മരിച്ചുപോയ എന്റെ അച്ഛനെ കുറിച്ചുവരെ മോശം പറഞ്ഞു, അവള്‍ ഒരു നഴ്‌സാണ്, കേസ് കൊടുക്കണോ അതോ പൊതുവിടത്തില്‍ കൊണ്ടുവരണോ, സുപ്രിയ ചോദിക്കുന്നു

3864

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സര്‍പ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത്.

Advertisements

പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. 2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും.

Also Read: പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുമ്പോഴും താമസം ഐഡിയ സ്റ്റാര്‍ സിംഗറില്‍ കിട്ടിയ ഫ്‌ലാറ്റില്‍, രാശിയുള്ള വീടാണെന്ന് നജീം അര്‍ഷാദ്, വിശേഷങ്ങള്‍ പങ്കുവെച്ച് താരം

പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതും സുപ്രിയയാണ്. ഇന്ന് സുപ്രിയയ്ക്കും ആരാധകരേറെയാണ്.

ഇപ്പോഴിതാ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. തന്നെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൈബര്‍ ബുള്ളിയിംഗ് ചെയ്യുന്ന ആളെ താന്‍ കണ്ടെത്തിയെന്നും ആളൊരു നഴ്‌സാണെന്നും സുപ്രിയ തന്റെ സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.

Also Read: മോഹൻലാൽ ഒരു റൗഡിയാണ്, എന്റെ മനസിൽ ഉറച്ച ഇമേജ് അതാണ്; മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് അടൂർ ഗോപാലകൃഷ്ണൻ

തന്റെ മരിച്ചുപോയ അച്ഛനെ വരെ കമന്റിലൂടെ മോശമായി സംസാരിച്ചുവെന്നും അതിന് ശേഷമാണ് താന്‍ അവരെ കഷ്ടപ്പെട്ട് കണ്ടെത്തിയതെന്നും ആള്‍ക്കൊരു കുഞ്ഞ് കുട്ടിയുണ്ടെന്നും സുപ്രിയ പറയുന്നു. അവരെ പബ്ലിക്കായി അവതരിപ്പിക്കണമോ അതോ അവര്‍ക്കെതിരെ കേസ് കൊടുക്കണമോ എന്ന് സുപ്രിയ സ്റ്റോറിയിലൂടെ ചോദിക്കുന്നു.

Advertisement