ആ മറുപടി കേട്ട് കണ്ണുനിറഞ്ഞു പോയി; സിനിമാ പ്രമോഷന് വരാതെ നിർമ്മാതാവിനെ കരയിപ്പിക്കുന്നവരിൽ നിന്നും വ്യത്യസ്തരാണ് അജുവും ധ്യാനും; നിർമ്മാതാവിന്റെ കുറിപ്പ്

144

സിനിമയിൽ താരങ്ങളുടെ അമിത പ്രതിഫലും സിനിമാ പ്രമോഷനെ ചൊല്ലി താരങ്ങളുമായി നിർമാതാക്കൾ തർക്കത്തിലാകുന്നതും പതിവായിരിക്കുകയാണ്. മുൻപ് നടി സംയുക്ത സിനിമയുടെ പ്രമോഷന് വന്നില്ലെന്ന് ആരോപിച്ച് നിർമ്മാതാക്കളും സഹതാരവും കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ താരത്തിന് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വരികയും ചെയ്തിരുന്നു.

പിന്നാലെ ഷൈൻ നിഗവും ശ്രീനാഥ് ഭാസിയും നിർമ്മാതാക്കൾക്ക് നഷ്ടം വരുത്തിയതിനെ ചൊല്ലി വിലക്കും നേരിട്ടിരുന്നു. ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബൻ സിനിമയുടെ പ്രമോഷന് വന്നില്ലെന്നും അമിത പ്രതിഫലമാണ് വാങ്ങിയതെന്നും ആരോപിച്ച് നിർമാതാവ് സുവിൻ വർക്കിയും രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

താരങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന ആരോപണത്തിന് പിന്നാലെ വ്യത്യസ്തമായ അനുഭവം പങ്കുവെയ്ക്കുകയാണ് നിർമാതാവ് മുരളി കുന്നുംപുറത്ത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ നിർമാതാവായ മുരളി ചിത്രത്തിലെ താരങ്ങളായ അജു വർഗീസിനെ കുറിച്ചും ധ്യാൻ ശ്രീനിവാസനെ കുറിച്ചുമാണ് സംസാരിക്കുന്നത്.

ALSO READ- ദുബായ് ചോക്ലേറ്റ് എന്റെ അരികിലുണ്ട്; 100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു കൂടിക്കാഴ്ച; കണ്ടുമുട്ടി റെനീഷയും സെറീനയും

മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ് തനിക്ക് പറയാനുള്ളതെന്ന് മുരളി പറയുന്നു. തന്റെ സ്വന്തം സിനിമയെന്ന രീതിയിൽ ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ സജീവമായി ഇടപെട്ടു. അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചുവെന്നും അദ്ദേഹം ഫോസ്ബുക്കിൽ കുറിച്ചു.

മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമ്മിച്ച് റീലീസിങ്ങിന് തയ്യാറായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസുമാണ്. ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെ തായ പ്രയോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി.

സംവിധായകർ, ക്യാമറമേൻ, തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. ഷൂട്ടിങ്ങ് അവസാനിക്കുവാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട്ചർച്ച ചെയ്യുമായിരുന്ന, അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിംഗ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപ്പെട്ടു വ്യക്തമായ നിർദ്ദേശങ്ങൾ നൽക്കി. സിനിമയുടെ ബിസിനസ്സ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റീലിസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു.

ALSO READ- മറ്റ് നടിമാർക്ക് സരിതയോട് ദേഷ്യമായി; ആദ്യ നാളുകളിൽ ആരും അവരെ ഗൗനിച്ചില്ല; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

മലയാള സിനിമയിൽ നഷ്ടപ്പെട്ട എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്. അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ ‘ ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ’ എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.

സിനിമയിൽ പല ക്രിയാത്മകമായ നിർദ്ദേശങ്ങളും അജു നൽകിയിരുന്നു. ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും, കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററിൽ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീർച്ച.

നെറികേട് കാണിച്ച് കുഞ്ചാക്കോ ബോബൻ, രണ്ടരക്കോടി രൂപ വാങ്ങിയിട്ട് ചെയ്തത് ഇങ്ങനെ, ചാക്കോച്ചന് എതിരെ തുറന്നടിച്ച് പദ്മിനി നിർമ്മാതാവ്:

Advertisement