഞ്ഞു. കാരണം പ്രിയൻ സാറിന്റെ ഫ്രെയിമിൽ നിൽക്കാൻ പറ്റുക, ലാലേട്ടന്റെ പടം എന്നൊക്കെ പറയുമ്പോൾ.

ALSO READ

ദിലീപിനെ നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ് ; സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ വി.ഡി സതീശൻ പങ്കു വച്ച ചിത്രം വൈറൽ

കുഞ്ഞാലി മരക്കാർ അത്രയും ഹൈപ് ഉണ്ടാക്കിയിരുന്നല്ലോ. നാളെ എത്തണം എന്ന് രേവതി പറഞ്ഞു അങ്ങനെ അപ്പോൾ തന്നെ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്ത് പോയി. ഏറ്റവും വലിയ കാര്യം പ്രിയൻ സാറിനെ പരിചയപ്പെടുക, അദ്ദേഹത്തിന്റെ ഫ്രെയിമിൽ നിൽക്കുക, ലാലേട്ടനെ നേരിട്ട് കാണുക എന്നതായിരുന്നു. കാരണം അതുവരെയും ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നില്ല.

പക്ഷെ എനിക്ക് ഷൂട്ട് ഉണ്ടായിരുന്ന ദിവസം ലാലേട്ടന് സീൻ ഇല്ലായിരുന്നു. ലാലേട്ടനുമായി എനിക്ക് ഒരു സീക്വൻസുമില്ല. അങ്ങനെ ഫൈനൽ ഡേ, തിരിച്ചുവരുന്ന സമയത്ത് ഞാൻ സെറ്റിൽ ബൈ പറയാൻ വേണ്ടി പോയപ്പോൾ, വെള്ള ഷർട്ടിട്ട് ഒരു പുള്ളിക്കാരൻ ഇങ്ങനെ ചാരി നിൽപ്പുണ്ട്. ഞാൻ ഓടിപ്പോയി രേവതിയോട്, ലാലേട്ടൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പൊ പുള്ളിക്കാരി, ‘ആ ഞാൻ കണ്ടാർന്നു, ലാലങ്കിൾ വന്നാർന്നു,’ എന്ന് പറഞ്ഞു.

അവർക്ക് അങ്കിളാണല്ലോ, നമുക്കാണല്ലോ ലാലേട്ടൻ, അവര് എന്നും കാണുന്നതല്ലേ,” രഞ്ജിത് ശേഖർ പറഞ്ഞു. പിന്നീട് രേവതി വഴി മോഹൻലാലിനെ പോയി പരിചയപ്പെട്ടതും നേരിട്ട് കണ്ടപ്പോൾ കരഞ്ഞുപോയതുമായ രസകരമായ അനുഭവങ്ങളും രഞ്ജിത് അഭിമുഖത്തിൽ പറയുന്നുണ്ട്.

 

Advertisement