പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം എനിക്കൊപ്പം അവർ ഉണ്ടായിരുന്നു, നിനക്കിഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ ചെയ്തോ എന്നവർ പറഞ്ഞു: വീട്ടുകാരെക്കുറിച്ച് അഭയ ഹിരൺമയി

88

മലയാളികൾക്ക് ഏറെ സുപരിചിതയായ പിന്നണി ഗായികയാണ് അഭയ ഹിരൺമയി. നാക്കു പെന്റ നാക്കു ടക്ക എന്ന ഗാനത്തിലൂടെയായി പിന്നണി ഗാനരംഗത്തേക്ക് ഗോപി സുന്ദറാണ് അഭയ ഹിരൺമയിയെ പരിചയപ്പെടുത്തിയത്. തന്റെ ഗാനങ്ങളിലൂടെയായി അദ്ദേഹം പരിചയപ്പെടുത്തിയ ഗായികയെ പെട്ടെന്ന് തന്നെ സിനിമാ ലോകവും ഏറ്റെടുക്കുക ആയിരുന്നു.

എല്ലാതരത്തിലുള്ള ഗാനവും വഴങ്ങുമെന്ന് അഭയയും തെളിയിച്ചിരുന്നു. ലിവിങ് റ്റുഗദർ ജീവിതം നയിച്ചിരുന്ന അഭയയും ഗോപിയും അടുത്തിടെയാണ് വേർപിരിഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കുടുംബം തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അഭയ പറയുന്നു. സാർകിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

Advertisements

Also Read
ഞാനൊരു സാരിയുടുത്താൽ അതിന്റെ മുൻ ഭാഗം അങ്ങനെയാക്കി വെക്കും, എന്റെ ഫോട്ടോ കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയിട്ടുണ്ട്, അവർ ഒരു സുഖത്തിന് വേണ്ടി ചെയ്യുന്നതാവും; തുറന്നടിച്ച് മഞ്ജു പത്രോസ്

പഠിച്ചത് എഞ്ചിനീയറിംഗാണ് കുറച്ച് പേപ്പറുകളൊക്കെ കിട്ടാനുണ്ട്. അതായിരുന്നില്ല എന്റെ കരിയറെന്ന് അന്നേ അറിയാമായിരുന്നു. ഗോപി സുന്ദറിനെ കണ്ടുമുട്ടിയതോടെ ആണ് പാട്ട് കരിയറാക്കാനായി തീരുമാനിച്ചത്. പാടാനുള്ള കഴിവുണ്ടായിരുന്നു എങ്കിലും ഏത് മേഖല തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ആശയ കുഴപ്പമുണ്ടായിരുന്നു.

പാട്ടൊക്കെ പാടി എന്ത് നടക്കാനാ എന്നൊക്കെയായിരുന്നു കുടുംബത്തിലുള്ളവരുടെ ചോദ്യങ്ങൾ. സംഗീത മേഖലയിലെ സ്ട്രഗിൾസൊക്കെ അവർക്ക് കൃത്യമായി അറിയുന്നോണ്ടാവും ആരും പോത്സാഹിപ്പിക്കാതിരുന്നത്. എനിക്കൊരു പ്രൊഫഷണൽ ലൈഫ് ഉണ്ടാവണമെന്നായിരുന്നു കുടുംബത്തിലുള്ളവർ ആഗ്രഹിച്ചത്.

വർഷങ്ങൾക്കിപ്പുറം എന്നെ പ്രകൃതി പാട്ടിലേക്ക് തന്നെ എത്തിച്ചുവെന്ന് അഭയ പറയുന്നു. പാട്ടുകാരിയായത് കൊണ്ടാവും അമ്മ ഇതേക്കുറിച്ച് പറഞ്ഞത്. അധികം റിസ്‌ക്കൊന്നുമില്ലാത്ത സുരക്ഷിതമായൊരു ഫീൽഡായിരിക്കും പുള്ളിക്കാരി ആഗ്രഹിച്ചതെന്ന് തോന്നുന്നു. മെഡിസിനും എഞ്ചിനീയറിഗും ട്രൻഡിംഗായിരുന്ന സമയത്തായിരുന്നു അത്. അച്ഛനും അമ്മയും എല്ലാകാര്യത്തിലും എനിക്ക് സപ്പോർട്ടാണ്.

ശരിയും തെറ്റും പറഞ്ഞ് തന്ന് അവരെപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ ഇതായിരിക്കും, ഇത് നിന്റെ തീരുമാനമാണ് എന്നാണ് അവരെപ്പോഴും പറയാറുള്ളത്. പഠിക്കുന്ന കാലത്ത് പാടാനുള്ള കഴിവുണ്ടെന്നല്ലാതെ ഇതായിരിക്കും എന്റെ കരിയർ എന്നൊന്നും തീരുമാനിച്ചിരുന്നില്ല.

Also Read
അയ്യോ ഞാൻ നിന്റെ ഭാര്യയെ ആഗ്രഹിക്കുമോ, വേറെ ആളെ ഒപ്പിച്ചു തരാമോ എന്ന് ചോദിച്ച് ഞരമ്പൻ; കണക്കിന് കൊടുത്ത് ഇഷാൻ; എന്റെ നമ്പർ അതിനല്ലെന്ന് സൂര്യയും

എഞ്ചിനീയറിംഗ് പോയി നോക്കാൻ പറഞ്ഞത് അച്ഛനായിരുന്നു. ചെയ്യുന്ന കാര്യത്തിൽ കോൺഫിഡൻസായിരിക്കുക, അത് പരാജയമായാൽ തിരിച്ച് വീട്ടിലേക്ക് വരാമെന്ന് അവരെപ്പോഴും പറഞ്ഞിട്ടുണ്ട്. എഞ്ചീനിയറിംഗിന് പോയിട്ട് പാട്ടോ, നീ പാട്ടിന്റെ വഴിക്ക് വരുമെന്ന് ചിന്തിച്ചിട്ടില്ലെന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.

കുറച്ച് കഴിഞ്ഞ് അവരെന്നെ എന്റെ വഴിക്ക് വിടുകയായിരുന്നു. നിനക്കിഷ്ടമുള്ളതെന്താണെങ്കിൽ ചെയ്തോ, കോൺഫിഡൻസോടെ ചെയ്യണം, പരാജയമായാൽ തിരികെ വീട്ടിലേക്ക് വരാമെന്നും പറഞ്ഞിരുന്നു. അത് വലിയൊരു ഭാഗ്യമാണെന്നും ആയിരുന്നു അഭയ പറഞ്ഞത്.

Advertisement