ജീവിതത്തില്‍ ഒരുപാട് പേരെ വിശ്വസിച്ചു, എല്ലാവരും പറ്റിച്ചു; ഒരിക്കല്‍ വിളിച്ചിട്ട് ഉറക്കം പോലും നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു; നടി ശ്രീവിദ്യയുടെ ജീവിതത്തില്‍ നടന്നത്

301

മലയാളികളുടെ ഏറെ പ്രിയങ്കരിയാണ് നടി ശ്രീവിദ്യ. മെലോഡ്രാമകളാൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേരും സ്ഥാനവും ഉറപ്പിച്ചത്. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു നടി. മലയാളത്തിന്റെ ദുഃഖപുത്രി എന്ന ലേബലിലാണ് താരം ഇപ്പോഴും ആരാധരുടെ മനസിൽ ജീവിക്കുന്നത്.

Advertisements

സിനിമയേക്കാൾ നാടകീയതകൾ സംഭവിച്ച ശ്രീവിദ്യയുടെ ജീവിത കഥ ഇപ്പോഴും സിനിമാ ലോകത്ത് സംസാര വിഷയം തന്നെയാണ്. 2006 ൽ ക്യാൻസർ ബാധിച്ചാണ് ശ്രീവിദ്യ മലയാള സിനിമാ ലോകത്ത് നിന്ന് മാത്രമല്ല, ലോകത്ത് നിന്ന് തന്നെ വിടചൊല്ലിയത്. മലയാളിയല്ലെങ്കിലും മലയാള സിനിമയിൽ 80 കളിൽ ഒഴിച്ചു കൂടാനാവാത്ത നടിയായിരുന്നു ശ്രീവിദ്യ.

Also read; ഞാൻ ആ സംഭവത്തോടെ മോനിഷയുമായി കൂടുതൽ അടുത്തു, ഒന്നും പറയാതെ ആ ആൾ അങ്ങുപോയ് എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല: സങ്കടത്തോടെ സുധീഷ്

1979 ൽ ഇടവഴിയിലെ മിണ്ടാപ്പൂച്ച, ജീവിതം ഒരുഗാനം എന്നീ സിനിമകൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ശ്രീവിദ്യയാണ് കരസ്ഥമാക്കിയത്. 1983 ൽ രചന, 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകൾക്കും ശ്രീവിദ്യക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

നായിക നടി എന്നതിനപ്പുറം എല്ലാക്കാലത്തും സിനിമകളിൽ പ്രസക്തി ലഭിച്ച ശ്രീവിദ്യക്ക് പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അമ്മത്തമ്പുരാട്ടി എന്ന സിനിമയിലാണ് ശ്രീവിദ്യ അവസാന കാലത്ത് അഭിനയിച്ചത്. ഈ സമയം, ശ്രീവിദ്യയുടെ ആരോഗ്യ നില മോശമായി, ഇതോടെ ഈ സീരിയൽ നിർത്താൻ സംവിധായകൻ ശ്രീകുമാരൻ തമ്പി തീരുമാനിക്കുകയായിരുന്നു. ശ്രീവിദ്യക്ക് പകരം മറ്റൊരു നടിയെ സീരിയലിലെ കേന്ദ്ര കഥാപാത്രമാക്കാൻ ഇദ്ദേഹം തയ്യാറായില്ല.

8 ലക്ഷത്തിന്റെ നഷ്ടം തനിക്കന്നുണ്ടായെന്നും സംവിധായകൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. സിനിമാ ലോകത്ത് ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടി ശ്രീലത നമ്പൂതിരി. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. മുമ്പൊരിക്കൽ ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ചതിനെ പറ്റി ശ്രീലത സംസാരിച്ചിരുന്നു. ശ്രീവിദ്യ ജീവിതത്തിൽ വിശ്വസിച്ചവരെല്ലാം അവരെ ചതിച്ചെന്നും അവസാന കാലത്ത് സംഗീതമായിരുന്നു ശ്രീവിദ്യയുടെ ആശ്രയമെന്നും ശ്രീലത വെളിപ്പെടുത്തുന്നു.

ശ്രീലതയുടെ വാക്കുകളിലേയ്ക്ക്;

വിദ്യ ഒരുപാട് സെൻസിറ്റീവ് ആണ്. വേറൊരു കാര്യമെന്തെന്നാൽ ആത്മാർത്ഥമായി എല്ലാ കാര്യങ്ങളും വിശ്വസിക്കും. ഒരുപാട് പേരെ ജീവിതത്തിൽ വിശ്വസിച്ചു. എല്ലാവരും പറ്റിച്ചു. അതാണ് പറ്റിയത്. കമൽഹാസന്റെ കാര്യങ്ങളൊക്കെ പറയാറുണ്ട്. ഞങ്ങളൊന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ആ കാലഘട്ടത്തിൽ ശ്രീവിദ്യയുടെ അമ്മ വലിയ പാട്ടുകാരിയാണ്. പക്ഷെ ശ്രീവിദ്യക്ക് പാട്ടിനോട് വലിയൊരു താൽപര്യം ഇല്ല.

Also read; സത്യത്തിൽ എന്താണിതിന്റെ ആവശ്യം, ഇതു പോലെയുള്ള ഹോട്ടലിൽ നിന്നും ആഹാരം ഞാൻ കഴിക്കാറില്ല: വൈറലായി കുറിപ്പ്, എതിർത്തും അനുകൂലിച്ചും ആളുകൾ

പിന്നെ അസുഖങ്ങളൊക്കെ വന്ന ശേഷം ഇവിടെ താമസിക്കുമ്പോൾ എന്നെ ഒരു പ്രാവശ്യം വിളിച്ചു. ഞങ്ങളൊന്നിച്ച് തമ്പി സാറിന്റെ സീരിയലിൽ അഭിനയിച്ചു. എന്നെ വിളിച്ചിട്ട് പറഞ്ഞു ലതേ ഉറക്കം വരുന്നില്ലെന്ന്. ഞാൻ പറഞ്ഞു ഗുളികകൾ ഒന്നും കഴിക്കരുതെന്ന്. വിദ്യക്ക് നല്ലവണ്ണം പാടാനറിയാമല്ലോ. പാട്ടിലോട്ട് മാറ് എന്ന് പറഞ്ഞു. അങ്ങനെ ഇടയ്ക്കിടയ്ക്ക് ഓരോ രാഗങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കും. പിന്നീട് പാട്ടെഴുതാൻ തുടങ്ങി. അങ്ങനെയാണ് പുള്ളിക്കാരി സമാധാനം കണ്ടെത്തിയത്.

Advertisement