‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിന്മാറി ആഷിക് അബുവും പൃഥ്വിരാജും ; രണ്ട് പേർക്കും വാഴപ്പിണ്ടി ജ്യൂസ് നിർദേശിച്ച് ടി സിദ്ദിഖ് എംഎൽഎ

88

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയിൽ നിന്നും പിന്മാറി ആഷിക് അബുവും പൃഥ്വിരാജും. 2020 ജൂണിൽ പ്രഖ്യാപനം നടന്ന ചിത്രമാണിത്.

മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നത്.

Advertisements

ALSO READ

കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ? സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് , അല്ലാതെ നിലവാരം പരിശോധിക്കാനല്ല! ; ജൂറിയെ വിമർശിച്ച് ഹരീഷ് പേരടി

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറിയതിന് പിന്നാലെ ഇരുവർക്കുമെതിരെ പരിഹാസവുമായി ടി സിദ്ദിഖ് എംഎൽഎ. വാഴപ്പിണ്ടിയുടെ ചിത്രവും അതുകാെണ്ട് ഉണ്ടാക്കിയ ജ്യൂസിന്റേ ചിത്രവും പങ്കിട്ടുകൊണ്ടാണ് സിദ്ദിഖിന്റെ പരിഹാസം.

‘വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയിൽ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കിൽ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിഖ് അബുവിനും ഈ ജ്യൂസ് നിർദേശിക്കുന്നു…’ എന്നാണ് സിദ്ദിഖിന്റെ കുറിപ്പ്.

നിർമ്മാതാവുമായുള്ള തർക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു അറിയിച്ചു. കോംപസ് മൂവീസ് ലിമിറ്റഡിൻറെ ബാനറിൽ സിക്കന്തർ, മൊയ്തീൻ എന്നിവർ നിർമ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാർ പങ്കുവച്ചിരുന്ന പോസ്റ്ററിൽ ഉണ്ടായിരുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക് അബുവിനും നിർമ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹർഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തന്റെ ചില മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റിൽ നിന്നും പിന്മാറിയിരുന്നു.

ALSO READ

എന്നോട് മമ്മുക്ക പറഞ്ഞ ആ രണ്ടുകാര്യങ്ങളും ഞാൻ അനുസരിച്ചിട്ടില്ല, അതിന്റെ കുഴപ്പങ്ങളുമുണ്ടായി: പ്രശസ്ത സംവിധായകൻ

അതേസമയം സിനിമ പ്രഖ്യാപന സമയത്തിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകൾ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നൻ, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നൻ, അലി അക്ബറിന്റെ ‘1921 പുഴ മുതൽ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകൾ.

ഇതിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് അലി അക്ബർ ചിത്രം മാത്രമാണ്. മമധർമ്മ എന്ന പേരിൽ രൂപീകരിച്ച പ്രൊഡക്ഷൻ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബർ ചിത്രമൊരുക്കുന്നത്.

 

 

Advertisement