ചിരിച്ച് കൊണ്ട് ഗ്രീഷ്മ ഇല്ലാതാക്കിയത് തന്നെ ജീവന് തുല്യം സ്‌നേഹിച്ചവനെ, മരണ മൊഴിയിൽ പോലും ഗ്രീഷ്മയെ ഒറ്റുകൊടുക്കാത്ത ഷാരോൺ നോവാകുന്നു

200

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള സമൂഹം ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ് ആത്മാർത്ഥ പ്രണയത്തിന്റെ ര ക്ത സ്‌കഷിയായി മാറിയ ഷാരോണിന്റെ അന്ത്യം. അറിയുന്ന ആരുടേയും കണ്ണുനനയിക്കുന്ന ഒന്നാണ് ഷാരോണിന്റെ മ ര ണം. ജീവന് തുല്യം പ്രണയിച്ച കാമുകിയായ ഗ്രീഷ്മ വി ഷം കലർത്തിയ കഷായം നൽകിയിട്ടും അവളിൽ സംശയം തോന്നാതിരിക്കാൻ ഷാരോൺ തന്റെ വീട്ടുകാരെ ഡേറ്റു കഴിഞ്ഞ ജൂസ് കുടിച്ചുവെന്ന് വിശ്വസിപ്പിക്കുക ആയിരുന്നു.

ഷാരോൺ ഗ്രീഷ്മയെ അന്ധമായി വിശ്വസിച്ചിരുന്നു. പലതവണ അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും ഗ്രീഷ്മയെ കുറ്റവാളിയാക്കാൻ ഷാരോൺ ശ്രമിച്ചില്ലെന്നത് ഏവരേയും വിഷമിപ്പിക്കുന്നതാണ്ഷാരോൺ സ്ഥിരമായി ഗ്രീഷ്മയുമായി ജൂസ് കുടിക്കുമായിരുന്ന കാര്യം അറിയാമായിരുന്ന വീട്ടുകാർ ഗ്രീഷ്മ എന്തെങ്കിലും വിഷ വസ്തു തന്നോ എന്നു ചോദിച്ചെങ്കിലും ഷാരോൺ നിഷേധിച്ചു.

Advertisements

അവൾ അങ്ങനെ തന്നിട്ടില്ലെന്നും തന്നെ അപായപ്പെടുത്താൻ ഒരിക്കലും ശ്രമിക്കില്ലെന്നുമാണ് ഷാരോൺ പറഞ്ഞത്. അവസാനം നടത്തിയ വാട്‌സാപ് ചാറ്റിലും തനിക്ക് ഒന്നുമില്ലെന്നും വിഷമിക്കരുതെന്നും പറയുന്ന ഷാരോൺ, തന്നെ വിട്ടുപോകരുതെന്നും ഗ്രീഷ്മയോട് ആവശ്യപ്പെടുന്നുണ്ട്.

Also Read
ജനിച്ചത് ബ്രാഹ്‌മണകുടുംബത്തില്‍, മുസ്ലീം യുവാവുമായി പ്രണയ വിവാഹം, ഇന്ന് വീട്ടില്‍ പൂജ മുറിയും, നിസ്‌കാരമുറിയും, നടി ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ

തീരെ അവശനായതോടെ ഡോക്ടർമാർ പോലീസിൽ വിവരം അറിയിച്ചു. അതേ സമയം ഒരു വർഷത്തിൽ ഏറെയായി ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാണ് ഷാരോണിന്റെ മാതാപിതാക്കൾ പറയുന്നത്. എന്നാൽ ഷാരോണുമായുള്ള ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.

അവനെ വിവാഹം ചെയ്താൽ ആ ത്മ ഹ ത്യ ചെയ്യുമെന്നായിരുന്നു ഗ്രീഷ്മയുടെ മാതാപിതാക്കളുടെ ഭീഷണി. ഷാരോൺ അന്യമതസ്ഥൻ ആയിരുന്നു എന്നതാണ് എതിർപ്പിന് കാരണം. നിരന്തരം വഷളാവുകയും വീണ്ടും യോജിക്കുകയും ചെയ്യുന്ന തരത്തിലുള്ള ബന്ധമായിരുന്നു ഇരുവരുടേതും.

ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതുപ്രകാരം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.

ആദ്യം കഷായം ഗ്രീഷ്മ കുടിച്ചു കാണിച്ചു. ബാത്‌റൂമിൽ പോയ സമയത്ത് കഷായത്തിൽ വിഷം കലർത്തി. എന്നിട്ട് കഷായത്തിന്റെ കയ്പ്പ് നോക്കിയെ എന്ന് പറഞ്ഞ് അത് ഷാരോണിന് നൽകി. കഷായം കഴിച്ച ഷാരോൺ അവിടെ തന്നെ ശർദ്ദിച്ചു പിന്നീട് സുഹൃത്തിനൊപ്പം മടങ്ങി.

Also Read
മരുമോന് അടിപൊളി സമ്മാനവുമായി താരകല്യാണ്‍, അമ്മായിയമ്മയ്ക്കും സര്‍പ്രൈസ് സമ്മാനം നല്‍കി അര്‍ജുനും, വൈറലായി വീഡിയോ

കൊ ല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് കീടനാശിനി കഷായത്തിൽ കലർത്തി നൽകിയത്. കാപ്പിക്ക് എന്ന കളനാശിനിയാണ് കലർത്തിയത് എന്നാണ് ഗ്രീഷ്മയുടെ മൊഴി. അതേ സമയം ബന്ധത്തിൽ നിന്നും പിന്മാറാനാണ് ജാതക ദോഷമുള്ളതായി ഷാരോണിനോട് പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാനാകുന്നതെന്ന് എഡിജിപി പറഞ്ഞു.

ഒരുപാട് കഥകൾ പറഞ്ഞു നോക്കിയിട്ടും ഷാരോൺ പിന്മാറിയില്ല. ഇതോടെയാണ് കൊ ല പാ ത കത്തിലേക്ക് നീങ്ങിയത്. കേസിൽ മാതാപിതാക്കളെ പ്രതിയാക്കാനുള്ള തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം കൂടുതലായി അന്വേഷണം വേണം. നേരത്തേ, ഷാരോണിനെ കൊ ല പ്പെ ടു ത്താൻ ഗ്രീഷ്മ ശ്രമിച്ചതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല.

ഷാരോൺ ഇതിന് മുമ്പും ശർദിച്ചതായി പറഞ്ഞിട്ടുണ്ട്. വിഷം നൽകിയതായ തെളിവുകൾ ഇതുവരെ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. ഷാരോണുമായി വിവാഹം കഴിഞ്ഞതായി ഗ്രീഷ്മ പറഞ്ഞിട്ടില്ല. എന്നാൽ പള്ളിയിൽ പോയി സിന്ദൂരം ചാർത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്.

Advertisement