ദിൽഷയെ തേച്ചു; റോബിൻ കരഞ്ഞ് പറഞ്ഞാണ് പോസ്റ്റർ ചെയ്യിപ്പിച്ചത്; ലാൽ സാർ ഫേസ്ബുക്കിലിട്ടത് താൻ പറഞ്ഞിട്ട്; അന്ന് റോബിൻ കാരണം ദിലീപേട്ടന്റെ കാല് പിടിച്ചു

5974

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതൽ പ്രശസ്തനായ താരമായിരിക്കും റോബിൻ രാധാകൃഷ്ണൻ. ഷോ അടുത്ത സീസണിലേക്ക് കടന്നിട്ടും കഴിഞ്ഞ സീസണിലെ താരമായ റോബിൻ വാർത്തകളിൽ നിറയുകയാണ്.

ഈയടുത്തായി താരത്തിന്റെ സിനിമയുടെ വിശേഷങ്ങളും പുറത്തെത്തിയിരുന്നു. കൂടാതെ, ജനങ്ങൾക്കിടയിലിറങ്ങി തന്നെ സജീവമായി സ്വയം പ്രമോട്ട് ചെയ്യാനും റോബിൻ ശ്രദ്ധിക്കാറുണ്ട്. ഈയിടെയായി നിരവധി ആരോപണങ്ങൾ താരത്തിന് നേരെ ഉയർന്നിരുന്നു. ഇതിന് പൊതു സ്ഥലത്ത് വെച്ചാണ് റോബിൻ മറുപടി നൽകിയതും. താരത്തിന്റെ ആക്രോശവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ സന്തോഷ് കുരുവിള നിർമ്മിക്കുമെന്ന് പറഞ്ഞ് പുറത്തിറക്കിയ റോബിന്റെ സിനിമയുടെ പോസ്റ്റർ വ്യാജമാണെന്നാണ് വിവരം, ഇക്കാര്യം സ്ഥിരീകരിച്ച് നിർമാതാവ് തന്നെ രംഗത്തെത്തിയിരുന്നു.

Advertisements

പിന്നാലെ റോബിന്റെ അടുത്ത സുഹൃത്തും പിആർ വർക്കിന് മുന്നിൽ നിന്നിരുന്ന വ്യക്തിയുമായ സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വാർത്തയിൽ വീണ്ടും റോബിനെ നിറയ്ക്കുന്നത്. ു ഇല്ലാത്ത സിനിമയ്ക്ക് വേണ്ടി റോബിൻ പബ്ലിസിറ്റി നടത്തിയെന്നും ബിഎംഡബ്ല്യു കാർ വാങ്ങി ലോണിട്ടെന്നുമൊക്കെ ശാലു പേയാട് വെളിപ്പെടുത്തുന്നു.

ALSO READ- നാടിനെ ഇളക്കി മറിച്ച് ദുൽഖർ സൽമാന്റെ മാസ് എൻട്രി; കേരളത്തിലെ വേദിയിൽ നാളുകക്ക് ശേഷം കുഞ്ഞിക്ക; ആരിത് സാമ്രാജ്യം സിനിമയിലെ അലക്‌സാണ്ടറോ എന്ന് ആരാധകർ

ശാലു പേയാടിന്റെ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സന്തോഷ് കുരുവിളയുടെ അടുത്ത സിനിമയിൽ റോബിൻ അഭിനയിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മോഹൻലാലിന്റെ പേജിലൂടെ പങ്കുവച്ച പോസ്റ്റർ വ്യാജമാണ് എന്ന് ശാലു പേയാട് പറയുന്നു. ആ പോസ്റ്റർ ഡിസൈൻ ചെയ്തു കൊടുത്തത് താനാണ്. സന്തോഷ് കുരുവിള സാറിന്റെ സമ്മതത്തോടെ, റോബിൻ കരഞ്ഞ് പറഞ്ഞത് കാരണം പ്രൊഡകൻ നമ്പർ വാങ്ങി, പുലർച്ചെ രണ്ട് മണിക്ക് ആ പോസ്റ്റർ ഡിസൈൻ ചെയ്തു. തന്റെ സ്വാധീനം ഉപയോഗിച്ച് ഞാനാണ് അത് ലാൽ സാറിനെ വിളിച്ച് സംസാരിച്ച് ഫേസ്ബുക്കിൽ ഇടുവിപ്പിച്ചത്. അറിഞ്ഞുകൊണ്ട് അങ്ങനെ ഒരു തെറ്റ് ലാൽ സാറിനോട് ചെയ്തതിന് ഞാൻ മാപ്പ് ചോദിയ്ക്കുന്നെന്നും ശാലു പേയാട് പറയുന്നു.

