സിനിമയെ കുറിച്ച് അർഹതയുള്ളവർ പറഞ്ഞാൽ നമുക്ക് അത് സമ്മതിക്കാം ; ചലച്ചിത്ര നിരൂപകരുടെ യോഗ്യതയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

67

മരക്കാർ എന്ന സിനിമ കാണാതെ തന്നെ പലരും സിനിമയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചർച്ചകൾ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താൻ അർഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങൾ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാൽപ്പത് വർഷമായി സിനിമയിൽ നിൽക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അർഹതയുള്ളവർ പറഞ്ഞാൽ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേർ ഈ സിനിമയെ കുറിച്ച് കമന്റുകൾ പറഞ്ഞു. പക്ഷെ സിനിമ കണ്ടവർക്കാർക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാൻ കഴിയില്ല’- മരയ്ക്കാറിന്റെ പ്രദർശനത്തെ തുടർന്ന് മോഹൻലാൽ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ കമന്റുകളിലൊന്നാണിത്.

ചലച്ചിത്രകാരൻമാരെ സംബന്ധിച്ചിടത്തോളം ശത്രുസ്ഥാനത്താണ് ചലച്ചിത്ര നിരൂപകർ . ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര നിരൂപകരും തമ്മിൽ കാലാകാലങ്ങളായി നില നിന്നു പോരുന്ന വലിയൊരു തർക്കത്തിന്റെ തുടർച്ചയാണ് ലാലിന്റെ വാക്കുകൾ.

Advertisements

ALSO READ

കണ്ണിലേക്കുള്ള രക്തക്കുഴലുകൾ ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങി പക്ഷേ ; കാഴ്ച ലഭിച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് വൈക്കം വിജയലക്ഷ്മി

കാശും സമയവും ചെലവഴിച്ച് വലിയ സംഘാടനത്തിൽ തയ്യാറാക്കുന്ന ചലച്ചിത്രത്തെക്കുറിച്ച് അതിന്റെ പിന്നിൽ അധ്വാനിച്ചവർക്കാണ് കൂടുതൽ പറയാൻ യോഗ്യത എന്ന പക്ഷമുണ്ട്. എന്നാൽ ഒരു സാംസ്‌കാരിക ഉൽപ്പന്നം എന്ന നിലയിൽ ,ചലച്ചിത്രത്തിന്റെ കാണികൾക്ക് ചിത്രത്തെ വിലയിരുത്തുവാനും അഭിപ്രായങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുവാനും നിരൂപണം നടത്തുവാനും ഉള്ള അവകാശമുണ്ട്.

ചലച്ചിത്ര പ്രവർത്തകൻ സിനിമയുടെ ഭാഗഭാക്കാകുമ്പോൾ നിരൂപകൻ അതിന്റെ വിശകലനത്തിന്റെ ഭാഗമാവുകയാണ്. ചലച്ചിത്രങ്ങൾക്കുള്ളിലെ കുറ്റങ്ങൾക്കും കുറവുകൾക്കുമൊപ്പം ചലച്ചിത്രങ്ങൾ ഒളിച്ചു കടത്തുന്ന നിഗൂഡ അജണ്ടകളെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയെന്ന ധർമം ചലച്ചിത്ര നിരൂപകർ നിറവേറ്റുന്നു. ചലച്ചിത്ര നിരൂപകരുടെ അറിവ് ,സിനിമാ അനുഭവങ്ങൾ, നിരൂപണ പദ്ധതികൾ എന്നിവയെല്ലാം അംഗീകരിക്കപ്പെട്ടിരുന്നു.സംസ്ഥാന / ദേശീയ പുരസ്‌കാരങ്ങൾ നിരൂപകർ നേടുകയും ചലച്ചിത്ര നിരൂപണ സാഹിത്യ ഗ്രന്ഥങ്ങൾ വായനക്കാർക്കും പ്രസാധകർക്കും സ്വീകാര്യമാവുകയും ചെയ്തു.

നവമാധ്യമങ്ങളുടെ ആധിക്യ കാലത്ത് ചലച്ചിത്ര നിരൂപണം അതിന്റെ സാമ്പ്രദായിക വഴികളിൽ നിന്ന് ആർക്കും സ്വതന്ത്രമായി എന്തും എഴുതാനും പറയാനും സാഹചര്യങ്ങളായി. ഇത്തരം എഴുത്ത് / അഭിപ്രായ പ്രകടനങ്ങൾ ചലച്ചിത്രത്തിന്റെ ജയപരാജയങ്ങളെ സംബന്ധിച്ചുള്ള തീർപ്പുകൽപ്പിക്കലുകൾ ആകുന്നു എന്ന തലത്തിലാണ് ചലച്ചിത്ര പ്രവർത്തകർ ശത്രുതാ മനോഭാവത്തിൽ കാണുന്നത്. നിരൂപണത്തിന്റെ നിലവാരം ,യോഗ്യത ,ആധികാരികത ,പഠന സമ്പ്രദായങ്ങൾ എന്നിവയെല്ലാം തന്നെ നവ മാധ്യമ നിരൂപണത്തിൽ പ്രസക്തമല്ലാതായി മാറിക്കഴിഞ്ഞു.

ALSO READ

‘വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്’; സിദ്ദിഖിന്റെ പ്രവർത്തിയ്‌ക്കെതിരെ തുറന്നടിച്ച് മണിയൻപിള്ള രാജു

കാലാനുസൃതമായി നിരൂപണ രീതികളും നിരൂപണ മാധ്യമങ്ങളും മാറേണ്ടതുണ്ട് എന്ന യാഥാർത്യത്തെ അംഗീകരിക്കാതെ ഇനി മുൻപോട്ടു പോകാനാവില്ല. അതേ സമയം ഫാൻ ഫൈറ്റുകൾക്കും ഡീഗ്രേഡിങ്ങുകൾക്കും വ്യക്തി ഹത്യകൾക്കും മാത്രമായി ചലച്ചിത്ര വിശകലനങ്ങൾ മാറുന്നത് അങ്ങേയറ്റം മോശപ്പെട്ട കാര്യങ്ങളാണ്. ജനാധിപത്യപരമായ രീതിയിൽ ഉള്ള വിമർശനങ്ങൾക്ക് സാധ്യതകൾ എക്കാലവുമുണ്ട്. ഒരു സാംസ്‌കാരിക ഉൽപ്പന്നം എന്ന നിലയിൽ ചലച്ചിത്രം അതിന്റെ വ്യാപനത്തെ സംബന്ധിച്ചുള്ള രാഷ്ട്രീയ വിശകലനങ്ങൾ അർഹിക്കുന്നു.

 

Advertisement