13 കോടിയാണ് ആ കാറിന്റെ വില, അത്രയും വലിയ സമ്മാനം മകള്‍ക്കും മരുമകനും കൊടുക്കാനുള്ള പണമൊന്നും എന്റെ കൈയ്യിലില്ല, സത്യാവസ്ഥ വെളിപ്പെടുത്തി സുരേഷ് ഗോപി

803

മലയാളികളുടെ പ്രിയപ്പെട്ട നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അത്യാഡംബരപൂര്‍വ്വമായിരുന്നു വിവാഹം നടന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Advertisements

കൊച്ചിയില്‍ നടന്ന റിസപ്ഷനിലേക്ക് നവദമ്പതികള്‍ എത്തിയത് റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ കാറിലായിരുന്നു. 13 കോടിയോളം രൂപ വിലമതിക്കുന്ന കാറാമിത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു.

Also Read;അത്രത്തോളം ഇഷ്ടപ്പെട്ടായിരുന്നു ആ സീരിയല്‍ ചെയ്തത്, എന്നാല്‍ ഇനി തുടരാനാവില്ല, ചന്ദ്രകാന്തത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി പ്രിയ

ഇതിന് പിന്നാലെ സുരേഷ് ഗോപി മകള്‍ക്കും മരുമകനും നല്‍കിയ വിവാഹസമ്മാനമാണ് ഈ കാറെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തൃശ്ശൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.


അത് താന്‍ നല്‍കിയ കാറല്ല. കല്യാണ്‍ ഗ്രൂപ്പിന്റെ ഉടമയായ ടിഎസ് പട്ടാഭിരാമന്റെ ജ്യേഷ്ഠന്റെ മകനായ രാജേഷ് ആണ് റോള്‍സ് റോയ്‌സ് അയച്ചതെന്നും താന്‍ വാങ്ങിയതല്ലെന്നും അത്രയും വലിയ കാര്‍ വാങ്ങാനുള്ള പണമൊന്നും തന്റെ കൈയ്യിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read;അഭിനയം അറിയാത്തവര്‍ക്ക് വരെ ചാന്‍സ് കൊടുക്കുന്ന ആളാണ് പിന്നെയാ ഇത്; അനീഷ് ജി മേനോനെ ചീത്ത വിളിച്ച ആള്‍ താനല്ലെന്ന് ഒമര്‍ ലുലു

ആ കാര്‍ വിവാഹത്തിന് വേണമെന്ന് താനോ മകളോ ആഗ്രഹിച്ചിരുന്നില്ല. ഭാഗ്യ ടൊയോട്ട വെല്‍ഫയറില്‍ പോകേണ്ടെന്ന് പറഞ്ഞ് രാജേഷ് തൃശ്ശൂരില്‍ നിന്നും റോള്‍സ് റോയ്‌സ് കള്ളിനന്‍ അയക്കുകയായിരുന്നുവെന്നും എന്നാല്‍ പലരും അത് വ്യാഖ്യാനിച്ച് താന്‍ വാങ്ങിയതാണെന്നാക്കിയെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement