കാതൽദേശത്തിലും കല്യാണ സൗഗന്ധികത്തിലും നായിക ആവേണ്ടത് ഞാൻ ആയിരുന്നു, അതെല്ലാം നഷ്ടമായി:വെളിപ്പെടുത്തലുമായി രശ്മി സോമൻ

147

വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മി സോമൻ. ബാല താരമായി അഭിനയിച്ച് തുടങ്ങിയ രശ്മി പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരുന്നു.ഇടയ്ക്ക് വിവാഹശേഷം ഇടവേള എടുത്ത താരം പിന്നീട് സിരീയൽ രംഗത്തേക്ക് ശക്തമായി തിരിച്ച് വന്നിരുന്നു.

ഇപ്പോൾ കാർത്തിക ദീപം എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ അപ്പച്ചി കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് രശ്മി സോമൻ. അതേ സമയം തന്റെ തുടക്ക കാലത്ത് കൈ നിറയെ അവസരങ്ങൾ ലഭിച്ചെങ്കിലും അതിലൊന്നും അഭിനയിക്കാൻ സാധിച്ചില്ലെന്നും ഇപ്പോഴാണെങ്കിൽ അതൊന്നും കിട്ടുന്നുമില്ലെന്നും തുറന്നു പറയുകയാണ് രശ്മി സോമൻ.

Advertisements

അക്കാലത്ത് അമ്മ സമ്മതിക്കാത്തത് കൊണ്ടാണ് തനിക്ക് പല നല്ല വേഷങ്ങളും നഷ്ടപ്പെട്ടതെന്നാണ് രശ്മി സോമൻ പറയുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു രശ്മി സോമൻ.

Also Read: ആദ്യം വിശ്വസിച്ചിരുന്നില്ല, നമുക്ക് കല്യാണം കഴിച്ചാലോയെന്ന് ജെറിൻ ചോദിച്ചപ്പോൾ തമാശ ആണെന്നാണ് കരുതിയത്: തുറന്നു പറഞ്ഞ് മഞ്ജരി

നഷ്ടമായ അവസരങ്ങളെ കുറിച്ചോർത്ത് തനിക്ക് കുറ്റബോധം ഇല്ലെന്നാണ് രശ്മി സോമൻ പറയുന്നത്. ഒരുപാട് തമിഴ് സിനിമകളിൽ നിന്ന് തനിക്ക് അവസരങ്ങൾ വന്നിട്ടുള്ളതിനെ പറ്റിയും അതിലൊന്നും അഭിനയിക്കാത്തതിനെ പറ്റിയും നടി പറഞ്ഞു. ന്ന് വിട്ടുകളഞ്ഞത് ഇത്ര വലിയ റോളായിരുന്നോ എന്ന് തോന്നുന്നത് ഇപ്പോഴാണെന്നും ടി പറയുന്നു.

പണ്ട് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇന്ന് കുഴപ്പമില്ല. പണ്ട് കാതൽ ദേശം എന്ന സിനിമയിൽ തബു അവതരിപ്പിച്ച റോളിലേക്ക് എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതു വേണ്ടെന്ന് വെച്ചു. അന്ന് അതിന്റെ പ്രാധാന്യത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഞാനന്ന് 9ാം ക്ലാസ്സിൽ പഠിക്കുകയാണ്.

Also Read: കടുത്ത മദ്യപാനി, ഒന്നിലധികം പ്രണയങ്ങൾ, ഇപ്പോൾ രണ്ടോളം അസുഖങ്ങളുമായി പോരാടുന്നു, നടി ശ്രുതി ഹാസ്സന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

അന്ന് വിട്ടുകളഞ്ഞത് ഇത്ര വലിയ റോളായിരുന്നോ എന്ന് തോന്നുന്നത് ഇപ്പോഴാണെന്ന് രശ്മി സോമൻ റയുന്നു. ഭർത്താവ് പോലും ഇക്കാര്യം പറഞ്ഞാൽ വിശ്വസിക്കില്ലെന്നും രശ്മി പറയുന്നു. മുസ്തഫാ..മുസ്തഫാ.. എന്ന പാട്ട് ഹിറ്റായപ്പോൾ അതിൽ എന്നെ അഭിനയിക്കാൻ വിളിച്ചതാണെന്ന് ഞാൻ പറയും. പക്ഷേ കൂട്ടുകാരൊന്നും അത് വിശ്വസിച്ചിരുന്നില്ല.

