ഒന്നും അറിയാത്ത പ്രായത്തിൽ ആയിരുന്നു അത്, സിഡി ഇറങ്ങിയെന്ന് പറഞ്ഞവർ വരെയുണ്ട്; വെളിപ്പെടുത്തലുമായി ശാലിനി നായർ

354

ഏഷ്യാനെറ്റിൽ വിജയകരമായി പൂർത്തിയായ ബിഗ്ബോസ് മലയാളം സീസൺ നാലിലെ മൽസരാർത്ഥി ആയിരുന്നു ശാലിനി നായർ. ഷോയിൽ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസിൽ ബാലാമണി എന്നാണ് ശാലിനി നായർ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താൻ, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്.

സാധാരണക്കാരിയായ ഒരു നാട്ടിൻപുറത്തുകാരിയിൽ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നിൽക്കുകയാണിപ്പോൾ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചും ഇതുവരെയുള്ള കുടുംബ ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവേ ശാലിനി വെളിപ്പെടുത്തിയിരുന്നു.

Advertisements

പഠന കാലം കഴിഞ്ഞ ഉടനെ ആയിരുന്നു എന്റെ വിവാഹം. പെട്ടന്ന് തന്നെ കുട്ടിയും ആയി. എന്നാൽ കുടുംബത്തിലെ മാനസികമായ പൊരുത്തക്കേടുകൾ കാരണം വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. അതിന് ശേഷം ഒരു വർഷ ത്തോളം വീട്ടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞത് കാരണം എല്ലാവരും ചോദിച്ചു പ്രണയമാണോയെന്ന് എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നാണ് ശ്രീകണ്ഠൻ നായർ അവതാരകനായിട്ടെത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കവേ ശാലിനി തുറന്ന് പറഞ്ഞത്.

ALSO READ- ‘അഭിനയം നിർത്താമെന്ന് തീരുമാനിച്ചു; വന്ന സിനിമകൾ ഉപേക്ഷിച്ചു, വീട്ടിൽ അതും പ്രശ്‌നമായി; ഞാൻ ഞാനല്ലാതെ ആയി മാറിയെന്നും അമല പോൾ

അശ്വതി എന്ന പേരു മാറ്റി ശാലിനി നായർ ആയത് എപ്പോഴാണെന്നാണ് അവതാരകൻ നടിയോട് ചോദിച്ചത്. വിവാഹമോചനത്തിന് ശേഷമാണെന്നാണ് ഇതിന് ശാലിനി മറുപടി പറഞ്ഞത്. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അവതാരകൻ ചോദിച്ചതും ശാലിനി മനസ് തുറന്നതും.

‘അറേഞ്ച് മാര്യേജ് ആയിരുന്നു. പ്രേമം ഒന്നുമില്ല. പ്ലസ്ടു കഴിഞ്ഞ് കുറച്ച് നാളിനുള്ളിൽ വീട്ടുകാർ കല്യാണം കഴിപ്പിച്ചു. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരെയും നേരത്തെ കല്യാണം കഴിപ്പിക്കും. അങ്ങനെ എന്നെയും. ഒന്നും അറിയില്ലാത്ത പ്രായമാണ്. മിഥുനം സിനിമയിലേത് പോലെ കല്യാണവും ഹണിമൂണും ആയിരിക്കുമെന്ന് കരുതി ഞാനങ്ങ് പോയി.’

ALSO READ-അഭിനന്ദനങ്ങൾ നാട്ടുകാരുടെ പരിഹാസങ്ങളായി മാറിയിട്ടും ക്ഷമയോടെ കാത്തുനിന്നവൾ; തന്റെ പുതുമുഖ നായികയ്ക്ക് പിറന്നാൾ ആശംസകളുമായി ലാൽ ജോസ്

‘അച്ഛനെ കൊണ്ട് കഴിയുന്നത് പോലെയാണ് കല്യാണം നടത്തിയത്. ഭർത്താവായിരുന്ന ആൾ ഉള്ളിൽ സ്നേഹമുള്ള മനുഷ്യൻ തന്നെയാണ്. എന്റെ മനസിന്റെ പക്വത കുറവും രണ്ട് പേരും പൊരുത്തപ്പെട്ട് പോവാനുള്ള ബുദ്ധിമുട്ടുമൊക്കെയാണ് പ്രശ്നമായത്’- വിവാഹമോചനത്തെ കുറിച്ച് താരം പറയുന്നു.

കുഞ്ഞിന് ഒന്നര വയസ് വരെ ഒന്നിച്ച് ജീവിച്ചു. അതുകഴിഞ്ഞ് വേർപിരിഞ്ഞു. അവരിപ്പോൾ നന്നായി ജീവിക്കുന്നുണ്ട്. ഞാനും അങ്ങനെ നന്നായി പോവുന്നു. ഡിവോഴ്സിന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. കേസ് കുറേ കാലമായി മുന്നോട്ട് പോയി. വിവാഹമോചനത്തിന് ശേഷം മുൻഭർത്താവുമായി യാതൊരു കോൺടാക്ടുമില്ല. അദ്ദേഹം വേറെ കല്യാണം കഴിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള അറിവെന്നും ശാലിന് തുറന്നു പറഞ്ഞു.

ഇനിയൊരു വിവാഹത്തെ കുറിച്ച് ഞാനും ചിന്തിച്ചിട്ടില്ല. ആലോചനകളൊക്കെ വരുന്നുണ്ട്. പക്ഷേ ഞാനിപ്പോഴും സ്വന്തം കാലിൽ മുന്നോട്ട് പോവാനുള്ള ശ്രമത്തിലാണ്. മകന്റെ ഭാവി സുരക്ഷിതമാക്കണം എന്നാണ് ആഗ്രഹമെന്നും ശാലിനി വ്യക്തമാക്കി.

വിവാഹമോചനത്തിന് ശേഷം ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായതായും താരം പറയുന്നു. ‘ഒത്തിരി കുത്തുവാക്കുകൾ കേൾക്കേണ്ടതായി വന്നിട്ടുണ്ട്. നേരിട്ട് ആരും പറഞ്ഞിട്ടില്ല. ചിലർ എന്നെ കുറിച്ച് വളരെ മോശമായി പറഞ്ഞിട്ടുണ്ടെന്ന് കേൾക്കുകയായിരുന്നു.’

‘പലരും നേരിട്ട് വന്ന് ഉപദേശിക്കും. മറ്റ് ചിലർ അശ്വതിയുടെ സിഡി ഇറങ്ങിയെന്ന് കേട്ടല്ലോ എന്നൊക്കെ നേരിട്ട് ചോദിച്ചിട്ടുണ്ട്. ഒരു ആങ്ങളയുടെ സ്ഥാനത്ത് നിന്ന ആളാണ് അങ്ങനെ ചോദിച്ചത്. ഇപ്പോൾ ഒന്ന് പൊട്ടിക്കാൻ ധൈര്യമുണ്ട്. അന്ന് ധൈര്യമില്ലാത്തത് കൊണ്ട് മിണ്ടാതെ നടന്നു’- ശാലിനി പറഞ്ഞു.

Advertisement