എട്ടാം ക്ലാസ്സിൽ കല്യാണം, പഠിക്കേണ്ട പ്രായത്തിൽ ജീവിതം ബെഡ്റൂമിൽ, ഒടുവിൽ വിവാഹമോചനവും, വൈറലായി ജംഷീനയുടെ ജീവിതകഥ

8952

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ശ്രീകണ്ഠൻ നായർ അവതരിപ്പിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടി. പൊള്ളുന്ന ജീവിതാനുഭവങ്ങൾ ഉള്ളവരുടെ കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ശ്രീകണ്ഠൻ നായരുടെ ഷോയിലെ പുതിയ എപ്പിസോഡിൽ പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ ജംഷീന പി പങ്കെടുത്ത എപ്പിസോഡാണ് ഇപ്പോൾ യൂട്യൂബിൽ വൈറലാകുന്നത്.

വിജ്ഞാനത്തിന്റെ അറിവിന്റെ വേദിയിലേക്ക് എത്തുന്ന അതിഥികളുടെ നീറുന്ന എല്ലാ അനുഭവങ്ങളും ക്ഷമയോടെ കേൾക്കുകയും അത് പ്രേക്ഷകരിലേക് എത്തിക്കുകയും ചെയ്യുന്നതാണ് ഷോയുടെ രീതി. പരിപാടിയിൽ ജംഷീന സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എട്ടാം ക്ലാസ്സിൽ കല്യാണം കഴിക്കേണ്ടി വന്ന വ്യക്തിയാണ് ജംഷീന. ഇപ്പോൾ രണ്ടു മക്കളുണ്ട്. ഭർത്താവിന് മക്കളോട് അടുപ്പമൊന്നുമില്ലാത്തതിനാൽ മക്കൾക്കും തിരിച്ചും അങ്ങനെ തന്നെയാണ്.

Advertisements

ALSO READ

നാല് മക്കളിൽ ഏറ്റവും വെല്ലുവിളി അഹാനയെ നോക്കിയതാണ് ; എന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമല്ല അവരുടെ വിവാഹം: വിശേഷങ്ങൾ പങ്കു വച്ച് സിന്ധു കൃഷ്ണകുമാർ

സ്വപ്നങ്ങൾ കാണുന്ന സ്‌കൂൾവിദ്യാർത്ഥിയാകേണ്ട പ്രായത്തിൽ വിവാഹിതയാകേണ്ടി വന്നതിനെ കുറിച്ചും നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചുമാണ് ജംഷീന വാചാലയായത്. ഫ്‌ളവേഴ്‌സ് ചാനലിലെ നമ്പർ വൺ പരിപാടികളിലൊന്നായ ഫ്‌ലവേഴ്‌സ് ഒരു കോടിയിൽ സംസാരിക്കവേയാണ് ജംഷീന ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഇപ്പോൾ അധ്യാപികയാണ് ജംഷീന.

നിയമവിരുദ്ധമാണെങ്കിലും നാട്ടിൽ ബാല വിവാഹങ്ങൾ നടക്കുന്നുണ്ടെന്ന് ജംഷീന പറയുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, പഠിച്ച് ജോലി ചെയ്യണമെന്ന ആഗ്രഹമൊക്കെ വീട്ടുകാരാണ് എന്നിൽ നിക്ഷേപിച്ചത്. വലിയ തറവാട്ടിലെ മൂത്ത പേരക്കുട്ടിയായി വളരെ കൊഞ്ചിച്ച് ആഗ്രഹങ്ങളൊക്കെ സാധിച്ച് തന്നാണ് വളർത്തിയത്. അങ്ങനെയിരിക്കെ മൂത്തുപ്പായ്ക്ക് വയ്യാതെ വന്നതോടെയാണ് അവരുടെ ആഗ്രഹങ്ങളൊക്കെ മാറിയത്. കൊച്ചുമകളെ കല്യാണം കഴിപ്പിക്കണമെന്നായി. ആലോചനകളൊക്കെ വന്നുതുടങ്ങി, താൻ എതിർത്തു. തന്റേതായ രീതിയിലുള്ള പ്രതിഷേധങ്ങൾ… അങ്ങനെ. സ്‌കൂളിൽ നിന്ന് വരുന്ന വഴിക്കേ ബ്രോക്കർമാരും പെണ്ണുകാണാനുള്ള പയ്യന്മാരുമൊക്കെ നിൽക്കാറുണ്ടായിരുന്നു. അവരെ കാണുമ്പോഴേ മനസിലാകുമായിരുന്നു. വഴിമാറിപ്പോവുകയും അവരെ തെറ്റിദ്ധരിപ്പിക്കാൻ വീടു മാറികയറിയിട്ടും ഒക്കെ ഉണ്ടായിരുന്നുവെന്നും ജംഷീന തുറന്ന്പറയുന്നുണ്ട്.

