എന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി നീ ജനിച്ചു, എല്ലാറ്റിനും നമ്മള്‍ പോരടിച്ചു, ഇന്ന് നിന്നെപ്പോലെ ഒരു കുസൃതിയെ എനിക്ക് തന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു, കുറിപ്പുമായി നമിത

319

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

Advertisements

അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Also Read; പ്രണയിനിയെ ചേര്‍ത്തുപിടിച്ച് കാളിദാസ്, വൈറലായി പുതിയ ചിത്രം

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. സോഷ്യല്‍മീഡിയയില്‍ സജീവമായ നമിത തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സഹോദരി അങ്കിതയുടെ ജന്മദിനത്തില്‍ നമിത പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മ വീണ്ടും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ താന്‍ ഒരു അനുജനെയായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ ജനിച്ചത് അനുജത്തിയായിരുന്നുവെന്നും ദേഷ്യം തോന്നിയെന്നും നിമിത പറയുന്നു.

Also Read: കുഞ്ഞുന്നാളിലെ കുഞ്ഞുടുപ്പുകള്‍ വരെ അച്ഛനിപ്പോഴും സൂക്ഷിക്കുന്നു, ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് എന്റെ ഭാഗ്യം, മനോജ് കെ ജയനെ കുറിച്ച് മകള്‍ കുഞ്ഞാറ്റ പറയുന്നു

അവളുമായി എപ്പോഴും വഴക്കായിരുന്നു. എന്നാല്‍ അവള്‍ വിദേശത്ത് പോയപ്പോഴായിരുന്നു തനിക്ക് പിണങ്ങാന്‍ ആരുമില്ലെന്ന് മനസ്സിലായതെന്നും കുറുമ്പിയായ അനുജത്തിയെ കിട്ടിയതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും നമിത കുറിച്ചു.

നമിതയുടെ കുറിപ്പ്

”എന്റെ തങ്കത്തിന് 22 ാം ജന്മദിന ആശംസകള്‍. അമ്മ വീണ്ടും ഗര്‍ഭിണിയായിരുന്നപ്പോള്‍ ഞാന്‍ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്. 4 വയസ്സുള്ള ഞാന്‍ എപ്പോഴും ഒപ്പം കളിക്കാന്‍ ഒരു ഇളയ സഹോദരനെ സ്വപ്നം കണ്ടിരുന്നു. പക്ഷേ എന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി നീ ജനിച്ചപ്പോള്‍ എനിക്ക് വലിയ നിരാശയായി. നീ ആദ്യ ചുവടു വയ്ക്കുന്നത് വരെ നിന്റെ വില എനിക്ക് മനസ്സിലായില്ല.

പക്ഷേ നീ പിച്ചവച്ച നാള്‍ മുതല്‍ നമ്മുടെ ബന്ധം ദൃഢമായി. പിന്നീടെന്നും സുഖത്തിലും ദുഃഖത്തിലും നമ്മള്‍ ഒരുമിച്ചു നിന്നു. ടിവി റിമോട്ട്, ചിക്കന്‍ ലെഗ് പീസ് തുടങ്ങി നിന്റെ യുകെയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് നമ്മള്‍ പോരടിച്ചു.

അമ്മയും അച്ഛനും നമ്മളെ കയ്യോടെ പിടികൂടിയപ്പോഴെല്ലാം പരസ്പരം തുണയായി നിന്നു. നമ്മള്‍ ഡ്രസ് ഷെയര്‍ ചെയ്തു ധരിച്ചിരുന്നത് കാരണം നീ യുകെയില്‍ പോയത് മുതല്‍ എന്റെ വാര്‍ഡ്രോബ് ഏതാണ്ട് ശൂന്യമാണ്. എന്റെ വളയിലും ലിപ്സ്റ്റിക്കിലും നീ കൈവയ്ക്കുന്നത് എനിക്ക് എത്ര ദേഷ്യമുള്ള കാര്യമാണെന്ന് നിനക്കറിയാം.

അതുപോലെ നിന്റെ ഷോര്‍ട്ട്‌സ് ഞാന്‍ ധരിക്കുന്നതും ബാത്ത് റൂം ഞാന്‍ ഉപയോഗിക്കുന്നതും നിന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. നീയെപ്പോഴും യുകെയില്‍ പോകുന്നത് സ്വപ്നം കണ്ടിരുന്നുവെന്നത് ഓര്‍മ വച്ച കാലം മുതല്‍ ഞാന്‍ കാണുന്നതാണ്. സ്വപ്നത്തിന് പിന്നാലെ പോയ നീ എപ്പോഴും ധൈര്യമായി ചുവടു വച്ചിരുന്നു എന്നുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയാലുവും നിസ്വാര്‍ത്ഥയുമായ വ്യക്തിയാണ് നീ. എന്റെ മകളും സഹോദരിയും ഏറ്റവും അടുത്ത സുഹൃത്തും എന്റെ ലോകവും നീയാണ്. നീ പോയതിനു ശേഷം ചിക്കന്‍ കാലിന് വേണ്ടി അടികൂടാന്‍ ആരുമില്ലാത്തതില്‍ ഞാന്‍ വിഷമിക്കാറുണ്ട്.

നിന്റെ എല്ലാ ബാഗി ഷോര്‍ട്ട്‌സും ഞാനിപ്പോള്‍ ധരിക്കുന്നു, നിന്റെ ബാത്ത് റൂം ഉപയോഗിക്കാറുമുണ്ട്. നിന്നെപ്പോലെ ഒരു കുസൃതിയെ എനിക്ക് തന്നതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. നമ്മള്‍ ഒരുമിച്ചുള്ള നല്ല ചിത്രങ്ങളൊന്നും എന്റെകയ്യിലില്ല. പക്ഷേ ലക്ഷക്കണക്കിന് ക്രെയ്‌സി പടങ്ങളും വിഡിയോകളുമുണ്ട്. ”-നമിത പറയുന്നു.

Advertisement