മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ; എനിക്ക് ഈ ഒൻപത് ചോദ്യങ്ങളാണ് മോഹൻലാലിനോട് ചോദിക്കാനുള്ളത്; കത്ത് പുറത്തുവിട്ട് മറുപടി തേടി ഗണേഷ് കുമാർ; വൈറൽ

90

വിജയ് ബാബു വിഷയത്തിലെ നിലപാടിലും ഷമ്മി തിലകനെ പുറത്താക്കിയ വിഷയത്തെ ചൊല്ലിയും താരസംഘടനയിലെ അംഗങ്ങൾ തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം തുടരുകയാണ്. കോവിഡിന് ശേഷം നടന്ന വിപുലമായ അമ്മ ജനറൽ ബോഡി യോഗമാണ് വലിയ കോലാഹലം സൃഷ്ടിച്ചിരിക്കുന്നത്.

ഒന്ന് ഷമ്മി തിലകനെ അമ്മയിൽ നിന്നും പുറത്താക്കിയായിരുന്നു ഇത്തവണത്തെ മീറ്റിങ് വാർത്തകളിൽ ഇടം പിടിച്ചത്. അതേസമയം, പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അമ്മ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബു മീറ്റിങ്ങിൽ പങ്കെടുത്തതും മാധ്യമങ്ങളിൽ വലിയ ആഘോഷം തന്നെയായിരുന്നു.

Advertisements

പത്ര സമ്മേളനത്തിനിടെ സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു അമ്മ ഒരു ക്ലബ്ബ് ആണെന്ന് പറഞ്ഞതും കൂടി ചേർന്നതോടെ സംഘടനയ്ക്ക് അകത്തെ തർക്കങ്ങളും കലാപങ്ങളും മറനീക്കി പുറത്തെത്തുകയായിരുന്നു. ഇടവേള ബാബുവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പല താരങ്ങളും രംഗത്തെത്തിയിരുന്നു. തന്റെഅംഗത്വ പണം തിരികെ വേണമെന്നായിരുന്നു നടൻ ജോയ് മാത്യു ആവശ്യപ്പെട്ടത്. അതേസമയം, പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടാണ് എംഎൽഎ കൂടിയായ കെബി ഗണേഷ് കുമാർ കൈക്കൊണ്ടത്.

ALSO READ- ഇവർ അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ഇല്ലാത്തവർ ആണോ; ദിൽഷയുടെ വിജയം നാണംകെട്ടതെന്ന് വിമർശിക്കുന്നവരോട് നടി സീമ ജി നായർ

ഈ വിവാദങ്ങളുടെ ബാക്കിപത്രമായി മോഹൻലാലിന് തുറന്ന കത്തു തന്നെ എഴുതി രംഗത്തെത്തിയിരിക്കുകയാണ് കെബി ഗണേഷ് കുമാർ. ഒൻപത് ചോദ്യങ്ങളുന്നയിച്ചാണ് ഗണേഷ് കുമാർ എംഎൽഎ കത്തെഴുതിയിരിക്കുന്നത്. അമ്മയുടെ നേതൃത്വം ദിലീപിനോടും വിജയ് ബാബുവിനോടും രണ്ട് നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ദിലീപിന് നേരെ കൈക്കൊണ്ട നടപടി എന്തുകൊണ്ട് വിജയ് ബാബുവിന് നേരെ ഉണ്ടായില്ലെന്നതുമാണ് ഗണേഷ് ചോദിക്കുന്നത്. അമ്മയെ ക്ലബ്ബ് ആക്കി ജനറൽ സെക്രട്ടറി ചിത്രീകരിച്ചിട്ടും മൗനം തുടരുന്നതെന്തിനെന്നും കത്തിൽ ഗണേഷ് കുമാർ ചോദിക്കുന്നു.

താര സംഘടന ദിലീപിന്റെ വിഷയത്തിൽ എടുത്ത സമീപനം വിജയ് ബാബുവിന്റെ വിഷയത്തിൽ സ്വീകരിക്കുമോ, ഈ വിവാദത്തിലേക്ക് ജഗതി ശ്രീകുമാറിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയുണ്ടായ ഇടവേള ബാബുവിന്റെ പ്രവർത്തിയെ ‘അമ്മ’ അപലപിക്കുമോ, ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം ഞാൻ ‘അമ്മ’ യോഗത്തിൽ സന്നിഹിതനായിരുന്നോ എന്നും ചോദ്യത്തിലുണ്ട്.

പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ? കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദുസൂചനയോടെ ഇടവേള ബാബുവിന്റെ പരാമർശത്തിന് അമ്മയുടെ പിന്തുണയുണ്ടോ? അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ ആരോപിതനായ വ്യക്തിയിൽ നിന്നും പ്രതിഫലം പറ്റിക്കൊണ്ട് കുറ്റാരോപിതനെ രക്ഷിക്കാൻ ശ്രമം നടത്തുന്നുവെന്ന അതിജീവിതയുടെ ആരോപണം ഗൗരവമുള്ളതല്ലേ?

ALSO READ- ബ്ലെസ്ലിയുടെ വിവാഹാഭ്യർഥന കേട്ട് ദിൽഷയുടെ അച്ഛനും അമ്മയും ചിരിക്കുകയാണ് ചെയ്തത്, അത് നടക്കില്ല; ദിലു എന്തായാലും കെട്ടില്ലെന്ന് സഹോദരി

അതുപോലെ സംഘടനയിലെ അംഗത്വ ഫീസ് രണ്ട് ലക്ഷത്തി അയ്യായിരം രൂപയായി ഉയർത്തിയത് എന്തിനാണ്? അമ്മ ക്ലബ്ബ് ആണെന്ന് പറയുമ്പോൾ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ? അമ്മ ക്ലബ്ബ് ആണ് എന്ന് ആവർത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറൽസെക്രട്ടറിയായി തുടരാൻ ഇനിയും യോഗ്യനാണോ?

അമ്മയുടെ യൂട്യൂബ് ചാനലിൽ വിജയ് ബാബുവിന്റെ മാസ് എൻട്രി എന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്ത്? തുടങ്ങിയ ഒൻപത് ചോദ്യങ്ങളാണ് കത്തിൽ ഗണേഷ് കുമാർ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.

അതേസമയം അമ്മ പ്രസിഡന്റായ മോഹൻലാലിന് ഉൾപ്പടെ താൻ മുമ്പ് അയച്ചിരുന്ന പല കത്തുകൾക്കൊന്നും മറുപടി ലഭിച്ചിരുന്നില്ലെന്നും അതുപോലെ ആവില്ല ഈ കത്ത് എന്നും ഗണേഷ് കുമാർ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

Advertisement