‘പൈസ തന്നാലും ഞാൻ വാങ്ങില്ല’; സിനിമ പരാജയമായപ്പോൾ പണം വാങ്ങാതിരുന്ന സംയുക്തയുടെ വലിയ മനസിന് മുന്നിൽ തലകുനിക്കേണ്ടി വന്നു: സാന്ദ്ര തോമസ്

167

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന തന്നെ പ്രശസ്തയായ താരമാണ് സംയുക്ത. പോപ്കോൺ എന്ന സിനിമയിലുടെ ആണ് സംയുക്ത സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്.

ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ താരം പ്രശസ്തിയിലേക്ക് എത്തി. എടക്കാട് ബെറ്റാലിയൻ, വെള്ളം തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ തമിഴിലും തെലുങ്കിലും ചേക്കേറിയ താരത്തിന് നല്ല വിജയം സ്വന്തമാക്കാനായി. ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്.

Advertisements

ധനുഷ് ചിത്രം വാത്തിയാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. അതേസമയം, മലയാള ചിത്രം ‘ബൂമറാംഗ്’ ന്റെ പ്രമോഷന് എത്താതെ സംയുക്ത നിർമ്മാതാവിന്റെയടക്കം വി മ ർശനത്തിന് കാരണമായിരുന്നു. 32 കോടിയുടെ സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നതെന്നും മലയാളത്തിൽ ഇനി വർക്ക് ചെയ്യാൻ താൽപര്യമില്ലെന്നുമാണ് സംയുക്ത ബുമറാംഗ് ടീമിനോട് പറഞ്ഞതെന്നാണ് വിവരം. തനിക്ക് തന്റെ കരിയർ നോക്കണമെന്ന് സംയുക്ത പറഞ്ഞെന്നും പ്രചാരണമുണ്ടായിരുന്നു. ഇത് സോഷ്യൽമീഡിയയിലടക്കം താരത്തിന് എതിരെ പ്രേക്ഷകർ തിരിയാൻ കാരണമായിരിക്കുകയാണ്.

ALSO READ- തൃശൂർ ഹൃദയം കൊണ്ട് എടുക്കുമെന്നാണ് പറഞ്ഞത്; കൈകൊണ്ട് എടുക്കുമെന്നല്ല, ഹൃദയം കൊണ്ട് തന്നെ എടുക്കും: സുരേഷ് ഗോപി

എന്നാൽ ഇപ്പോവിതാ സംയുക്തയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവായ സാന്ദ്ര തോമസ്. താൻ നിർമ്മിച്ച സിനിമ പരാജയമായതോടെ അതിലെ നായികയായ സംയുക്ത തനിക്ക് പ്രതിഫലം വേണ്ടെന്ന് പറഞ്ഞുവെന്നാണ് സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നത്. എടക്കാട് ബറ്റാലിയൻ സിനിമ പരാജയമായപ്പോഴാണ് തനിക്ക് തരാനുള്ള ബാലൻസ് പണം വേണ്ടെന്ന് സംയുക്ത പറഞ്ഞതെന്നും ആ നല്ല മനസിന് മുന്നിൽ തന്റെ തലകുനിഞ്ഞുപോയ നിമിഷമായിരുന്നു അതെന്നും സാന്ദ്ര പറയുകയാണ്.

