സഹായിക്കാതെ പലരും ആട്ടിവിട്ടപ്പോൾ എനിക്ക് ലക്ഷങ്ങൾ തന്ന എന്റെ പൊന്ന് അനിയനാണ് ലാലു: മോഹൻലാലിനെ കുറിച്ച് അന്ന് ക്യാപടൻ രാജു പറഞ്ഞത്

32979

വില്ലനായും ഹാസ്യ താരമായും സ്വഭാവ നടനായും മലയാളികളുടെ പ്രിയതാരമായി മാറിയ നടൻ ആയിരുന്നു കാപ്റ്റൻ രാജു. 2018 ൽ ആയിരുന്നു സിനിമാ ആരാധകരെ ദുഖത്തിലാഴ്ത്തി അദ്ദേഹം അന്തരിച്ചത്.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാള സേവനത്തിനു ശേഷമാണു ചലച്ചിത്ര രംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ര ക്തം ആയിരുന്നു ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ്, സാമ്രാജ്യം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായി വേഷങ്ങൾ ചെയ്ത് അദ്ദേഹം കൈയ്യടി നേടി.

Advertisements

എൺപതുകളിൽ മലയാള സിനിമയിലെ ശക്തമായ വില്ലൻ സാനിധ്യമായിരുന്നു ക്യാപ്റ്റൻ രാജു. ജോൺ ജാഫർ ജനാർദ്ദനൻ, മോ ർ ച്ച റി, അസുരൻ, ചങ്ങാത്തം, പാസ്‌പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ,ആഴി, ഭഗവാൻ, ആവനാഴി, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ്, യാഗാന്നി, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്‌നിദേവൻ, ഉദയപുരം സുൽത്താൻ, കേരളവർമ പഴശ്ശിരാജ, താന്തോന്നി എന്നിവ പ്രധാനചിത്രങ്ങൾ.

Also Read
എനിക്ക് മമ്മൂട്ടിയേക്കാള്‍ പ്രായം കുറവ്, പക്ഷേ അച്ഛനായി അഭിനയിക്കേണ്ടി വന്നു, ഞാനും ശരീരം ശ്രദ്ധിച്ചിരുന്നേല്‍ മമ്മൂട്ടിയെ പോലെ ആവും, അലന്‍സിയര്‍ പറയുന്നു

മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ക്യാപ്റ്റൻ രാജുവായി തന്നെയാണ് ചിത്രത്തിൽ അദ്ദേഹം എത്തിയതും. അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലുമായി വളരെ അടുത്ത ആത്മു ബന്ധം ആയിരുന്നു അദ്ദേഹത്തിന്.

ഈ ബന്ധം വ്യക്തമാക്കുന്ന ക്യാപ്റ്റൻ രാജുവിന്റെ ഒരു പഴയ വീഡിയോ അഭിമുഖം അദ്ദേഹം അന്തരിച്ച സമയത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. മോഹൻലാൽ തനിക്ക് നന്മയുളള കൊച്ച് അനിയൻ ആയിരുന്നെന്നും ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിൽ സഹായമായി എത്തിയതും ലാൽ ആയിരുന്നെന്നും ക്യാപ്റ്റൻ രാജു പറയുന്നു.

ആ വീഡിയോയിലെ ക്യാപ്റ്റൻ രാജുവിന്റെ വാക്കുകൾ ഇങ്ങനെ

ചെന്നൈയിലെ സ്വാമീസ് ലോഡ്ജിൽ വെച്ചാണ് ക്യാപ്റ്റൻ രാജു ആദ്യമായി മോഹൻലാലിനെ പരിചയപ്പെടുന്നത്. സിനിമാക്കാരുടെ ഒരുകൂട്ടം തന്നെയായിരുന്നു ആ ലോഡ്ജിൽ ഉണ്ടായിരുന്നത്. ആർമിയിലെ ക്യാപ്റ്റൻ എന്ന റാങ്ക് ഉണ്ടായിരുന്നതുകൊണ്ട് പ്രത്യേക പരിഗണന തനിക്ക് അവിടെ കിട്ടിയിരുന്നെന്ന് ക്യാപ്റ്റൻ രാജു പറയുന്നു.

