തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരപുത്രികളിരൽ ഒരാളാണ് ഉലകനായകൻ കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ബോൾഡ് ആയാണ് ഈ നടിയെ വിശേഷിപ്പിക്കാറുള്ളത്. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുൻപ് തന്നെ പാപ്പരാസികൾ ഈ താരത്തെ വിടാതെ പിന്തുടർന്നിരുന്നു.
താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരമാണ് ശ്രുതി ഹസൻ. ഇപ്പോഴികാ പിതാവായ കമൽഹാസന്റെ പേരിൽ സിനിമയിൽ അറിയപ്പെടാൻ തനിക്കാഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി ശ്രുതി ഹാസൻ.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. കമൽ ഹാസന്റെ പേരുപയോഗിച്ച് ഇതുവരെ ഒരു സിനിമയിേലേക്കും താനവസരം നേടിയിട്ടില്ലന്നും ശ്രുതി പറയുന്നു. പക്ഷെ സിനിമയിലേക്കുള്ള വാതിൽ തുറന്നു കിട്ടാൻ കമൽ ഹാസന്റെ മകളെന്ന പേര് തനിക്ക് ഉപകരിച്ചിട്ടുണ്ടെന്നും ശ്രുതി ഹാസൻ തുറന്നു പറഞ്ഞു.
അദ്ദേഹത്തിന്റെ മകൾ എന്ന സ്ഥാനം എനിക്ക് മുന്നിൽ വാതിലുകൾ തുറന്നെന്ന കാര്യം ഞാൻ നിഷേധിക്കില്ല. പക്ഷെ ദൈവം സാക്ഷിയായി, ഹൃദയത്തിൽ കൈവെച്ച് ഞാൻ പറയുന്നു എന്റെ മാതാപിതാക്കളുടെ പേരോ സ്വാധീനമോ ഒരു അവസരം ലഭിക്കാനോ ബിൽ അടയ്ക്കാനോ ജോലി ചെയ്ത് തുടങ്ങിയ ശേഷം ഞാൻ ഉപയോഗിച്ചിട്ടില്ലെന്ന് ശ്രുതി ഹാസൻ പറഞ്ഞു.
മറ്റെല്ലാവരെയും പോലെയാണ് താൻ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. താരപുത്രി യെന്ന പേര് ആഡംബര ബാഗുകൾ കൈയിൽ വെക്കുന്നത് പോലെയാണെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. അത് നിലത്ത് വെക്കാൻ പറ്റില്ല.
പക്ഷെ ബാഗ് നിറയണമെങ്കിൽ നിങ്ങളുടെ സാധനങ്ങൾ തന്നെ അതിൽ വെക്കണമെന്നും നടി ചൂണ്ടിക്കാട്ടി. കമൽ ഹാസന്റെ മകളെന്ന് സിനിമയിലെത്തുന്ന സമയത്ത് പേരുണ്ടായിരുന്നു. പക്ഷെ തന്നെ സംബന്ധിച്ച് അത് കുറച്ച് കഠിനമായിരുന്നു ആദ്യ സിനിമയ്ക്ക് ശേഷം സിനിമയിൽ നിന്ന് തന്റെ പേര് ഏകദേശം തുടച്ചു നീക്കപ്പെട്ടു. അവസരങ്ങൾ ഉള്ളിടത്തോളമാണ് നമ്മളെല്ലാം നിലനിൽക്കുന്നതെന്നും ശ്രുതി ഹാസൻ വ്യക്തമാക്കുന്നു.