12 വർഷത്തെ സിനിമാ അനുഭവത്തിൽ നിന്നും ഒരേട് ഇവിടെ കുറിക്കുന്നു എന്ന് പറഞ്ഞു കൊണ്ടുള്ള സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പന്ത്രണ്ട് വർഷത്തെ എന്റെ സിനിമ അനുഭവത്തിൽ നിന്ന് എന്നെന്നും നന്ദിയോടെ ഓർക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. എടക്കാട്‌ ബറ്റാലിയൻ സിനിമക്കു മുൻപ്‌ 8 ചിത്രങ്ങളും അതിന്‌ ശേഷം രണ്ട്‌ ചിത്രങ്ങളും നിർമ്മിച്ച ഒരു നിർമ്മാതാവാണ് ഞാൻ. എടക്കാട്‌ ബറ്റാലിയൻ സിനിമയിൽ നായികയായി തീരുമാനിച്ചത് സംയുക്തയെ ആയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ആദ്യമായി ആ കുട്ടിയെ ഞാൻ കാണുന്നത്. പിന്നീട് ഷൂട്ട് തുടങ്ങി ഒരു 20 ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കാൾ. ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ കല്യാണത്തിന്റെ സീനിലേക്കു എനിക്കൊരു മേക്കപ്പ് ആര്ടിസ്റ്റിനെ വെച്ച് തരാമോ . അത് നമ്മുടെ സിനിമക്കും ഗുണം ചെയ്യുന്ന കാര്യം ആയതുകൊണ്ട് ഉടനെ തന്നെ ഞാൻ ഓക്കേ പറഞ്ഞു . രണ്ട്‌ ദിവസം കഴിഞ്ഞു ലൊക്കേഷനിൽ ചെന്നപ്പോൾ സംയുക്ത എന്നോട് പറഞ്ഞു ഇന്ന് എന്റെ gratitude ബുക്കിൽ ഞാൻ ചേച്ചിക്കാണ്‌ നന്ദി എഴുതിയിരിക്കുന്നത് . എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതം ആയിരുന്നു, കാരണം ഒരു നിർമ്മാതാവെന്ന എന്ന നിലയിൽ ആദ്യമായി നന്ദി കിട്ടിയ ഒരനുഭവം ആയിരുന്നു. സാധാരണ എന്ത് ചെയ്ത് കൊടുത്താലും അതെല്ലാം നിർമ്മാതാവിന്റെ കടമയായി മാത്രമേ എല്ലാരും കാണു. അന്നേ ദിവസം ഞാനും ആ കുട്ടിയെ നന്ദിയോടെ ഓർത്തു.

ALSO READ- വിവേചനമില്ല, എന്നോട് മാന്യമായാണ് എല്ലാവരും പെരുമാറിയിട്ടുള്ളത്; സിനിമാ മേഖലയിൽ സമത്വത്തെ കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടെന്നും രജിഷ വിജയൻ

മാസങ്ങൾ കഴിഞ്ഞു സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്കു കൊടുക്കാൻ സാധിച്ചിട്ടൊള്ളു. ഞാൻ സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു . ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ്‌ അയച്ചു . ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ എനിക്ക് വേണ്ട . ചേച്ചി എത്ര നിർബന്ധിച്ചാലും അത് ഞാൻ വാങ്ങില്ല . നമ്മുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം .ആ കുട്ടിയുടെ വലിയ മനസിന് മുന്നിൽ എനിക്ക് തലകുനിക്കേണ്ടി വന്നു.

മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്. പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഒരുപോലെ affect ചെയ്യുന്നത് നിർമ്മാതാവിന് മാത്രമായിരിക്കും . കാരണം പരാജയം ആണെങ്കിൽ എല്ലാവരും അവനവന്റെ പൈസ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടുണ്ടാവും. ഒരു വർഷം മുന്നൂറിൽ കൂടുതൽ ചിത്രങ്ങൾ ഇറങ്ങുന്ന കേരളത്തിൽ വിജയിക്കുന്നത് വെറും 5% ചിത്രങ്ങൾ മാത്രമാണ്. ഇതിന്റെയൊക്കെ നിർമ്മാതാക്കളെ നിലനിർത്തികൊണ്ടുപോകാൻ ഇതുപോലെയുള്ള നടിനടന്മാർ മലയാളസിനിമക്ക് ആവശ്യമാണ്.
ഇത് എന്റെ ഒരു അനുഭവം ആണ്….ഇപ്പോൾ പറയണമെന്ന് തോന്നി പറഞ്ഞു അത്രേ ഉള്ളു

Advertisement