താൻ ഒന്നും അല്ലാതിരുന്ന കാലത്ത് തന്റെ നാട്ടിലൊരു സിനിമാ ഷൂട്ടിങ് നടന്നു. അന്ന് ആ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർക്കൊപ്പം അസിസ്റ്റന്റ് ആയി കൂടിയതാണ് ഞാൻ. ഇരുപത് വർഷമായി ഇപ്പോൾ ഇന്റസ്ട്രിയിലാണ്. സിനിമയാണ് തന്റെ ചോറ്. തന്റെ സിനിമാ ബന്ധങ്ങൾ മുതലെടുക്കുന്നതിന് വേണ്ടി മാത്രം കൂടെ കൂടിയ ആളാണ് റോബിൻ രാധാകൃഷ്ണനെന്നാണ് ശാലു പേയാട് പറയുന്നത്.

ALSO READ-ഈ പ്രശ്‌നം മുഴുവനായും പരിഹരിച്ചു; ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്; ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞതിങ്ങനെ

കിടിലം ഫിറോസാണ് റോബിനെ പരിചയപ്പെടുത്തിയത്. താനാണ് റോബിന് പല സെലിബ്രിറ്റികളെയും പരിചയപ്പെടുത്തിക്കൊടുത്തത്. ടൊവിനോ തോമസ്, പ്രിയദർശൻ സർ, ഉണ്ണി മുകുന്ദൻ അങ്ങിനെ പലരെയും. പരിചയപ്പെടുത്തി. എന്നാൽ അതോടെ അടുത്ത നിമിഷം റോബിൻ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ കണ്ട് കിളി പോയിട്ടുണ്ട്. ടൊവിനോയെ പരിചയപ്പെടുത്തിയാൽ അടുത്ത നിമിഷം ന്യൂസ് വരുന്നത് ടൊവിനോയുടെ അടുത്ത ചിത്രത്തിൽ റോബിൻ വില്ലൻ എന്ന തരത്തിലാണ്. പ്രിയദർശൻ സാറിനൊപ്പം ഉള്ള ഫോട്ടോ എടുത്ത് അടുത്ത പ്രിയദർശൻ ചിത്രത്തിൽ നായകൻ എന്ന് പറയും. ഉണ്ണി മുകുന്ദനും റോബിനും പങ്കെടുത്ത ചടങ്ങിൽ, ഉണ്ണി മുകുന്ദൻ എഴുന്നേൽക്കുമ്പോൾ കൂവാനും റോബിൻ എഴുന്നേൽക്കുമ്പോൾ കൈയ്യടിക്കാനും കാശ് കൊടുത്ത് ആളെ നിർത്തിയിരുന്നെന്നും ശാലു പേയാട് ആരോപിക്കുന്നു.

റോബിന് എല്ലാം യൂട്യൂബ്- സോഷ്യൽ മീഡിയ കണ്ടന്റ് ആണ്. അത് കാരണം ഒരുപാട് പണി കിട്ടിയത് തനിക്കാണ്. ദിലീപേട്ടന്റെ പുതിയ സിനിമയായ വോയിസ് ഓഫ് സത്യനാഥന്റെ ഷൂട്ടിങിനിടെ റോബിൻ വീഡിയോ കോൾ വിളിച്ച് ദിലീപേട്ടനെ പരിചയപ്പെടുത്തി തരുമോ എന്ന് ചോദിച്ചു. മനസ്സില്ലാ മനസ്സോടെ വീഡിയോ കോളിൽ കാണിച്ചിരുന്നു. അത് അവൻ സ്‌ക്രീൻ റെക്കോർഡ് ചെയ്യും എന്ന് കരുതിയില്ല. ആ സമയത്ത് വോയിസ് ഓഫ് സത്യനാഥൻ സിനിമയിലെ ദിലീപേട്ടന്റെ ലുക്ക് പുറത്ത് പോലും വിട്ടിരുന്നില്ല. അവൻ ആ സ്‌ക്രീൻ റെക്കോർഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ട്,അടുത്ത ജനപ്രിയ നായകൻ റോബിൻ എന്ന് ദിലീപ് പറഞ്ഞു എന്ന് അവൻ പോസ്റ്റിട്ടു. പുതിയ ലുക്ക് പുറത്ത് വിട്ടതിന് തനിക്ക് അന്ന് ദിലീപേട്ടന്റെ കാല് പിടിച്ച് കരയേണ്ടി വന്നു.