ഉപ്പയ്ക്കും ഉമ്മയ്ക്കും എന്റെ വിവാഹക്കാര്യത്തിൽ പ്രത്യേകിച്ച് അഭിപ്രായമില്ലായിരുന്നു. തീരുമാനങ്ങളെടുത്തിരുന്നത് വല്യുപ്പയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു എന്റെ വിവാഹം. എന്റെ കല്യാണത്തിന് രണ്ട് മാസങ്ങൾക്ക് ശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന് മരണഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ വിവാഹം ചെയ്യിച്ചത്. തന്റെ ഇഷ്ടക്കേട് അറിയിച്ചിരുന്നുവെന്നും നിറകണ്ണുകളോടെ ജംഷീന പറയുന്നു. വെക്കേഷൻ സമയത്തായിരുന്നു കല്യാണം. തന്റെ ആഗ്രഹത്തിനനുസരിച്ച് പഠിക്കാനൊന്നുമായില്ല. പയ്യനെ കാണാതെയാണ് കല്യാണം കഴിച്ചത്. ദുബായിൽ വെൽഡറായിരുന്നു അദ്ദേഹം. എനിക്ക് 13ഉം അദ്ദേഹത്തിന് 28 വയസ്സുമായിരുന്നു പ്രായം.

കല്യാണം കഴിഞ്ഞാണ് ഭാവി വരനെ കുറിച്ച് സങ്കൽപങ്ങളുണ്ടാകാൻ തുടങ്ങിയത്. അദ്ദേഹം എന്നെ പെണ്ണുകാണാൻ വന്നത് അതൊരു പെണ്ണുകാണലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്. വീടിനടുത്ത് അമ്മായിയുടെ വീട് പണി കാണാൻ വന്ന സമയത്ത് അവർക്ക് വേണ്ട വെള്ളമൊക്കെ എത്തിക്കാൻ എന്നോടായിരുന്നു പറഞ്ഞിരുന്നത്. എപ്പോഴും അങ്ങനെയായിരുന്നു.അങ്ങനെ ഒരിക്കലായിരുന്നു പെണ്ണുകാണൽ. അതറിഞ്ഞപ്പോൾ ഞെട്ടിയെന്നും ജംഷീന പറയുന്നു. വിവാഹം ഉറപ്പിച്ചപ്പോൾ ബഹളം വെച്ചു ആത്മഹത്യാഭീഷണി മുഴക്കി. ഉടക്കി. പക്ഷേ ഒന്നും നടന്നില്ല. വിവാഹത്തിന്റെ അന്ന് എല്ലാവരും പയ്യനെ കണ്ടപ്പോഴാണ് ഞാനും കണ്ടത്. എന്റെ കല്യാണം കുട്ടികളുടെ കൌതുകത്തോടെയാണ് നോക്കിക്കണ്ടത്. പക്ഷേ കല്യാണത്തിന്റെ സീരിയസ്‌നെസ്സൊന്നും ഉണ്ടായിരുന്നേയില്ല. അത് വെറുമൊരു കൌതുകം മാത്രമായിരുന്നു. കുട്ടിയുടെ കൌതുകം.

