അപകടം പറ്റി കിടപ്പിലായതോടെ ആറു വര്‍ഷം പ്രണയിച്ച കാമുകി തേച്ചിട്ട് പോയി, ജീവിതത്തില്‍ താങ്ങായി എത്തിയത് ഷഹാന എന്ന മാലാഖ, ഒടുവില്‍ നല്ലപാതിയെ തനിച്ചാക്കി യാത്രയായി പ്രണവ്, തീരാനൊമ്പരം

674

മലയാളികള്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരുന്നു പ്രണവും ഷഹാനയും വിവാഹിതരായത്. ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും. അതുകൊണ്ടുതന്നെ പ്രണവിന്റെ അകാലവിയോഗം പ്രണവിനെയും ഷഹാനയെയും സ്‌നേഹിക്കുന്നവരെ ഒന്നടങ്കം തകര്‍ത്തിരിക്കുകയാണ്.

ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില്‍ നെഞ്ചിനു താഴേക്ക് തളര്‍ന്നുപോയ പ്രണവിന് കൂട്ടായി ഷഹാന കൂടെയുണ്ടായിരുന്നു. എന്നും, ഇവര്‍ രണ്ടുപേരും എല്ലാ പ്രണയ ജോഡികള്‍ക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളര്‍ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

Advertisements

പ്രണവിന്റെ ജീവിതകാലം മുഴുവന്‍ പ്രണവിന് താങ്ങായും തണലായും കൂടെയുണ്ടാകുമെന്ന് ഷഹാന തെളിയിച്ചിരുന്നു. പ്രണവിന് പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ടായിരുന്നു. എന്നാല്‍ ഷഹാനയെ തനിച്ചാക്കി ഒടുവില്‍ ജീവിതത്തില്‍ നിന്നും പ്രണവിന് യാത്ര പറയേണ്ടി വന്നു.

Also Read: വിശ്വസിക്കാന്‍ കൊള്ളാത്തത് മനുഷ്യരെ മാത്രം, കാമുകനും സുഹൃത്തും തന്നെ ചതിച്ചുവെന്ന് ഐശ്വര്യ, തുറന്നുപറച്ചില്‍

കഴിഞ്ഞ ദിവസം രാവിലെയാണ് രക്തം ഛര്‍ദിച്ച് അവശനായ പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രണവിന്റെ മരണം ഷഹാനയെ തളര്‍ത്തി. നിരവധി പേരാണ് ഷഹാനയെ ആശ്വസിപ്പിച്ചുകൊണ്ടെത്തിയത്.

Also Read; ഒരു കഴിവും ഇല്ലാത്തവനാണ് ലാല്‍ജോസ്, അവന്റെ സിനിമയില്‍ അഭിനയിച്ച് വെറുതെ നല്ല പേര് കളയരുത്, അന്ന് മമ്മൂട്ടിക്ക് ലഭിച്ച ആ കത്തില്‍ പറഞ്ഞത് ഇങ്ങനെ, ഇന്നും കത്ത് സൂക്ഷിച്ച് വെച്ച് ലാല്‍ജോസ്

വലിയ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടായിരുന്നു പ്രണവ് ഷഹാനയെ തന്‍െ ജീവിതസഖിയാക്കിയത്. ഇ്‌പ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മുമ്പൊരിക്കല്‍ പ്രണവ് പങ്കുവെച്ച ഒരു കുറിപ്പാണ്. തനിക്ക് അപകടം പറ്റിയ ദിവസത്തെ കുറിച്ചായിരുന്നു പ്രണവ് ഇതിലൂടെ പറഞ്ഞത്.

ജൂണ്‍ 29നായിരുന്നു കൂട്ടുകാരനുമൊത്ത് ബൈക്കില്‍ പോകുമ്പോള്‍ അപകടം സംഭവിച്ചത്. ദിവസങ്ങളോളം താന്‍ വെന്റിലേറ്ററില്‍ കിടന്നുവെന്നും തനിക്ക് ഇനി നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഉണ്ടായ വിഷമം ചെറുതല്ലെന്നും അപകടം സംഭവിച്ചതിന് പിന്നാലെ ആറുവര്‍ഷം പ്രണയിച്ച കാമുകി തേച്ചിട്ട് പോയി എന്നും പ്രണവ് കുറിപ്പില്‍ പറയുന്നു.

Also Read: ഒരു കഴിവും ഇല്ലാത്തവനാണ് ലാല്‍ജോസ്, അവന്റെ സിനിമയില്‍ അഭിനയിച്ച് വെറുതെ നല്ല പേര് കളയരുത്, അന്ന് മമ്മൂട്ടിക്ക് ലഭിച്ച ആ കത്തില്‍ പറഞ്ഞത് ഇങ്ങനെ, ഇന്നും കത്ത് സൂക്ഷിച്ച് വെച്ച് ലാല്‍ജോസ്

മനസ്സ് തകര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്നത് ചങ്ക് പറിച്ചുതരുന്ന കൂട്ടുകാരായിരുന്നു. ഒരു തേപ്പ് കിട്ടിയാല്‍ തേച്ചിട്ട് പോയവളേക്കാള്‍ നല്ല ഒരു മാലാഖ ക കുട്ടി ജീവിതത്തിലേക്ക് കടന്നുവരുമെന്ന് പറഞ്ഞത് ശരിയാണെന്നും അപ്രതീക്ഷിതമായാണ് തന്നെ ഒത്തിരി സ്‌നേഹിക്കുന്ന ഷഹാനയെ തനിക്ക് കിട്ടയതെന്നും പ്രണവ് പറയുന്നു.

ഒരു കുഞ്ഞ് വാവയെ പോലെയാണ് അവള്‍ തന്നെ നോക്കിയിരുന്നത്. ആ ആക്‌സിഡന്റ് പറ്റിയതും കാമുകി തന്നെ തേച്ചിട്ട് പോയതും കൊണ്ടാണ് തനിക്ക് ഷഹാനയെ കിട്ടിയതെന്നും അതുകൊണ്ട് തനിക്ക് തന്റെ ജീവിതം ഇങ്ങനെ ആയതില്‍ അതുകൊണ്ട് ഒരു വിഷമവും ഇല്ലെന്നും പ്രണവ് കുറിപ്പില്‍ പറയുന്നു.

Advertisement