മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഡ്രൈവർ ആയി എത്തി പിന്നീട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും നിർമ്മാതാവും നടനും ആയി മാറിയ താരമാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലുമായി വളരെ വലിയ ആത്മബന്ധം സൂക്ഷിക്കുന്ന ആന്റണു അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ്.
2000 ൽ പുറത്തിറങ്ങിയ നരസിംഹം മുതൽ ഇങ്ങോട്ട് വിരിൽ എണ്ണാവുന്ന രണ്ട് മൂന്ന് ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാ മോഹൻലാൽ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്.
അതേ സമയം വളരെ അപ്രതീക്ഷിതമായിട്ടാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അധികം വൈകാതെ തന്നെ ് മോഹൻലാലിന്റെ അടുത്ത സുഹൃത്തെന്നോ സഹോദരൻ എന്നോ പറയാവുന്ന തരത്തിലേക്ക് ആ ബന്ധം വളരുകയായിരുന്നു.
ഇപ്പോഴിതാ താനും മോഹൻലാലും ആയുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുക ആണ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ രാവിലെ എഴുന്നേൽക്കണം എങ്കിൽപോലും താൻ വിളിച്ച് എഴുന്നേൽപ്പിക്കണമെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്.
അതേ സമയം പലപ്പോഴും മോഹൻലാൽ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റിൽ വെച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ കുറച്ച് കഴിയുമ്പോൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും നടൻ സിദ്ദിക്ക് പറഞ്ഞിട്ടുണ്ട്.
സത്യത്തിൽ എന്റെ നിർബന്ധ പ്രകാരമാണ് ലാൽസാർ വേണ്ടെന്ന് പറഞ്ഞിട്ടും ഭക്ഷണം കഴിക്കുന്നതും. താൻ പറഞ്ഞാൽ മോഹൻലാൽ കേൾക്കാറുണ്ടെന്നും ആന്റണി പെരുമ്പാവൂർ അഭിമുഖത്തിൽ പറയുന്നു.
തനിക്ക് വളരെ പ്രിയമായി തോന്നിയ മോഹൻലാലിന്റെ സ്വഭാവത്തെ കുറിച്ചും ആന്റണി വെളിപ്പെടുത്തി.
ഒരാളെ സഹായിക്കുകയാണെങ്കിൽ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹൻലാൽ എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. തനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവൻ ആവാൻ കാരണവും ഈ സ്വഭാവമാണെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
Also Read
പുതിയ അതിഥി എത്തി, സന്തോഷ വാർത്ത അറിയിച്ച് എലീന പടിക്കൽ, ആശംസകളുമായി ആരാധകർ
30 വർഷം മുമ്പ് കിലുക്കം എന്ന സിനിമയിൽ റെയിൽവേ സ്റ്റേഷനിൽനിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്.
പിന്നീട് പല സിനിമകളുടെ ചർച്ചകൾ നടക്കുമ്പോഴും ലാൽ സാർ ചോദിക്കും, ആന്റണി ഇതിൽ അഭിനയിക്കുന്നില്ലേ എന്ന്. സത്യത്തിൽ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളിൽ എത്തിച്ചതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.