തന്റെ കരിയറിനെ തന്നെ റോബിനുമായുള്ള ബന്ധം കാരണം ബാധിയ്ക്കാൻ തുടങ്ങിയപ്പോഴാണ് താൻ മെല്ലെ വിട്ടു നിൽക്കാൻ തുടങ്ങിയത്. അതിന് ഇടയിൽ തന്റെ സുഹൃത്തിന്റെ കെയർ ഓഫിൽ റോബിന് ഒരു ബി എം ഡബ്ല്യു കാർ വാങ്ങി കൊടുത്തിരുന്നു. ഷോറൂം ഓണർ തന്റെ സുഹൃത്താണ്, അയാളുടെ ബന്ധുവിന്റെ പേരിലാണ് വണ്ടി എടുത്തത്. റോബിന്റെ പേരിൽ ഒരുപാട് സിവിൽ ഉള്ളതിനാൽ എടുക്കാൻ പറ്റില്ല. ഏതോ അഭിമുഖത്തിൽ റോബിൻ പറഞ്ഞത് മുപ്പത് കോടി ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആണ് എന്നും, മൂന്ന് ലക്ഷം മാസം വരുമാനം വരും എന്നും. അത്രയും കാശുള്ള ആൾ എന്തിനാണ് പതിനഞ്ച് ലക്ഷം രൂപ ലോണിലിട്ട് വണ്ടി എടുക്കുന്നതെന്നാണ് ശാലു പേയാട് ചോദ്യം ചെയ്യുന്നത്.

ദിൽഷയെ റോബിൻ തേച്ചതാണ് എന്നാണ് ശാലു പേയാട് പറയുന്നത്. സ്ഥിരം ദിൽഷയുടെ റീൽസും സോഷ്യൽ മീഡിയ പോസ്റ്റും കണ്ട്, അറ്റാക്ക് എന്ന് പറഞ്ഞ് പലരെ കൊണ്ടും സൈബർ അറ്റാക്ക് നടത്തിക്കുകയാണ് റോബിൻ ചെയ്തിരുന്നത്. അത് കണ്ട് മടുത്ത്, അതിനെ അൺബ്ലോക്ക് ചെയ്ത് ഒഴിവാക്കാൻ ഞാൻ പറഞ്ഞിരുന്നു. എങ്കിൽ പിന്നെ റീലും വീഡിയോയും എല്ലാം കണ്ട് സൈബർ അറ്റാക്ക് നടത്തില്ലല്ലോ എന്ന് കരുതി പറഞ്ഞതാണ്.

പക്ഷെ, ദിൽഷയെ അൺബ്ലോക്ക് ചെയ്യൂ എന്ന് താൻ പറയുന്നത് മാത്രം വീഡിയോ എടുത്ത് റോബിൻ സോഷ്യൽ മീഡിയയിൽ ഇടുകയാണ് ചെയ്തത്. അതിന്റെ പേരിൽ ഒരുപാട് സൈബർ അറ്റാക്ക് നേരിട്ടിട്ടെന്നും ആശുപത്രിയിൽ പോയി വെറുതേ അസുഖമാണ് എന്ന് പറഞ്ഞ് കിടന്ന് അത് വീഡിയോ എടുത്ത് തന്നെകൊണ്ട് സ്റ്റോറി ഇടീപ്പിച്ചിട്ടുണ്ട് എന്നും ശാലു പേയാട് വെളിപ്പെടുത്തി.

Advertisement