പത്തനംതിട്ടയിൽ ലാൽ എന്റെ അയൽക്കാരനാണ്. മാത്രമല്ല ലാലിന്റെ ബന്ധത്തിൽ പെട്ട കുടുംബവും ആയും എനിക്ക് നല്ല ബന്ധമുണ്ട്. ഒന്നിച്ച് കൂടുമ്പോഴൊക്കെ ഇക്കാര്യങ്ങൾ പറയാറ് ഉണ്ടായിരുന്നു. ഒന്നിച്ച് അഭിനയിച്ച സിനിമകളിലൊക്കെ ഹോട്ടൽ റൂമിൽ ഒരേറൂമുകളിലാകും ഞങ്ങൾ ഉറങ്ങുക.

ലാൽ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. അനുഗ്രഹീത ജന്മമാണ് മോഹൻലാൽ. ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരമെന്ന് ദാസേട്ടൻ പണ്ട് പാടിയിട്ടുണ്ട്. അത് സത്യൻ മാഷിന്റെ സിനിമയായിരുന്നു. അങ്ങനെയുള്ള അവതാരങ്ങളിൽ കുറച്ചുപേരെ നമുക്കൊപ്പമുള്ളൂ. മോഹൻലാൽ അതിലൊരാളാണ്.

സ്വാമീസ് ലോഡ്ജിൽ താമസിക്കുന്ന കാലം, അന്ന് പടങ്ങൾ ലഭിക്കുന്നത് വളരെ കുറവാണ്. ലാലിലെ നന്മയുള്ള കൊച്ച് അനിയനെക്കുറിച്ചാണ് ഞാൻ ഈ സംഭവത്തിലൂടെ പറയുന്നത്. വീട്ടിലെ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് ഉണ്ടായി.

സത്യത്തിൽ തകർന്നുപോയെന്ന് പറയാം. എന്റെ കയ്യിൽ പത്തുപൈസയില്ല. പുറത്തുനിന്നു ആളുകൾ നോക്കുമ്പോൾ എന്താണ്, ഇവൻ സിനിമാ നടനല്ലേ, മാതാപിതാക്കൾ പോലും അങ്ങനെയല്ലേ വിചാരിക്കുന്നത്. നമ്മുടെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ.വണ്ടിച്ചെക്കുകൾ പ്രതിഫലമായി ലഭിക്കുന്ന കാലമാണ്.

ലക്ഷങ്ങളുടെ ചെക്ക് ബാങ്കിൽ ഇട്ടാൽ തന്നെയും ഒരിക്കലും പൈസയായി ലഭിക്കുകയില്ല. അങ്ങനെ ഓടിനടക്കുന്ന സമയത്താണ് ഇരുപത്തിയയ്യായിരം, അമ്പതിനായിരം രൂപ എനിക്ക് ആവശ്യം വരുന്നത്. ആരോട് ചോദിക്കുമെന്ന ആശങ്ക, മനസ്സിൽ ആദ്യം വന്നത് ഒരു നിർമാതാവിന്റെ മുഖമാണ്. അഞ്ചോ ആറോ പടം അദ്ദേഹത്തിന് വേണ്ടി ചെയ്തു കൊടുത്തത് ആണ്.

Also Read
ഞാൻ ഏറെ പ്രതീക്ഷിച്ചെങ്കിലും സുഹൃത്തായ ബിജു മേനോൻ എന്നെ സഹായിച്ചില്ല: നടൻ ഷാജു അന്ന് തുറന്നു പറഞ്ഞത്

മാത്രമല്ല അതൊക്കെ സൂപ്പർഹിറ്റായിരുന്നു. അദ്ദേഹം ഒരു മനഃസാക്ഷിയും ഇല്ലാതെ എന്നെ ഒഴിവാക്കി. ഞാൻ മനപ്രയാസപ്പെട്ട് അവിടുന്ന് ഇറങ്ങി.പിന്നെ എന്റെ മനസ്സുപറഞ്ഞു മോഹൻലാലിനെ കാണാൻ. ചെന്നൈയിൽ ഉള്ള പ്രിയന്റെ സെറ്റിൽ പോയി. വളരെ നിരാശനായി സെറ്റിന്റെ ഒരു ഭാഗത്ത് കൈകെട്ടി നിൽക്കുകയാണ്.

അതുകണ്ട് ദൂരെ നിന്നും ലാൽ ഓടിവന്ന് എന്റെ കയ്യിൽ പിടിച്ചു ലാൽ ചോദിച്ചു, എന്താ രാജുച്ചായ മുഖം വല്ലാതെ ഇരിക്കുന്നെ, എന്താണേലും പറ. അവിടെ നിന്നും പറയാൻ ബുദ്ധിമുട്ടായതിനാൽ സെറ്റിന്റെ വെളിയിൽ പോയി നാലഞ്ച് മിനിറ്റ് എടുത്ത് കാര്യം പറഞ്ഞു. എത്ര പൈസ വേണമെന്ന് എന്നോട് ചോദിച്ചു.

