അതിനിടയിലും ഞങ്ങൾ അങ്ങനെയൊക്കെ ചെയ്യാറുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സ്വാസികയും ഷാനവാസും

5096

കാത്തിരിപ്പിനൊടുവിലായി സീതയുടെ രണ്ടാം ഭാഗം എത്തുകയാണ്. സീതപ്പെണ്ണ് എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് സ്വാസികയും ഷാനവാസും. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്.

പരിപാടിയുടെ പ്രമോ വീഡിയോകൾ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മൂന്ന് വർഷമായി ഞങ്ങൾ ഇവിടെ നിന്ന് പോയിട്ട്, ഇവിടെ നിന്നുള്ള വിളി കാത്തിരിക്കുകയായിരുന്നു ഞങ്ങളെന്ന് പറഞ്ഞായിരുന്നു സ്വാസികയും ഷാനവാസും വിശേഷങ്ങൾ പങ്കുവെച്ചത്.

Advertisements

ALSO READ

ഒന്നര വയസ്സിൽ ഉപേക്ഷിച്ച് പോയ സ്വന്തം അമ്മയെ 22 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ മകൻ ; ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി മജീഷ്യനും മെന്റലിസ്റ്റുമായ അശ്വിന്റെ ജീവിത കഥ ഇങ്ങനെ

ലൈവ് കല്യാണമായിരുന്നു സീതയുടേയും ഇന്ദ്രന്റേയും. 2 മണിക്കൂർ ലൈവായാണ് കല്യാണം ചിത്രീകരിച്ചത്. എന്റെ അമ്മയും ചിറ്റയും മുന്നിൽ ഇരിക്കുന്നത് കണ്ട് കുറേപേർ ചോദിച്ചിരുന്നു. മതം മാറിയത് കൊണ്ടായിരിക്കും പറയാത്തതെന്നായിരുന്നു പലരും കരുതിയത്. എന്താ സംഭവിച്ചതെന്ന് അച്ഛനും വിളിച്ച് ചോദിച്ചെന്നായിരുന്നു സ്വാസിക പറഞ്ഞത്. ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോയെന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞതെന്നായിരുന്നു ഷാനവാസ് പറഞ്ഞത്.

ഞങ്ങളുടെ കോമ്പിനേഷൻ ഇഷ്ടമല്ലാത്ത ഒരേയൊരാൾ ഷാനുവിന്റെ ഭാര്യയാണെന്നായിരുന്നു സ്വാസികയുടെ ട്രോൾ. അങ്ങനെയല്ലെന്നും ഭാര്യ നല്ല പിന്തുണയാണ് തരുന്നതെന്നായിരുന്നു ഷാനു പറഞ്ഞത്. റൊമാന്റിക് രംഗങ്ങൾ ചെയ്യുന്നതിനിടയിലും ഞങ്ങൾ അടിയുണ്ടാക്കാറുണ്ടായിരുന്നു. ഞാൻ ഓരോ സജഷൻസ് കൊടുക്കുമ്പോഴും ഷാനു എതിർക്കും. എനിക്കറിയാം ചെയ്യാം, ഞാൻ ചെയ്തോളാമെന്ന് പറയും. വരുമ്പോൾ എങ്ങനെയെങ്കിലും അത് നന്നായി വരികയും ചെയ്യുമെന്നായിരുന്ന സ്വാസിക പറഞ്ഞത്.

ഷാനുവിന് പെൺകുട്ടികളുടെ വീഡിയോ കോളൊക്കെ വരാറുണ്ടായിരുന്നു. എന്നോട് ഷാനുക്കയുടെ നമ്പർ ചോദിക്കുന്നവർക്ക് ഞാൻ നമ്പർ കൊടുക്കാറില്ല. ഞാൻ കല്യാണം കഴിഞ്ഞ് ഭാര്യയും വീട്ടമ്മയുമായാണ് ആളുകൾ എന്നെ കാണുന്നത്. പ്രണയമൊന്നും എന്നോടാരും പറഞ്ഞിട്ടില്ല.

അനിയത്തിമാരൊക്കെ കല്യാണം കഴിഞ്ഞ് പോയപ്പോൾ ഉമ്മയ്ക്ക് സഹായത്തിനൊന്നും ആളില്ലായിരുന്നു. അങ്ങനെയാണ് എന്നെ പിടിച്ച് കെട്ടിച്ചത്. ഓരോരോ ജോലികൾ ചെയ്യുകയായിരുന്നു ഞാൻ, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അഭിനയമെന്ന എന്റെ ആഗ്രഹത്തെ പിന്തുണയ്ക്കുകയായിരുന്നു ഉമ്മ. കുങ്കുമപ്പൂവിലെ അഭിനയത്തിന് അവാർഡ് കിട്ടിയപ്പോൾ ഉമ്മയ്ക്കൊരുപാട് സന്തോഷമായിരുന്നു. അന്ന് ഉമ്മയുടെ കണ്ണുനിറഞ്ഞതും എന്നെ കെട്ടിപ്പിടിച്ചതുമെല്ലാം ഇപ്പോൾ മനസിലുണ്ടെന്നും ഷാനു പറഞ്ഞിരുന്നു.

ALSO READ

ഒളിച്ചോടി പോയി വീട്ടുകാർ അറിയാതെ വിവാഹം, കടുത്ത മദ്യപാനിയായ ഭർത്താവ് കരൾ രോഗം വന്ന് മരിച്ചു, നാട്ടുകാരുടെ കുത്തുവാക്കുകൾ: നടി ഇന്ദുലേഖയുടെ പൊള്ളിക്കുന്ന ജീവിത കഥ

സ്‌കൂൾ സമയത്തുണ്ടായിരുന്ന രസകരമായ സംഭവത്തെക്കുറിച്ചും ഷാനവാസ് പറഞ്ഞിരുന്നു. ഞങ്ങൾ താഴത്തെ നിലയിലായിരുന്നു. പാത്രം കഴുകാൻ പോവുമ്പോൾ പൂവ് വീണു, ഇത് മൂന്നാല് ദിവസം തുടർന്നു. ആരാണെന്ന് അന്വേഷിച്ച് നോക്കിയെങ്കിലും ആരേയും കണ്ടിരുന്നില്ല. പിറ്റേദിവസം ഹെഡ്മാഷ് വന്ന് ചെവിക്ക് പിടിച്ചു, ഉപ്പയേയും കൂട്ടി സ്‌കൂളിലേക്ക് വരാൻ പറഞ്ഞു.

ഞാനൊന്നും ചെയ്തിട്ടില്ലല്ലോ, എന്തിനാണ് ഇങ്ങനെയെന്നായിരുന്നു ചിന്തിച്ചത്. ആ സമയത്ത് ഒരു പോലീസ് ജീപ്പുമുണ്ടായിരുന്നു. എസ് ഐയുടെ മോളായിരുന്നു ആ കുട്ടി. അദ്ദേഹം മകളെ സേഫാക്കി എന്നെ ചീത്ത പറഞ്ഞു. ഉപ്പ ഇതെല്ലാം കേട്ടു, ഒന്നും മിണ്ടിയില്ല. തിരിച്ച് പോവുമ്പോഴും ഉപ്പ ഒന്നും സംസാരിച്ചിരുന്നില്ല. എടാ നിനക്ക് അവളെ ഇഷ്ടമാണോ, ഇഷ്ടമാണെങ്കിൽ പോയി പ്രേമിക്കെടാ എന്നായിരുന്നു എന്നോട് പറഞ്ഞത്. അന്നത്തെ ഉപ്പയുടെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി

Advertisement