ആ ഭാവപ്രകടനം കണ്ട് ഞാൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്നുപോയി; മമ്മൂട്ടിയെകുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത്

1463

അഭിനയ രംഗത്ത് 50 വർഷങ്ങളും പിന്നിട്ട് മുന്നേറുന്ന മലയാളത്തിന്റെ അഭിനയ കുലപതിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹം തമിഴ് തെലുങ്ക് കന്നഡ മറാത്തി ഹിന്ദി ഭാഷകളിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ്.

മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ അടക്കം അനേകം അവാർഡുികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അഭിനയ മികവിന്റെ പര്യായം കൂടിയായ മമ്മൂട്ടി അനശ്വരമാക്കിയ വേഷങ്ങൾ മലയാളികൾക്ക് കാണാപാഠമാണ്.
അത്തരത്തിൽ തങ്ങളെ വിസ്മയിപ്പിച്ച പലതരം മമ്മൂട്ടി കഥാപാത്രങ്ങളെ കുറിച്ച് സഹതാരങ്ങൾ അടക്കമുള്ള പല പ്രശസ്തരും വാചാലരായിട്ടുമുണ്ട്.

Advertisements

മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഡയലോഗു പറയാൻ മറന്നു നിന്ന അവസരത്തെ കുറിച്ച് മലയാളം കണ്ട മികച്ച അഭിനേത്രികളിൽ ഒരാളായ അന്തരിച്ച നടി കെപിഎസി ലളിത മുമ്പ് ഒരിക്കൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

Also Read
ഞാന്‍ നായരാണെന്നായിരുന്നു അവര്‍ കരുതിയത്, വിവാഹശേഷം ഒരു മാസികയിലാണ് എന്റെ യഥാര്‍ത്ഥ പേര് കണ്ടത്, വെളിപ്പെടുത്തലുമായി ബീന ആന്റണി

അമരത്തിന്റെ ഷൂട്ടിങ്ങാണ്, സിനിമയിൽ എന്റെ മകനായി അഭിനയിച്ച അശോകന്റെ കഥാപാത്രത്തെ കാണാതാകുന്നു. അതോടെ മമ്മൂട്ടിയുടെ കഥാപാത്രം കടലിൽ വച്ച് അശോകന്റെ കഥാപാത്രത്തെ കൊ ന്ന താ ണെന്ന ആരോപണം ഉയരുന്നു.

ഞാൻ മമ്മൂട്ടിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച്, നീയെന്റെ മകനെ കൊ ന്നു കളഞ്ഞില്ലേ എന്നു ചോദിക്കുന്ന രംഗമാണു ചിത്രീകരിക്കുന്നത്. ആ സമയം കഥാപാത്രത്തിന്റെ നിസ്സഹായതാവസ്ഥ മുഴുവൻ മമ്മൂട്ടിയുടെ മുഖത്തു നിഴലിച്ചു. ആ ഭാവപ്രകടനം കണ്ട ഞാൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്നു പോയി എന്നായിരുന്നു അന്ന് കെപിഎസി ലളിത പറഞ്ഞത്.

അതേ സമയം മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ റോഷാക്ക് ആയിരുന്നു. മികച്ച വിജയം നേടിയ ഈ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും ഏറെ കൈയ്യടി ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്നവിയാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

Also Read
കുഞ്ഞതിഥി എത്തുന്നു, ഒടുവില്‍ കേള്‍ക്കാന്‍ കൊതിച്ച സന്തോഷവാര്‍ത്തയുമായി നസ്‌റിയയും ഫഹദും, ആശംസകളുമായി ആരാധകര്‍

Advertisement