ചെറിയ തുകയാണെങ്കിൽ പോലും അന്നത്തെ കാലത്ത് അതുവലിയ തുകയാണ്.രാജുച്ചായ ഇതിനാണോ, ഒരു ലക്ഷം വേണോ രണ്ടു ലക്ഷം വേണോ 3 വേണോ എത്ര വേണേലും പറ. രാജുച്ചായന്റെ വീട്ടിലെ നല്ലൊരുകാര്യം നടക്കാൻ വേണ്ടിയല്ലേ മോഹൻലാൽ എന്നോടു പറഞ്ഞു.

സഹോദരിയുടെ കാര്യത്തിനും കൂടിയാണെന്നു രറഞ്ഞുതോടെ ഇതിനാണോ ഇങ്ങനെ മൂകനായി നിന്നത്, ഞങ്ങളൊക്കെ ഇല്ലേ കൂടെ, രാജുച്ചായന് തിരുവനന്തപുരത്തോ ചെന്നൈയിലോ എവിടെ വേണം പൈസയെന്ന് ലാൽ ചോദിച്ചു.തിരുവനന്തപുരത്ത് മതിയെന്നും അമ്മയെ ഒന്നുവിളിച്ച് പറയണമെന്നും ഞാൻ പറഞ്ഞു.

അപ്പോൾ തന്നെ ലാൽ വീട്ടിൽവിളിച്ച് കാര്യം പറഞ്ഞു.അന്ന് എന്റെ അനിയൻ ലാലിന്റെ വീട്ടിൽ എത്തിയതും ലാലിന്റെ അമ്മ ഉടനെ തന്നെ ആ പണം പൊതിഞ്ഞു അവനെ ഏൽപ്പിച്ചു. അന്ന് ഈ പണം പലിശ അടക്കം തിരിച്ചു തരാം എന്ന് പറഞ്ഞപ്പോൾ ലാൽ എന്നെ കൊ ല്ലാ തെ കൊ ന്നു. പലിശ എന്ന വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന് ഒരുപാട് വിഷമമായി.

ഇതാണോ മനുഷ്യപ്പറ്റ്, ഞാൻ അനിയൻ ആയി നിൽക്കുന്നത് പലിശ ഉണ്ടാക്കാനാണോ’ എന്നു പറഞ്ഞ് എന്നെ കൊ ന്നു. ഇങ്ങനെയൊരു വലിയ അനിയൻ ലാലിന്റെ ഉള്ളിലുണ്ട്. പലരും പല വിധത്തിലാകും പലരെയും മനസ്സിലാക്കുന്നത്.ഇങ്ങനെ എത്രയോ പേരെ ലാൽ സഹായിച്ചിരുന്നു. ഇരുചെവി അറിയില്ല. ലാൽ സാമ്പത്തിക സഹായം കൊടുക്കുന്നത് ഒരിക്കലും പറയുകയുമില്ല.

നമ്മൾ അത് പുറത്തു പറയുന്നത് പുള്ളിക്ക് ഇഷ്ടവുമല്ല. അതാണ് മോഹൻലാൽ, റിയൽ മോഹൻലാൽ, നിങ്ങൾ കാണുന്ന സൂപ്പർസ്റ്റാർ മാത്രമല്ല, അതിനകത്ത് ഒരു വലിയ ആഴമുള്ള ഒരു മനുഷ്യൻ ഇരിപ്പുണ്ട്. നന്മയുടെ ഉറവിടം ആണ് മോഹൻലാൽ എന്ന വ്യക്തി. മരണം വരെയും എനിക്ക് മോഹൻലാൽ കുഞ്ഞനുജൻ തന്നെയാണെന്ന് ആയിരുന്നു അന്ന് ക്യാപ്റ്റൻ രാജു പറഞ്ഞത്..

Also Read
ആ കുടിയന്മാർ എന്നെ മുറിയിലേക്ക് ഓടിച്ചു കയറ്റി എന്നിട്ട് ചെയ്തത് ഇങ്ങനെ, ശരിക്കും ആ രാത്രി കാളരാത്രി ആയിരുന്നു: പൂനം പാണ്ഡെ പറഞ്ഞത് കേട്ടോ

Advertisement