ചെറുപ്രായത്തിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കരുത്, അവരുടെ സ്വപ്നങ്ങൾ നഷ്ടമാകുന്നു. ബാല്യവും യൌവ്വനവും കൌമാരവുമൊക്കെ ഓരോരുത്തരും അനുഭവിക്കേണ്ടതാണ്. അതൊക്കെ അനുഭവിച്ചാൽ മാത്രമേ ഒരു പൂർണ്ണ മനുഷ്യനായി മാറുന്നുള്ളു. എല്ലാവരും അവരവർക്ക് തോന്നുമ്പോൾ സ്വന്തം കാലിൽ നിൽക്കുമ്പോൾ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിച്ചാൽ മതി. അല്ലാതെ ചെറുപ്പത്തിലേ വിവാഹം കഴിപ്പിച്ച് അവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തരുതെന്നും ജംഷീന പറയുന്നു. ആദ്യരാത്രിയിൽ ആള് എല്ലാം എന്നോട് ചോദിക്കുന്നുണ്ട്, പക്ഷേ എനിക്കൊന്നും അറിയില്ലല്ലോ. പ്രായവ്യത്യാസം ഒരു പ്രശ്‌നമായി തോന്നി, അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാകും. ജീവിതം ബെഡ്‌റൂമിൽ ഒരു ശ്വാസം മുട്ടലായി തോന്നി. അദ്ദേഹത്തോട് അത് പറഞ്ഞിരുന്നില്ല. അതിനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ല. ഇപ്പോൾ പറഞ്ഞ് തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായി തുടങ്ങിയതെന്നും ജംഷീന പറയുന്നു.

ALSO READ

എനിക്ക് കുട്ടികളെ ജനിപ്പിക്കാൻ സാധിക്കില്ല ഞാൻ ഗർഭിണിയാവില്ല, കാമുകനോട് ഉപേക്ഷിച്ച് പോവാൻ പറഞ്ഞിട്ടും പോകുന്നില്ല, സങ്കടത്തോടെ യുവനടി

അദ്ദേഹത്തിന് സ്‌നേഹമുണ്ട്, പക്ഷേ അത് എനിക്ക് അംഗീകരിക്കാൻ കഴിയുന്ന വിധത്തിലുള്ളതല്ല. അദ്ദേഹത്തെ കുറ്റം പറയാൻ ഞാൻ ആളല്ല. എനിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാൻ ഒരു പ്രയാസം അതാണ് പ്രശ്‌നമെന്നും ജംഷീന പറയുന്നു. ഉള്ളിലൊരു കുഞ്ഞുമനസ്സ് ഇന്നുമുണ്ട്, അതാകാം ഒരു കാരണമെന്ന് ജംഷീന പറയുന്നു. ചിന്താഗതിയിൽ പോലും പൊരുത്തപ്പെടാനാകില്ല. വസ്ത്രധാരണത്തിൽ പോലും ഇടപെടും. എനിക്ക് ഇഷ്ടമുള്ള വസ്ത്രമണിഞ്ഞാലാണ് ആത്മവിശ്വാസത്തോടെ സംസാരിക്കാനാകുക. അതേസമയം അദ്ദേഹത്തിന്റേത് വളരെ ചുരുങ്ങിയ ചിന്താഗതിയാണ്. ഇതിനെ എതിർത്തു തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായിത്തുടങ്ങിയത് എന്നും ജംഷീന പറയുന്നു. ഈ വാദം ബെഡ് റൂമിലും ശാഠ്യത്തോടെ തുടർന്നപ്പോഴാണ് അദ്ദേഹവും ദേഷ്യത്തിലായതെന്നും ജംഷീന പറഞ്ഞു. ഇപ്പോൾ പിരിഞ്ഞ് കഴിയുകയാണ്. നിയമപരമായി ബന്ധം വേർപെടുത്താനുള്ള നീക്കത്തിലാണെന്നും ജംഷീന പറയുന്നുണ്ട്.

Advertisement