പ്രണയാഭ്യർത്ഥന നിരസിച്ച എംബിഎ വിദ്യാർത്ഥിനിയെ യുവാവ് നടുറോഡിലിട്ട് ചെയ്തത് ഇങ്ങനെ

13

പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ അപായപ്പെടുത്താൻ 22 കാരന്റെ ശ്രമം. തുടർന്ന് യുവാവ് സ്വന്തം കഴുത്ത് അറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിനടുത്ത് ദെർലകട്ടെയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.സുശാന്ത് എന്ന 22 കാരനാണ് യുവതിയെ ഇല്ലാതാക്കാൻ ശ്രമിച്ചത്. 20 കാരിയായ എംബിഎ വിദ്യാർത്ഥിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്ന് ആരോ മൊബൈലിൽ ചിത്രീകരിച്ച,ആക്രമണ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വീട്ടിൽ നിന്ന് ക്ഷേമ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി പോവുകയായിരുന്നു പെൺകുട്ടി. ഈ സമയം എത്തിയ സുശാന്ത് അവളുമായി തർക്കത്തിലേർപ്പെട്ടു. ഇരുവർക്കുമിടയിൽ വഴക്കുണ്ടായി. ഇതോടെ പൊടുന്നനെ കത്തി പുറത്തെടുത്ത സുശാന്ത് പെൺകുട്ടിയെ കുത്തുകയായിരുന്നു.

Advertisements

പെൺകുട്ടിക്ക് 12 തവണ കുത്തേറ്റതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. അതുവഴി കടന്നുപോകുന്നവർ ആക്രമണം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടും സുശാന്ത് കൂട്ടാക്കിയില്ല. തുടർന്ന് അയാൾ അതേ കത്തികൊണ്ട് തന്റെ ശരീരത്തിൽ മുറിവേൽപ്പിക്കാൻ ആരംഭിക്കുകയും തടയാൻ വരുന്നവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് അതുവഴി ഒരു ആംബുലൻസ് വരികയിലും അതിലുള്ള നഴ്സും രണ്ട് പുരുഷൻമാരും ചേർന്ന് സുശാന്തിനെ ശാന്തനാക്കുകയുമായിരുന്നു. ശേഷം,രക്തം വാർന്നുകിടക്കുകയായിരുന്ന ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ശക്തിനഗർ സ്വദേശിയാണ് സുശാന്ത്. പെൺകുട്ടിയും യുവാവും ഒരേ സ്ഥാപനത്തിൽ നൃത്തം അഭ്യസിച്ചിരുന്നു. മൂന്നുവർഷമായി ഇവർ പരിചയക്കാരാണ്. യുവതി എംബിഎ പഠനത്തിന് ചേർന്ന ശേഷം യുവാവുമായി അകലം പാലിച്ചിരുന്നു.

ഇതേ തുടർന്നുള്ള പകയിൽ, കുറച്ചുനാൾ മുമ്പ് യുവാവ് കോളജിലെത്തി പെൺകുട്ടിയെ അധിക്ഷേപിച്ചു. ഇതിൽ യുവാവിനെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതാകാം സുശാന്തിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ഉള്ളാൾ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Advertisement