അമ്പലനടയില്‍ ഭിക്ഷയാചിച്ചിരുന്ന വയോധിക പത്ത് വര്‍ഷങ്ങള്‍ ശേഷം ക്ഷേത്രത്തിന് നല്‍കിയ സംഭാവന കണ്ട് ഞെട്ടി കമ്മിറ്റിയംഗങ്ങള്‍

14

മൈസൂരു: അമ്പലനടയില്‍ ഭിക്ഷാടനത്തിനിരുന്ന വയോധിക പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്പലത്തിന് നല്‍കിയ സംഭാവന കണ്ട് ഞെട്ടിയിരിക്കുകയാണ് കമ്മിറ്റിക്കാര്‍. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആജ്ഞനേയ സ്വാമിക്ഷേത്രത്തിലാണ് സംഭവം. പത്ത് വര്‍ഷത്തോളം ഭിക്ഷ യാചിച്ച് 85കാരി അമ്പലത്തിന് നല്‍കിയത് രണ്ടര ലക്ഷം രൂപ.

സീതാലക്ഷ്മിയെന്ന സ്ത്രീയാണ് ഭീമന്‍ തുക നല്‍കി അമ്പലം ഭരണസമതിയെ ഞെട്ടിച്ചത്. ആദ്യം 30,000 രൂപ നല്‍കിയ ശേഷം പിന്നാലെയാണ് ഇവര്‍ രണ്ട് ലക്ഷം രൂപ ക്ഷേത്രത്തിന് നല്‍കിയത്. ഇത് ഭക്തര്‍ തനിക്ക് ദാനം നല്‍കിയതാണെന്നും. അതിനാല്‍ തന്നെ ഇത് ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും സീതാലക്ഷ്മി പറഞ്ഞു.

Advertisements

പണം താന്‍ സൂക്ഷിക്കുകയാണെങ്കില്‍ ആരെങ്കിലും ഇത് മോഷ്ടിക്കും. അതിനാല്‍ തന്നെയാണ് പണം ക്ഷേത്രത്തിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. സീതലക്ഷ്മി ഒരിക്കലും ഭിക്ഷ യാചിച്ചിട്ടില്ലെന്നും, ഭക്തര്‍ അവര്‍ക്ക് അറിഞ്ഞ് പണം നല്‍കുകയായിരുന്നു എന്ന് ക്ഷേത്ര ട്രസ്റ്റി എം ബസവ രാജ് പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ അനേകം പേരാണ് സീതാലക്ഷ്മിയെ കാണാനും, സഹായിക്കാനുമായി സമീപിക്കുന്നത്.

Advertisement