നാല് തവണയാണ് ഈ ഭാര്യയെ ഞാൻ വിവാഹം ചെയ്തത്: വെളിപ്പെടുത്തലുമായി വിനോദ് കോവൂർ

150

നാടക രംഗത്ത് നിന്നും എത്തി വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂർ. കോഴിക്കോടൻ സംസാര ശൈലിയിലൂടെ അഭിനയ രംഗത്ത് എത്തിയ താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

മുപ്പതുവർഷത്തോളമായി വിനോദ് കോവൂർ കലാരംഗത്ത് സജീവമാണ്. മഴവിൽ മനോരമ ചാനലിൽ പ്രദർശി പ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. മീഡിയ വൺ ടെലിവിഷൻ ചാനലിലെ എം80 മൂസ എന്ന പരമ്പര വിനോദ് കോവൂരിന്റെ ജനപിന്തുണ വർധിപ്പിക്കുകയായിരുന്നു.

Advertisements

ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് വിനോദ് കോവൂർ. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് വിനോദ് കോവൂർ. മഴവിൽ മനോരമയിൽ ജഗദീഷ് അവതരി പ്പിയ്ക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയിൽ എത്തിയപ്പോഴാണ് തന്റെ ഓഫ് സ്‌ക്രീൻ വിശേഷം പങ്കുവെച്ചത്.

അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നത്.

Also Read
അന്ന് അവരുടെയെല്ലാം മുന്നിവെച്ച് കഥ ഇഷ്ടമായില്ലെന്ന് ആസിഫ് അലി പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സേതു

അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നു. അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങൾക്ക് മുൻപാണ് പോയത്. എനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് എന്റെ മകൾ വിനാദ് കോവൂർ പറയുന്നു.

ഭാര്യയെ നാല് തവണ വിവാഹം കഴിച്ചതിനെ കുറിച്ചും ഷോയിൽ പറയുന്നുണ്ട്. അപേക്ഷിച്ചാൽ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടാൻ അവസരമുള്ള ആളാണ് താനും ഭാര്യയും എന്ന് വിനോദ് തമാശയിൽ പറയുന്നു. പല തവണ പലരെയും വിവാഹം ചെയ്തവരുണ്ടാവും. എന്നാൽ വിനോദ് കോവൂർ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്ത ആളാണ്.

ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട് വിവാഹം ചെയ്യണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യാണത്തിന്റെ സമയമായപ്പോൾ, കാരണവന്മാർ തീരുമാനിച്ചു, നാട്ട് നടപ്പ് പോലെ വധൂഗ്രഹത്തിൽ നിന്ന് മാത്രം മതി എന്ന്.

അങ്ങനെ ആദ്യത്തെ വിവാഹം ഭാര്യ വീട്ടിൽ വച്ച് നടന്നു. കല്യാണം കഴിഞ്ഞ് പതിനേഴ് കൊല്ലം കഴിഞ്ഞ്, പതിനെട്ടാമത്തെ വിവാഹ വാർഷികത്തിന് ഒരു മാസം മുൻപ് ഞങ്ങൾ മൂകാംബികയിൽ പോയാപ്പോൾ ഒരു ജോത്സ്യനെ കണ്ടു. എവിടെ വച്ചായിരുന്നു വിവാഹം എന്ന് ചോദിച്ചു. ഭാര്യ വിട്ടിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ, മറ്റെവിടെയെങ്കിലും വച്ച് നടത്താൻ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു.

ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. അങ്ങനെയെങ്കിൽ വിനോദ് ഗുരുവായൂരിൽ നിന്ന് ഒരിക്കൽ കൂടെ വിവാഹം ചെയ്യു എന്നായി അദ്ദേഹം. കൈ നോക്കി പറഞ്ഞ കാര്യം എന്റെ വീട്ടിലും ഭാര്യ വീട്ടിലും അറിയിച്ചു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി.

Also Read
അന്ന് ഞാൻ കാശ് വേണമെന്ന് പറഞ്ഞിട്ട് പോലുമില്ല, എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു ; ഞാൻ സുലുവിനെ എടുത്തോണ്ട് നടന്നതാണെന്ന് മമ്മൂക്ക ഇടയ്ക്ക് പറയും : മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് നടൻ കുഞ്ചൻ

ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത്തെ കല്യാണത്തിന് അവൾക്ക് ഇഷ്ടപ്പെട്ട സാരിയെടുത്തു. ചെറിയ രീതിയിൽ ഗുരുവായൂരിൽ വച്ച് രണ്ടാമത്തെ കല്യാണം നടത്താം എന്നാണ് കരുതിയത്. പക്ഷെ അവിടെ എല്ലാവരും ഉണ്ടായിരുന്നു.

അങ്ങനെ കല്യാണം കഴിഞ്ഞ് 18 വാർഷിക ദിവസം ഞാൻ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം ചെയ്തു.പിന്നീട് മൂകാംബികയിൽ വച്ചും ചോറ്റാനിക്കരയിൽ വച്ചും മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നുവെന്നും വിനോദ് കോവൂർ പറയുന്നു.

Advertisement