മീനയും ഭർത്താവുമായും അടുത്ത സൗഹൃദം; വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞിട്ടും മീനയെ ആശ്വസിപ്പിക്കാൻ എത്തിയില്ല; എന്തുകൊണ്ടെന്ന് വിശദീകരിച്ച് നടി മഹേശ്വരി

131

തമിഴ് സിനിമയിലൂടെ ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിൽ നിറഞ്ഞു നിന്ന നായികനടിയാണ് മീന. തന്റെ കരിയറിൽ മീനയെ തേടിയെത്തിയ നേട്ടങ്ങൾ എണ്ണാൻ കഴിയാത്തതാണ്. തന്റെ സിനിമാ കരിയറിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരം. അടുത്തിടെ മീനക്കായി ഗംഭീര ആഘോഷവും സിനിമാ മേഖലയിലെ പ്രമുഖർ നല്കിയിരുന്നു.

ഭർത്താവിന്റെ അകാലത്തിലുള്ള മ രണം മീനയെയും മകളെയും തളർത്തിയിരുന്നു. സിനിമാ ലോകം മീനയ്ക്ക് തണലായി അന്ന് നിൽക്കുകയും ചെയ്തു. ഇപ്പോഴിതാ മീനയുടെയും ഭർത്താവ് വിദ്യാസാഗറിന്റെയും അടുത്ത സുഹൃത്ത് കൂടിയായ നടി മഹേശ്വരി പറയുന്ന വാക്കുകളാണ് ചർച്ചയാകുന്നത്. ഭർത്താവിന്റെ മരണാനന്തര ചടങ്ങിന് മീനയെ ആശ്വസിപ്പിക്കാൻ എന്തുകൊണ്ട് എത്തിയില്ലെന്നാണ് മഹേശ്വരി വ്യക്തമാക്കുന്നത്.

Advertisements

തെലുങ്ക്, തമിഴ് സിനിമകളിൽ നിറഞ്ഞു നിന്ന നായികമാരിൽ ഒരാളാണ് മഹേശ്വരി. തൊണ്ണൂറുകളിൽ ഹിറ്റായ നേസം, ഉല്ലാസം, എൻ ഉയിർ നീതാനേ തുടങ്ങിയ സിനിമകളിലെല്ലാം നായികയായി എത്തിയ മഹേശ്വരിക്ക് അജിത്ത്, വിക്രം തുടങ്ങിയവരുടെ നായികയാകാൻ സാധിച്ചു.

ALSO READ- ചേട്ടനെ പോലെ തന്നെ ഒരാൾ! നടൻ ദിലീപിന്റെ ഒരു ദിവസത്തെ ഉറക്കം കളഞ്ഞ അനുഭവം വെളിപ്പെടുത്തി മുകേഷ്

വിവാഹത്തോടെ സിനിമാഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മഹേശ്വരി സീരിയലുകളിൽ സജീവമാണ്. നടിമാരായ മീന, പ്രീത, രമ്യ കൃഷ്ണൻ തുടങ്ങിയവരുമായെല്ലാം ഇപ്പോഴും നല്ല സൗഹൃദ ബന്ധം സൂക്ഷിക്കുന്ന നടിയാണ് മഹേശ്വരി.

അന്ന് വിദ്യാസാഗർ മ രി ച്ച സമയത്ത് തനിക്ക് മീനയെ ആശ്വസിപ്പിക്കാൻ ഓടിയെത്തായാനായില്ല എന്നാണ് മഹേശ്വരി പറയുന്നത്. മീനയുടെ ഉറ്റ സുഹൃത്തുക്കൾ എല്ലാം ഓടിയെത്തിയപ്പോഴും അക്കൂട്ടത്തിൽ മഹേശ്വരി ഉണ്ടായിരുന്നില്ല. ഉറ്റ സുഹൃത്തായിരുന്നിട്ടും എന്തുകൊണ്ടാണ് മീനയുടെ ജീവിതത്തിൽ അത്രയും വലിയ നഷ്ടം സംഭവിച്ചിട്ടും വരാതിരുന്നത് എന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.

ALSO READ- ‘ലക്ഷകണക്കിന് ആരാധകരിൽ ഒരാളായിരുന്നു ഞാനും; ചിത്ര എന്റെ വാമഭാഗമായിരുന്നെങ്കിൽ; വിശദീകരിച്ച് സുരേഷ് ഗോപി

തനിക്ക് മീന എന്ന സുഹൃത്ത് എന്നതിനപ്പുറം സഹോദരി തുല്യയാണ്. സാഗർ മാഗി എന്ന് എന്നെ വിളിക്കുമ്പോൾ തന്നെ ആ സ്‌നേഹം മുഴുവൻ എനിക്ക് അനുഭവിക്കാൻ കഴിയാറുണ്ട്. അത്രയും വലിയ ആത്മബന്ധമാണ് അവരുമായി എനിക്കുള്ളത്.

ഏറ്റവും അവസാനമായി ഹൈദരബാദിൽവച്ചു കണ്ടപ്പോഴും ഒരുപാട് ചിരിച്ച് സന്തോഷത്തോടെ സംസാരിച്ച ആളാണ് സാഗർ. അദ്ദേഹം മ ര ണപ്പെട്ടു എന്ന വാർത്ത പെട്ടന്ന് എനിക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ലെന്നും മഹേശ്വരി പറയുന്നു.

സാഗർ ആ അവസ്ഥയിൽ കിടക്കുന്നതോ, മീന അത് താങ്ങാൻ കഴിയാതെ നിൽക്കുന്നതോ കണ്ടുനിൽക്കാനുള്ള മനോധൈര്യം തനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മ ര ണ വിവരം അറിഞ്ഞ ദിവസം താൻ ചെന്നു കാണാതിരുന്നത്. തൊട്ടടുത്ത ദിവസം മീനയെ ചെന്നു കണ്ടിരുന്നെന്നും മഹേശ്വരി പറയുന്നു.

അതേസമയം, നടി ശ്രീദേവി മഹേശ്വരിയുടെ ആന്റിയാണ്. അവരുടെ മ ര ണവും വലിയ ഷോക്കായിരുന്നെന്നും, അത്തരം മാനസിക തകർച്ചയിൽ നിൽക്കുമ്പോഴുള്ള ചില വാർത്തകൾ വേദനിപ്പിക്കുന്നതാണ് എന്നുമാണ് മഹേശ്വരി പറയുന്നത്.

Advertisement