കാമുകന്‍ എയ്ഡ്സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞു; സൗന്ദര്യറാണി കാമുകനെ കുത്തിക്കൊന്നു

36

നെയ്റോബി: എയ്ഡ്സ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സൗന്ദര്യമത്സര ജേത്രിയായ കാമുകി യുവാവായ കാമുകനെ കുത്തിക്കൊന്നു. 2016 ല്‍ കെനിയന്‍ നഗരമായ നെയ്റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ്സ് ലംഗാത്താ ജയില്‍ 2016 റൂത്ത കമാന്‍ഡേ എന്ന യുവതിയാണ് 22 കാരനായ കാമുകന്‍ ഫരീദ് മൊഹമ്മദിനെ കൊലപ്പെടുത്തിയത്.

കാമുകന്റെ എയ്ഡ്സ് ചികിത്സയുമായി ബന്ധപ്പെട്ട കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള വഴക്കിന് ശേഷം വീട്ടിലെ കറിക്കത്തിയെടുത്ത് കാമുകനെ റൂത്ത് പല തവണ കുത്തുകയായിരുന്നു. താന്‍ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ എച്ച്ഐവി ബാധിതനാണെന്ന വിവരം പുറത്താകുമെന്ന ഭയത്താല്‍ തന്നെ മുഹമ്മദ് കൊലപ്പെടുത്തുമായിരുന്നു എന്നും ഇവര്‍ പറയുന്നു. മല്‍പ്പിടുത്തത്തിനിടയില്‍ കാമുകന്റെ മുഷ്ടിക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി രണ്ടു തള്ളവിരലുകളും അയാളുടെ കണ്ണില്‍ അമര്‍ത്തുകയും അയാളുടെ കയ്യില്‍ നിന്നും തന്റെ നെഞ്ചിലേക്ക് വീണ കത്തിയെടുത്ത് പല തവണ കുത്തുകയുമായിരുന്നെന്ന് റൂത്ത് പറഞ്ഞു.

Advertisements

പ്രതിരോധാര്‍ത്ഥം തനിക്ക് കൊലപാതകം നടത്തേണ്ടി വരികയായിരുന്നെന്ന് ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. താന്‍ ഏറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പുരുഷന്‍ തനിക്കു കൂടി എച്ച്ഐവി പകര്‍ത്താന്‍ ശ്രമിച്ചത് താങ്ങാന്‍ കഴിഞ്ഞില്ലെന്നും അതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും അവര്‍ പറഞ്ഞു. ഭയം കൊണ്ടും കൊല്ലുമെന്ന ഫരീദിന്റെ ഭീഷണിയില്‍ ജീവന്‍ രക്ഷിക്കാനുള്ള പാച്ചിലിനിടയിലും കാമുകനെ കുത്തപ്പോകുകയായിരുന്നു.

കൊലപാതകത്തെക്കുറിച്ച് അറിഞ്ഞ അയല്‍ക്കാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പരിക്കേറ്റ റൂത്തിനെ പിന്നീട് പോലീസ് മെട്രോപോളിത്തന്‍ ആശുപത്രിയിലും പിന്നീട് കെന്യാത്താ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എച്ച്ഐവി പടരാതിരിക്കാനുള്ള മരുന്നും ഇവര്‍ക്ക് നല്‍കി. കാമുകനുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നു. കൊലപാതകത്തിന്റെ തലേ രാത്രിയില്‍ സുരക്ഷാസംവിധാനങ്ങളില്ലാതെ തുറന്ന ലൈംഗികതയ്ക്ക് ശ്രമിച്ച് തന്നിലേക്ക് എച്ചഐവി അണുക്കളെ പകര്‍ത്താന്‍ കാമുകന്‍ ശ്രമിച്ചിരുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു

Advertisement