സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

61

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. തീർത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീവുമാണ്. രാഷ്ട്രത്തിന്റെ ധീരനായ സൈനീക ജനറൽ ബിപിൻ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട് എന്ന മമ്മൂട്ടി കുറിച്ചു.

രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അസാമാന്യ പ്രതിഭയായ ഒരു സൈനിക ഉദ്യോഗസ്ഥനെ ആണ് ഇന്ത്യക്ക് നഷ്ടമായതെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

Advertisements

മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെ:

തീർത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീവുമാണ്. രാഷ്ട്രത്തിന്റെ ധീരനായ സൈനീക ജനറൽ ബിപിൻ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട്. ഈ ദാരുണമായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു.

മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെ:

രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അസാമാന്യ പ്രതിഭയായ ഒരു സൈനിക ഉദ്യോഗസ്ഥനെ Eണ് ഇന്ത്യക്ക് നഷ്ടമായത്. സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെയും കുടുംബത്തിന്റെയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടെയും നികത്താനാവാത്ത നഷ്ടത്തിൽ അതീവ ദുഃഖമുണ്ട്.

അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ്. ഈ മഹാനായ സൈനികന്റെയും ഭാര്യയുടെയും മറ്റ് സൈനികരുടെയും വേർപാടിന്റെ വേദന പങ്കിടുവാൻ ഞാനും എന്റെ കുടുംബവും രാജ്യത്തോടൊപ്പം ചേരുന്നു എന്ന് മോഹൻലാൽ കുറിച്ചു.

ഊട്ടിയിൽ വെച്ചായിരുന്നു ബിപിൻ റാവത്തും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു വ്യോമസേനയുടെ എം17വ5 ഹെലികോപറ്റർ തകർന്നത്.

ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ. ഗുർസേവക് സിങ്, എൻ.കെ. ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

Advertisement