രാത്രി കാമുകിയുടെ മുറിയില്‍ നിന്നും പിടികൂടിയ യുവാവിനെ തല്ലിക്കൊന്നു; യുവാവിനെക്കുറിച്ച് അറിയില്ലെന്ന് കൈകഴുകി പെണ്‍കുട്ടി

35

ബംഗളൂരു: കാമുകിയെ കാണാന്‍ പോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍. ബംഗളൂരുവിലെ അക്സഞ്ചര്‍ കമ്പനി ഉദ്യോഗസ്ഥനും ഭുവനേശ്വര്‍ സ്വദേശിയുമായ പ്രണവ് മിശ്ര (28)യെയാണ് അജ്ഞാതര്‍ തല്ലിക്കൊന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Advertisements

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

സുഹൃത്തായ ബല്‍ബീറിന്റെ വീട്ടിലെ നിശാപാര്‍ട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ പ്രണവ് പുലര്‍ച്ചെ 2.45ന് കാമുകിയുമായി ഫോണില്‍ സംസാരിച്ചു. താന്‍ ഉടന്‍ കാണാന്‍ എത്തുമെന്നും കാത്തിരിക്കണമെന്നും യുവതിയോട് പറയുകയും ചെയ്തു.

ഹോണ്ട ആക്ടീവയില്‍ യാത്ര തിരിച്ചു. പ്രണവിനെ സൗത്ത് ബംഗളൂരുവിലെ ചോക്ളേറ്റ് ഫാക്ടറിക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ പിന്‍തിടര്‍ന്നു.

ഒടുവില്‍ കാമുകിയുടെ വീട്ടിലെത്തിയ പ്രണവിനെ ഇവര്‍ മുറിയില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രണവിന്റെ ഫോണും പേഴ്സുമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സംഭവസ്ഥലത്തു തന്നെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രണവിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് കാമുകിയായ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴി വിശ്വസിക്കുന്നില്ലെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും കുറ്റവാളികള്‍ ഉടന്‍ പിടിയിലാകുമെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ എംബി ബൊരലിംഗയ്യ വ്യക്തമാക്കി.

Advertisement