എല്ലാവരും പുച്ഛിച്ഛ് തള്ളി. ഇപ്പോൾ എന്റെ ഭർത്താവ് പോലും ഇക്കാര്യം പറഞ്ഞാൽ വിശ്വസിക്കില്ലെന്നാണ് രശ്മി പറയുന്നത്.വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന സിനിമയിലേക്ക് വിളിച്ചപ്പോഴും അമ്മ വിട്ടില്ല. അഭിനയിച്ചിട്ടുള്ള സിനിമകളേക്കാൾ രണ്ടിരട്ടിയാകും അമ്മ അഭിനയിക്കാൻ സമ്മതിക്കാതിരുന്ന സിനിമയുടെ എണ്ണം.

കല്യാണ സൗഗന്ധികത്തിലെ സെക്കന്റ് ഹീറോയിൻ റോളിന് വേണ്ടിയാണ് ആദ്യം വിളിച്ചത്. അപ്പോൾ അമ്മ വലിയ താത്പര്യത്തോടെ ഫോട്ടോയൊക്കെ കൊടുത്തു വിട്ടു. സെറ്റിലെത്തിയപ്പോൾ നായികയാക്കാമെന്ന് പറഞ്ഞതോടെ അമ്മ ഇടഞ്ഞുവെന്നും രശ്മി സൂചിപ്പിച്ചു.ഏഴാം ക്ലാസ്സു മുതൽ അഭിനയിക്കാൻ തുടങ്ങിയ താൻ പാട്ട് സീനുകളിൽ അഭിനയിച്ച് തുടങ്ങി.

Also Read: സ്വഭാവം വെച്ച് ഭദ്രകാളിയെ പോലെയാണ്, അവളെ അങ്ങനെയാക്കിയത് ജീവിതാനുഭവങ്ങളാണ്, എല്ലാം തികഞ്ഞ പെണ്ണിനെ സ്വന്തമാക്കി ഭാഗ്യവാൻ ആകേണ്ടെന്ന് തീരുമാനിച്ചിരുന്നു ലക്ഷ്മി പ്രിയയുടെ ഭർത്താവ്

അത് മുതലാണ് സഹതാരത്തെ തൊട്ടും പിടിച്ചുമൊക്കെയുള്ള അഭിനയം തുടങ്ങുന്നത്. അവിടെ ഡാൻസ് മാസ്റ്റർ കാണിച്ചത് പോലെയൊക്കെ ചെയ്യും. ഷോട്ട് കഴിഞ്ഞ് തിരിച്ച് അമ്മയുടെ അടുക്കലെത്തുമ്പോൾ കൈയ്യിലും കാലിലും ഒക്കെ പിച്ചും.അങ്ങനെ ഇന്റിമേറ്റ് സീനിൽ അഭിനയിച്ചതിന് എനിക്ക് പിച്ച് കിട്ടിയിട്ടുണ്ട്. അപ്പോൾ ഞാൻ കരയും.

അങ്ങനൊന്നും അഭിനയിക്കണ്ടെന്നാണ് അമ്മയുടെ അഭിപ്രായം. തൊട്ട് അഭിനയിക്കാൻ പാടില്ലെന്ന നിലപാടും അമ്മയ്ക്ക് ഉണ്ട്. അങ്ങനെ പലതിനും സമ്മതിക്കാതെ വരുമ്പോൾ കരഞ്ഞ് സമ്മതിപ്പിക്കുകയാണ് തന്റെ പതിവെന്നും രശ്മി പറയുന്നു.

Advertisement